Thursday, April 26, 2012

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി

ഗുജറാത്തില്‍ ഇപ്പോഴും വംശ ഹത്യയും ന്യൂനപക്ഷ അവകാശ ധ്വംസനവുമൊക്കെ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇവിടെ പലരും ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത്. 25 വര്‍ഷത്തിനുമേല്‍ അവിടെ താമസിച്ചുവരുന്ന ഒരു മലയാളി കുടുംബത്തെ നെട്ടുവിനു പരിചയമുണ്ട്. നാട്ടില്‍ ആളൊരു കമ്യുണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. മാധവ് സിംഗ് സോളങ്കി മുതല്‍ കേശുഭായ് പട്ടേല്‍ വരെയുള്ളവരുടെ ഭരണം നേരിട്ടുകണ്ട പരിചയം അദ്ദേഹത്തിനുണ്ട്. പാകിസ്ഥാനില്‍ നിന്നും കച്ച് പ്രദേശം വഴി മദ്യവും മയക്കുമരുന്നും കള്ളപ്പണവും മുംബയിലേക്ക് കടത്തിയിരുന്ന ഒരു കാലത്തെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനായി പ്രവര്‍ത്തിച്ചിരുന്ന എജന്റുമാരില്‍ പ്രധാനിയായിരുന്നു സോഹ്രാബുദ്ദിന്‍ ഷെയ്ഖ്‌. മന്ത്രിസഭയില്‍ വരെ സ്വാധീനമുണ്ടായിരുന്ന അയാളുടെ അനുയായികളുടെ അഴിഞാട്ടത്തെപ്പറ്റി അറിയാനിടയായി. അമ്പലങ്ങളുടെ മുന്‍പില്‍ ദര്ഗ്ഗകള്‍ പണിയുക, അതിനെചൊല്ലി സംഘര്‍ഷം ഉണ്ടാക്കുക, ബഹളത്തിനിടയില്‍ ഹിന്ദുക്കളെ കൊന്നുതള്ളി ഓടിമറയുക... ഇതായിരുന്നു ജിഹാദികളുടെ സ്ഥിരം പരിപാടി. ഇതിനു വേണ്ട പണവും ആയുധങ്ങളും കരാച്ചിയില്‍നിന്നും എത്തിച്ചുകൊടുത്തിരുന്നത് സോഹ്രാബുധീന്‍ ഷെയ്ഖ്. നിയമവും നിയമപാലകരും നിസ്സഹായരായി നിന്നു. ഈ സംഭവങ്ങളൊക്കെ പുറംലോകം അറിയാതിരിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ ശ്രദ്ധകാണിച്ചു. പക്ഷെ ആനാട്ടിലെ ജനങ്ങള്‍ക്ക് അതൊക്കെ അത്രയെളുപ്പം മറക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കെയാണ് മോഡി അധികാരത്തില്‍ വരുന്നത്. തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് അദ്ദേഹം ഉത്തരവിട്ടു. നിയമപാലകര്‍ക്ക് അതൊരു ധൈര്യമായി. സ്വൈര്യമായി വഴിനടക്കാം എന്നൊരു ധൈര്യം ഹിന്ദുക്കള്‍ക്കും തോന്നിത്തുടങ്ങി. ജിഹാദികള്‍ പക്ഷെ അടങ്ങി ഇരുന്നില്ല. അവര്‍ അവരുടെ കലാപരിപാടികള്‍ക്ക് വേറെ വഴി നോക്കിത്തുടങ്ങി. അതാണ്‌ ഗോധ്ര സംഭവത്തില്‍ ചെന്നുകലാശിച്ചത്. പിന്നെ നടന്നതെ എന്താണെന്ന് വിവരിക്കേണ്ട ആവശ്യമില്ല. ഒരു മുഖ്യമന്ത്രി വിചാരിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയാത്തവിധം കാര്യങ്ങള്‍ കൈവിട്ടുപോയി. അതുപക്ഷേ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് നിരപരാധികളായ കുറെ മുസ്ലീങ്ങളെയാണ്. ആരോ ചെയ്ത തെറ്റിന്റെ ഫലം അവരും അനുഭവിച്ചു. 2002 ലെ കലാപത്തിനു ശേഷം 56 പേരുടെ മരണത്തിനു കാരണമായ 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയല്ലാതെ  ഒരു കമ്യൂണല്‍ അടിപിടിപോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നെട്ടുവിനെ സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു. മോഡിയുടെ ശക്തമായ ഇടപെടല്‍ ഇല്ലായിരുന്നു എങ്കില്‍ രണ്ടാം ഗുജറാത്ത് കലാപത്തിനുള്ള എല്ലാ സാധ്യതയും അന്നുണ്ടായിരുന്നത്രേ..

Saturday, April 14, 2012

ഒഡെ കൂട്ടക്കൊല: 18 പ്രതികള്‍ക്ക് ജീവപര്യന്തം

 മാധ്യമം പത്രത്തിലെ നെട്ടുവിന്റെ ഒരു കമന്റിനു ഏതോ ഒരു അബ്ദുള്ള മറുപടിയായി ചോദിച്ച കുറെ ചോദ്യങ്ങളാണ് ഇത്. അവിടെ കമന്റിട്ടാല്‍ മോടരേട്ടര്‍ അത് മുക്കും. അതുകൊണ്ട് ഇവിടെയും ഒരു മറുപടി കൊടുക്കുന്നു.


ചോദ്യങ്ങള്‍ ഇവയാണ്....
  
കസബ് മോഡിയുടെ തന്നെ സൃഷ്ടിയാണ്, മനസ്സിലായില്ല അല്ലെ? ബോംബെ ആക്രമണം ആര്‍ എസ് എസ്സിന്ടെയും സങ്ങപരിവരിന്ടെയും പന്ധധിയയിരുന്നു, സംശയമുണ്ടോ എങ്കില്‍ എന്റെ ചോധ്യത്ത്നു ഉത്തരം തരണം
1 ബോംബെ ആക്രമണത്തില്‍ ആദ്യമായി ഹെമന്ദു കര്കരെയേ എന്തിനാണ് ആസൂത്രിതമായി കൊന്നത്
അദ്ദേഹമാണ് മുസ്ലിങ്ങളുടെ പേരില്‍ കെട്ടിവച്ച ഒരു പാട് ബോംബ്‌ സ്ഫോടനങ്ങള്‍പിന്നില്‍ ആര്‍ എസ് എസ്സും സന്ഗ്പരിവരുമാനെന്നുള്ള യാഥാര്‍ത്ഥ്യം പുറത്തു കൊണ്ട് വന്നത് മലെഗാവ്, സംജോത, മക്ക മസ്ജിദ് സ്ഫോടനങ്ങള്‍ ഉദാഹരണം
2 തീവ്ര വാദികള്‍ ബോട്ട് വഴി ഗുജറാത്‌ നിന്നാണ് വന്നത് കാരണം?
3  ഇതിനു മുമ്പ്  ഇന്ത്യയില്‍ നടന്ന ഒരു ആക്രമണത്തിലും കാണിക്കാത്ത താല്പര്യം മോഡി ബോംബെ അക്രമത്തില്‍ കാണിച്ചു ആക്രമണം നടന്ന ഉടനെ ബോംബയില്‍ വരികയും, ധന സഹായം പ്രക്കപിക്കുകയും ചെയ്തത് ഇന്ദു കൊണ്ട്? കള്ളന്‍ കപ്പലില്‍ , തീര്‍നില്ല ഇനിയുമുണ്ട് ചോദ്യങ്ങള്‍ നെറ്റൂരണ്ടേ മറുപടിക്ക് ശേഷം
 

അതെ, അതങ്ങനയെ വരൂ.. മുജാഹിദ്ദീനുകള്‍ ചെയ്യുന്ന എല്ലാ തന്തയില്ലാതരങ്ങളും അവസാനം സംഘപരിവാറിന്റെ തലയില്‍ വരും, അത് പ്രോത്സാഹിപ്പിക്കാന്‍ ഒരു കോണ്ഗ്രസ്സും.. നിങ്ങള്‍ പറഞ്ഞ എല്ലാ ചോദ്യങ്ങള്‍ക്കും ഓരോ മറുചോദ്യങ്ങള്‍ തന്നാല്‍ മറുപടി തരുമോ?
1 . എ ആര്‍ ആന്തുലെ എന്നൊരു വിടുവായനാണ് കര്‍ക്കരയെ കൊന്നത് സന്ഘപരിവാരാനെന്നു ആദ്യമായി വിളമ്പിയത്, അതും സംഭവം നടന്നു മാസങ്ങള്‍ക്ക് ശേഷം. അതേറ്റുപിടിച്ച മഹാരാഷ്ട്ര പോലീസിലെ ഒരു ഇസ്ലാമിസ്റ്റ് ചാരന്‍ കര്‍ക്കരയെ കൊന്നതാര് എന്നൊരു പുസ്തകവും എഴുതി. അതോടെ ഇന്ത്യയിലെ ഇസ്ലാമിസ്റ്റുകള്‍ അതേറ്റുപിടിച്ചു. ഇതല്ലാതെ വേറെ എന്ത് തെളിവാണ് നിങ്ങളുടെ കൈയ്യില്‍ ഉള്ളത്? പിടിയിലായ ഏക പ്രതി കസബ്തന്നെ പറഞ്ഞു, കര്‍ക്കരയെ വെടിവെച്ചതെന്നും അയ്യാളെ അയച്ചത് ലഷ്കര്‍ ആണെന്നും.. നിഷേധിക്കുമോ?
2 . മുജാഹിദീനുകളുടെ സ്ഥിരം പല്ലവിയാണ് മലെഗാവ്, സംജ്ഹോധ, മക്ക മസ്ജിദ്... ബോംബു സ്ഫോടനം എന്നത് ഇസ്ലാമിസ്റ്റുകളുടെ കുത്തക അവകാശമാണോ?  ഇന്ത്യയില്‍ ആകെ നടന്നിട്ടുള്ള സ്ഫോടനങ്ങളുടെ കണക്കില്‍ ഒരുശതമാനം പോലുംവരില്ല ഇവ. മാവോയിസ്റ്റ്, ഉള്‍ഫ, ബോഡോ, നാഗാ തീവ്രവാദികള്‍ ഇന്ത്യയില്‍ സ്ഫോടനം നടത്തിയിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ ഒന്ന് വായിച്ചുനോക്കിയിട്ട് തരംതിരിച്ചു പറയ്, ഇതില്‍ ഇതൊക്കെയാ സന്ഘികളുടെ അക്കൗണ്ട്‌ല്‍ വരുന്നത്  എന്ന്.
3 . മുംബൈ ആക്രമണം നടത്തിയവരില്‍ ചത്തതും ജീവനോടെ പിടിക്കപ്പെട്ടവരുമായ എല്ലാ തീവ്രവാദികളും ഇസ്ലാം വിശ്വാസികളായിരുന്നു. പിടിയിലായ ഏക ഭീകരന്‍ കസബിന്റെ കുറ്റസമ്മതത്തില്‍, അയാള്‍ വന്നത് പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണെന്നും അവരെ അയച്ചത് ലഷ്കറെ തോയ്ബ ആണെന്നും ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്കര്‍ കമാണ്ടര്‍ ഹാഫിസ് മുഹമ്മദ്‌ ആണെന്നും പറഞ്ഞിട്ടുണ്ട്. ശവശരീരങ്ങള്‍ കണ്ടെടുക്കപ്പെട്ട തീവ്രവാദികളുടെ ഐഡന്റിറ്റി പരിശോധിച്ചപ്പോള്‍ അവര്‍ പാകിസ്താന്‍ പൌരന്മാരാനെന്നും തെളിഞ്ഞിട്ടുണ്ട്. പിന്നെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഗുജറാത്തില്‍നിന്നു വന്നു എന്ന് നിങ്ങള്‍ പറയുന്നത്?
4 . ഇതിനു മുന്പ് ഇതുപോലെ  തുടര്‍ച്ചയായ നാലുദിവസം ഒരു മെട്രോസിറ്റിയെ മുള്‍മുനയില്‍ നിര്‍ത്തിയ എതാക്രമണമാണ് നടന്നിട്ടുള്ളത്? ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമാണ്‌ മുംബൈ. അവിടെ അസ്വാഭാവികമായി എന്തെങ്കിലും നടന്നാല്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ അത് സാരമായിബാധിക്കും. രാജ്യപുരോഗതി മാത്രം ലക്‌ഷ്യംവെയ്ക്കുന്ന വികസനവാദിയായ ഒരു ഭരണാധികാരിക്ക് ഇങ്ങനെയൊരു സംഭവം നടക്കുമ്പോള്‍ നോക്കിനില്‍ക്കാനാവില്ല. അഹമ്മദാബാദ് സ്ഫോടനം നടന്നപ്പോളും മോഡി തെരുവിലുണ്ടായിരുന്നു. അതെന്തുകൊണ്ട് ആരും കാണാതെപോയി?