Thursday, December 20, 2012

മദനിക്കുവേണ്ടിയുള്ള മുറവിളി


പിഡിപി ചെയര്‍മാന്‍ മദനിക്കുവേണ്ടി വീണ്ടും മുറവിളി ഉയരുന്നതിന്‌ പിന്നില്‍ ദുരൂഹതയേറുകയാണ്‌. ബാംഗ്ലൂര്‍ ബോംബ്‌ സ്ഫോടനക്കേസില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മദനിയെ വിട്ടുകിട്ടാന്‍ പിഡിപി മാത്രമല്ല ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മനുഷ്യാവകാശത്തിന്റെ പേരിലാണ്‌ ചിലര്‍ വാചാലരാകുന്നതെങ്കില്‍ പിഡിപിക്കാര്‍ മതത്തിന്റെ പേരിലാണ്‌ പ്രചാരണം ആരംഭിച്ചിട്ടുള്ളത്‌. പ്രവാചകനായ നബിയുടെ നേരവകാശിയായ ഇസ്ലാമിക പണ്ഡിതരുടെ ഗണത്തില്‍പ്പെടുന്ന ആളാണ്‌ മദനിയെന്നും മദനിയുടെ മോചനത്തിനായി മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നുമാണ്‌ പിഡിപി ആവശ്യപ്പെടുന്നത്‌. സ്ത്രീപീഡനക്കേസില്‍ ലീഗ്‌ നേതാവ്കുഞ്ഞാലിക്കുട്ടി പ്രതിപട്ടികയില്‍ വന്നപ്പോള്‍ മുസ്ലീംലീഗുകാരുടെ വാദവും ഇതുതന്നെയായിരുന്നു. ഉംറ കഴിഞ്ഞ്‌ കോഴിക്കോട്‌ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടി തന്റെ പേരിലുള്ള ആരോപണം ഇസ്ലാമിനെതിരെയുള്ള പ്രചാരണമെന്ന്‌ വ്യാഖ്യാനിച്ചു. അതുതന്നെയാണ്‌ ഇപ്പോള്‍ മദനിയുടെ കാര്യത്തിലും സ്വീകരിക്കുന്നത്‌. മദനിയുടെ നിലവിലെ സ്ഥിതി ദയനീയമാണെന്നും ജയിലില്‍ അര്‍ഹമായ പരിഗണന ഇല്ലെന്നുമുള്ള വാദമാണ്‌ ഉയര്‍ത്തുന്നത്‌. മദനിയുടെ മോചനമല്ല, പകരം ജയില്‍വാസം കേരളത്തിലേക്ക്‌ മാറ്റുകയാണ്‌ ഏറ്റവും ആദ്യത്തെ ലക്ഷ്യമത്രെ. കേരളത്തില്‍ മദനിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്ന മുസ്ലിം ലീഗും രണ്ടുതവണ മദനിയെ അന്യസംസ്ഥാന പോലീസിന്‌ കൈമാറിയപ്പോള്‍ ഭരണം നടത്തിയ സിപിഎമ്മും ഒരുപോലെ മദനിക്കായി രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാനാകുമെന്നാണ്പിഡിപിയുടെ വിശ്വാസം. ഇസ്ലാമിക രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മതനേതാക്കളുമെല്ലാം പറഞ്ഞിട്ടും മദനി വിഷയത്തില്‍ കേരള മുഖ്യമന്ത്രി നിസ്സംഗത പാലിക്കുകയാണെന്നാണ്‌ പിഡിപിക്കാര്‍ വാദിക്കുന്നത്‌.

കോയമ്പത്തൂരില്‍ ജയിലിലായിരുന്ന മദനിയെ പലതവണ പോയി കണ്ട ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മിണ്ടാതിരിക്കുന്ന സമീപനം എത്രയും വേഗം മാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മദനിയുടെ മോചനത്തിനായി മന്ത്രിസഭ തന്നെ തീരുമാനമെടുക്കാനിരിക്കുകയാണെന്നാണ്‌ കഴിഞ്ഞദിവസം ധനകാര്യമന്ത്രി കെ.എം.മാണി പ്രസ്താവിച്ചത്‌. മുഖ്യമന്ത്രി രണ്ടുതവണ കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്‌ അധികമൊന്നും പുറത്തറിഞ്ഞിട്ടില്ല. നിയമസഭയുടെ നടപ്പ്‌ സമ്മേളനത്തില്‍ ഇരുപക്ഷവും ചേര്‍ന്ന്‌ മദനിക്കുവേണ്ടി പ്രമേയം പാസ്സാക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. കാരണം ഇരുപക്ഷവും മദനിയുടെ കാര്യത്തില്‍ ഓരോ നിലപാടിലെത്തിക്കഴിഞ്ഞു. നിയമം നിയമത്തിന്റെ വഴിയെ, തീവ്രവാദത്തോട്‌ യോജിപ്പില്ലെന്നൊക്കെ പറഞ്ഞ്‌ മദനിയുടെ കാര്യത്തില്‍ ഒഴിഞ്ഞുമാറിയ മുസ്ലീംലീഗ്‌ യഥാര്‍ത്ഥമുഖം കാട്ടിത്തുടങ്ങി. തീവ്രവാദികളെന്ന പേരില്‍ മുസ്ലീം യുവാക്കളെ തടങ്കലില്‍ വയ്ക്കുന്നതില്‍ അവര്‍ വല്ലാതെ വേവലാതിയുള്ളവരാണെന്ന്‌ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. അടുത്തിടെ കോഴിക്കോട്‌ നടന്ന അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയുടെ പ്രമേയങ്ങളും സംസ്ഥാന നേതാക്കളുടെ പ്രസ്താവനകളുമെല്ലാം അത്‌ പ്രകടമാക്കുകയാണ്‌. മദനിയുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ തീരുമാനിച്ചുകഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും മദനിക്കുവേണ്ടി മുറവിളി ഉയര്‍ത്തിയിരിക്കുന്നു. നേരത്തെ വി.എസ്‌.അച്യുതാനന്ദന്‌ അക്കാര്യത്തില്‍ വേറിട്ടൊരു നിലപാടുണ്ടെന്ന്‌ തോന്നിപ്പിച്ചതാണ്‌. എന്നാല്‍ ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ താന്‍ പാര്‍ട്ടിനിലപാടിനൊപ്പമാണെന്ന്‌ പറഞ്ഞ വിഎസ്സും പിണറായിയുടെ വഴിയെ എത്തി. കോയമ്പത്തൂര്‍ ജയിലില്‍ കിടന്നപ്പോള്‍ മദനിക്കുവേണ്ടി സിപിഎം സമ്മര്‍ദ്ദം ചെലുത്തിയത്‌ അനുസ്മരിക്കുകമാത്രമല്ല, മദനിക്കു വയസ്സാകുന്നതിലും ആരോഗ്യം മോശമാകുന്നതിലുമെല്ലാം സിപിഎമ്മിന്‌ വേവലാതിയുണ്ട്‌.

മദനിയെ തമിഴ്‌നാട്‌ പോലീസിനും കര്‍ണാടക പോലീസിനും കൈമാറിയത്‌ സിപിഎം സര്‍ക്കാരാണ്‌. തടവില്‍ കിടക്കാന്‍ വിധിച്ചത്‌ കോടതിയാണ്‌. തീവ്രവാദക്കേസിലെ പ്രതിയ്ക്ക്‌ ലഭിക്കുന്ന ഒരാനുകൂല്യവും കോയമ്പത്തൂരിലായാലും ബാംഗ്ലൂരിലായാലും മദനിക്ക്‌ നിഷേധിച്ചതായി കേട്ടിട്ടില്ല. മരുന്നിന്‌ മരുന്ന്‌, ചികിത്സയ്ക്ക്‌ ചികിത്സ എല്ലാം നല്‍കുന്നു. അലോപ്പതി ചികിത്സ വേണ്ട ആയുര്‍വേദം മതിയെങ്കില്‍ അതും നല്‍കുന്നു. ഏത്‌ ജയിലില്‍ കിടക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ഏതെങ്കിലും സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടിയോ അല്ല. ഇന്ന സ്ഥലത്ത്‌ ചികിത്സ നടത്തിയാലെ തനിക്ക്‌ തൃപ്തിയുള്ളു എന്ന്‌ പറയാന്‍ പ്രതിക്ക്‌ അവകാശമുണ്ട്‌. പക്ഷേ കോടതിയുടെ അംഗീകാരത്തോടെ മാത്രമേ അത്‌ ലഭ്യമാകൂ. അസുഖത്തിന്റെ കാര്യമൊക്കെ കോടതി യഥാവിധി നോക്കുന്നുണ്ട്‌. ആവശ്യമായ ചികിത്സ നിര്‍ദ്ദേശിക്കുന്നുമുണ്ട്‌. അതിന്റെ പേരില്‍ കോലാഹലം ഉയര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നത്‌ നീതിന്യാ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌ മദനിക്ക്‌. ഈ പ്രതിക്ക്‌ സുപ്രീംകോടതിവരെ ജാമ്യം നിഷേധിച്ചെങ്കില്‍ അതിന്‌ മതിയായ കാരണങ്ങളുണ്ട്‌. അതേതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹമോ തീരുമാനപ്രകാരമോ അല്ല. മദനിയുടെ പേരില്‍ ബിജെപിയെ ചീത്തവിളിച്ച്‌ മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ വോട്ടുറപ്പിക്കുകയാണ്‌ ലക്ഷ്യമെങ്കില്‍ അതെല്ലാം തരംതാണ പണിയായിപ്പോയി. രണ്ടരക്കൊല്ലം തടവില്‍ കഴിഞ്ഞ തീവ്രവാദിക്ക്‌ വേണ്ടി വിയര്‍പ്പൊഴുക്കാനും വെയിലുകൊള്ളാനും ഒരുങ്ങിപ്പുറപ്പെടുംമുമ്പ്‌ മദനിയടക്കമുള്ള തീവ്രവാദികള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവരും മനുഷ്യരാണെന്ന്‌ ചിന്തിക്കണം. അവര്‍ക്ക്‌ ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചുകൊടുക്കാന്‍ ഇപ്പറയുന്നവര്‍ക്ക്‌ സാധിക്കുമോ? വിചാരണ തടവുകാരായി കഴിയുന്ന സ്വന്തം സഖാക്കളോടില്ലാത്ത അലിവും ദയയും മദനിക്കുവേണ്ടിസിപിഎം കാട്ടുമ്പോള്‍ ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം വോട്ട്‌എന്ന ന്യായം മാത്രമാണുള്ളത്‌.

അവലംബം: 

Monday, December 3, 2012

പശ്ചിമ ഘട്ടത്തിന്റെ രക്ഷയ്ക്ക്‌


1946 ജോര്‍ജ്ജ്‌ ഓര്‍വെല്‍ ‘നാടന്‍ തവളകളെക്കുറിച്ചുള്ള ചില ചിന്തകള്‍’ എന്ന പ്രബന്ധത്തില്‍ പറയുന്നു. ” പ്രകൃതിയിലെ മറ്റുപലതും പോലെ വസന്തവും ആണ്ടുതോറും പുനര്‍ജനിക്കുന്നു. സമൂഹം എത്ര തന്നെ മര്‍ദ്ദനാത്മകമായി കൊള്ളട്ടെ പ്രകൃതി നന്മയുടേയും ഊര്‍ജ്ജത്തിന്റെയും ഉറവിടമായി തുടരുന്നു. നിങ്ങള്‍ രോഗിയല്ലെങ്കില്‍ വിശന്നിരിക്കുകയല്ലെങ്കില്‍ തടവറയിലൊ, ഒരു ഒഴിവുകാല ക്യാമ്പിലോ അടച്ചിടപ്പെട്ടിരിക്കുകയാണെങ്കിലും വസന്തം തന്നെയായിരിക്കും.

ഫാക്ടറികളില്‍ അണുബോംബുകള്‍ കുന്നുകൂടട്ടെ, നഗരവീഥികളില്‍ പോലീസുകാര്‍ റോന്തുചുറ്റട്ടെ, ഉച്ചഭാഷിണികള്‍ അസത്യങ്ങള്‍ വിളിച്ചുകൂവികൊള്ളട്ടെ, ഭൂമി അപ്പോഴും സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. സ്വേച്ഛാധിപതികള്‍ക്കോ, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ക്കോ അവര്‍ക്ക്‌ എത്ര ഇഷ്ടമല്ലെങ്കില്‍ പോലും ഇത്‌ തടയാന്‍ കഴിയില്ല. ഓരോ വര്‍ഷവും വസന്തം തിരികെ വരുന്നുവെന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. ഓര്‍വെല്‍ ഇത്‌ എഴുതിയിട്ട്‌ അരനൂറ്റാണ്ട്‌ കഴിഞ്ഞിരിക്കുന്നു.

നമ്മള്‍ ഒരുപാട്‌ കാര്യങ്ങള്‍ ആര്‍ജിച്ചിട്ടുണ്ട്‌ ജീവന്റെ നിഗൂഢ രഹസ്യങ്ങള്‍ തേടി കടലിന്റെ അഗാധതയിലും ചൊവ്വയിലെ ഗര്‍ത്തങ്ങളിലും പരതിയിട്ടുണ്ട്‌. കണ്ടെത്തിയ നിരീക്ഷണങ്ങള്‍ അനാവരണം ചെയ്തിട്ടുമുണ്ട്‌. എന്നാല്‍ പ്രകൃതി നിയമങ്ങള്‍ പാലിക്കുന്നതില്‍ നമ്മള്‍ എവിടെയോ പരാജയപ്പെട്ടിരിക്കുന്നു.
1992 ല്‍ റിയോഡി ജനിറോയില്‍ നടന്ന അന്താരാഷ്ട്ര ഭൗമ ഉച്ചകോടി സമ്മേളനത്തില്‍ പരിസ്ഥിതിയേയും വികസനത്തെയും സംബന്ധിച്ച പ്രഖ്യാപനത്തോടൊപ്പം ഒപ്പുവെക്കപ്പെട്ട കാലാവസ്ഥ മാറ്റത്തെയും ജൈവവൈവിധ്യത്തെയും ആസ്പദമാക്കിയ കരാറുകള്‍ 1993 ഡിസംബര്‍ 24 ന്‌ പ്രാബല്യത്തില്‍ വന്നതോടെയാണ്‌ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം നാം കണക്കിലെടുക്കാന്‍ തുടങ്ങിയത്‌.

ഭൂമിയിലെ വിവിധങ്ങളായ എല്ലാ സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മ ജീവികളും ഒക്കെ ചേര്‍ന്ന ജൈവ സമ്പന്നതയുടെ പേരാണ്‌ ജൈവവൈവിധ്യം. ജൈവവൈവിധ്യം മൂന്ന്‌ വ്യത്യസ്ത തലങ്ങളിലുണ്ട്‌. 1) ജനിതക വൈവിധ്യം 2) ജൈവജാതി വൈവിധ്യം 3) ആവാസ വ്യവസ്ഥ വൈവിധ്യം.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം കാണുന്നത്‌ ഇല പൊഴിയുന്ന ഉഷ്ണമേഖലാ വനങ്ങളിലും ഉഷ്ണമേഖലാ മഴക്കാടുകളിലുമാണ്‌. ഇത്തരത്തിലുള്ള പ്രദേശങ്ങള്‍ നിലകൊള്ളുന്നത്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലുമാണ്‌. ഭൂമിയിലെ ഏകദേശം 75 ശതമാനം ജൈവവൈവിധ്യവും ഈ പ്രദേശങ്ങളിലാണ്‌ കാണപ്പെടുന്നത്‌. അതേസമയം ഈ പ്രദേശങ്ങളിലെ ജനത സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലും അര്‍ത്ഥപട്ടിണിയിലുമാണെന്ന യാഥാര്‍ത്ഥ്യം ഒരു വിരോധാഭാസമാണ്‌. ഇത്‌ സൂചിപ്പിക്കുന്നത്‌ പാശ്ചാത്യസമ്പന്നതയുടെ അടിത്തറ ഉഷ്ണമേഖല രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മുകളില്‍ പടുത്തുയര്‍ത്തിയതാണെന്ന സത്യമാണ്‌.

ഉഷ്ണ-ഉപോഷ്ണ മേഖലകളിലാണ്‌ ലോകത്ത്‌ ജൈവവൈവിധ്യ സമ്പന്നത ഏറെയുള്ളത്‌. അതില്‍ ഉഷ്ണമേഖല മഴക്കാടുകള്‍ ജൈവവൈവിധ്യത്തിന്റെ കലവറ തന്നെയാണ്‌. ഭൂമിയുടെ കേവലം ഏഴ്‌ ശതമാനം ഭാഗങ്ങളിലൊതുങ്ങുന്ന വലിപ്പമേ ഉഷ്ണമേഖലാ മഴക്കാടുകള്‍ക്കുള്ളൂ. ലോകത്ത്‌ ആകെയുള്ള 12 മഹാജൈവവൈവിധ്യ രാജ്യങ്ങളില്‍ ഒന്നാണ്‌ ഇന്ത്യ.

ഗുജറാത്തിലെ താപ്തി മുതല്‍ കന്യാകുമാരി വരെ 1600 കി.മീ. നീണ്ടുകിടക്കുന്ന പര്‍വതശൃംഖലയാണ്‌ പശ്ചിമഘട്ടം. ഇതിനൊരു വിടവ്‌ ഉണ്ടാകുന്നത്‌ പാലക്കാട്ടാണ്‌. 30 കി.മീ. വ്യാസമുള്ള ഈ വിടവ്‌ നീലഗിരി കുന്നുകളെ ആനമല പീഠഭൂമിയില്‍നിന്ന്‌ വേര്‍തിരിച്ച്‌ നിര്‍ത്തുന്നു. നിരവധി പര്‍വത ശൃംഗങ്ങളാല്‍ നിര്‍മിതമായ ഈ ഭൂവിഭാഗത്തിന്റെ സമുദ്ര നിരപ്പില്‍നിന്നുള്ള ശരാശരി ഉയരം 1500 മീറ്റര്‍ ആണ്‌. ഇതില്‍ ഏറ്റവും ഉയരം കൂടിയ പര്‍വത ശൃംഗം ആനമുടിയാണ്‌. (ഉയരം 2695 മീറ്റര്‍). ലാറ്ററൈറ്റ്‌ കലര്‍ന്ന ചെമ്മണ്ണും കറുത്ത മണ്ണുമാണ്‌ ഈ പ്രദേശങ്ങളിലെ മണ്ണിനങ്ങള്‍.

പശ്ചിമഘട്ടത്തിന്റെ തന്നെ പശ്ചിമഭാഗത്തു കൂടിയാണ്‌ കിഴക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷം കടന്നുവരുന്നത്‌. 2000-7000 മി.മീ. അളവിലുള്ള കനത്ത വര്‍ഷ പാതം ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ ഇവിടെ ലഭിക്കുന്നു. അതിനാല്‍ ഇടതൂര്‍ന്ന പച്ചപ്പുകള്‍ പശ്ചിമഘട്ടത്തിന്റെ പ്രത്യേകതയാണ്‌.
പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ മേഖലകളില്‍ പൊതുവെ മഴ കുറവായതിനാല്‍ ഈ പ്രാന്തങ്ങളില്‍ കുറ്റിക്കാടുകളും. വരണ്ട ഇല കൊഴിയും വനങ്ങളുമാണ്‌ അധികവും. ഇവിടുത്തെ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌. മഴയുടെ ലഭ്യതയും അനുയോജ്യമായ താപനിലയും ഉയരവും മണ്ണിനങ്ങളുമാണ്‌, പശ്ചിമഘട്ട ജൈവസമ്പന്നതയുടെ അടിസ്ഥാന ഘടകങ്ങള്‍. ഇതിനെ ആശ്രയിച്ച്‌ രൂപംകൊണ്ടിട്ടുള്ള പരിസ്ഥിതീയ ജൈവവനഗേഹങ്ങള്‍ ഇവിടെയുണ്ട്‌. ഇതില്‍ ഉള്‍പ്പെടുന്ന വനമേഖലകളാണ്‌ ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍ അര്‍ധ ഉഷ്ണമേഖലാനിത്യഹരിതവനങ്ങള്‍ ഈര്‍പ്പമുള്ളതും വരണ്ടതുമായ ഇല കൊഴിയും കാടുകള്‍ ഷോല വനങ്ങള്‍, പുല്‍മേടുകള്‍ തുടങ്ങിയവ. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്‌ പശ്ചിമഘട്ടത്തിലെ തെക്കുഭാഗത്ത്‌ 500 മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ മഴക്കാടുകളാണ്‌.

കാലവര്‍ഷക്കാറ്റിന്റെ ഗതിക്ക്‌ തടസ്സമായി നില്‍ക്കുന്ന മഴക്കാടുമൂടിയ പശ്ചിമഘട്ടം മഴ പെയ്യിക്കുന്നതുകൊണ്ട്‌ സമൃദ്ധിയില്‍ വെള്ളമൊഴുകിയിരുന്ന 40 ല്‍ പരം നദികളുണ്ടായിരുന്നു കേരളത്തില്‍ മിക്ക വലിയ നദികളുടേയും പ്രഭവസ്ഥാനം പശ്ചിമഘട്ടത്തിലായിരുന്നതുകൊണ്ട്‌ നിരവധി ജലവൈദ്യുത പദ്ധതികള്‍ക്കും അണക്കെട്ടുകള്‍ക്കും സാധ്യതകള്‍ ഏറെ ഉണ്ടായി.

പെരിയാറിലും ചാലക്കുടിപുഴയിലും പമ്പയിലും കുറ്റ്യാടിപ്പുഴയിലും സ്ഥാപിതമായ ജലവൈദ്യുത പദ്ധതികള്‍ നദികളെ നദികളല്ലാതാക്കിയെന്നുള്ളതാണ്‌ സത്യം. അവ അണക്കെട്ടുകള്‍ക്ക്‌ വേണ്ടി ആവര്‍ത്തിച്ച്‌ മുറിയ്ക്കപ്പെട്ടു. അവ കേവലം ജലനിര്‍ഗമന ചാലുകളാക്കി മാറ്റി പദ്ധതി പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കായി റോഡുകള്‍ നിര്‍മിക്കുന്നതിനുവേണ്ടി ഏക്കറുകള്‍ കണക്കിന്‌ വനഭൂമി കയ്യേറ്റവും വനനശീകരണവും നടന്നു.

ആഗോളവ്യാപകമായ വനനശീകരണം, പ്രത്യേകിച്ച്‌ മനുഷ്യന്‌ പുനര്‍നിര്‍മിക്കാനാകാത്ത ജീവസാന്ദ്രതയുള്ള മഴക്കാടുകളുടെ നാശം ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുനസ്കോയുടെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള സാങ്കേതിക ഉപവിഭാഗമായ ഐയുസിഎന്‍ (International Union for Conservation of Nature)ഉം വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ ശാസ്ത്ര ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും പശ്ചിമഘട്ടത്തിലെ മഴക്കാടിന്റെ പ്രാധാന്യവും അതിന്‌ സംഭവിക്കുന്ന ശോഷണവും. ഇതിനോടനുബന്ധിച്ചാണ്‌ യുനസ്കോ 1970 കളുടെ അവസാന വര്‍ഷങ്ങളില്‍ ‘മനുഷ്യരും ജൈവമണ്ഡലവും’ എന്ന ബൃഹദ്‌ പദ്ധതി രൂപീകരിച്ചത്‌. ഇത്‌ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ തുടക്കകാലം മുതല്‍ ഇന്ത്യയിലും നടപ്പിലാക്കി തുടങ്ങി.

ഇന്ത്യയില്‍ ജൈവസംരക്ഷണ മേഖലയ്ക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥലമായി തെരഞ്ഞെടുത്തത്‌ കര്‍ണാടകം, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നീലഗിരി പര്‍വതത്തിനുചുറ്റുമുള്ള 5500 ല്‍ പരം ച.കി.മീ. വിസ്തൃതിയുള്ള വനപ്രദേശമാണ്‌.

അഥവാ പരിസ്ഥിതി ലോലപ്രദേശം എന്ന വാക്ക്‌ കേരളീയര്‍ ഒരുപക്ഷെ കേട്ടു തുടങ്ങിയത്‌ പ്രൊഫസര്‍ മാധവ്‌ ഗാഡ്ഗില്‍ നയിക്കുന്ന പശ്ചിമഘട്ട വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്തു തുടങ്ങിയപ്പോള്‍ മുതലാണ്‌.

ആറ്‌ പ്രധാന ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ്‌ കേന്ദ്രപരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട വിദഗ്ദ്ധ സമിതിയ്ക്ക്‌ രൂപം നല്‍കിയത്‌. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുക, അതിനെ പുനര്‍ജീവിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, 1986 ലെ നിയമമനുസരിച്ച്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കുക തുടങ്ങിയവയാണ്‌. പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌.

മാത്തേരന്‍, മഹാബലേശ്വര്‍-പഞ്ചാഗ്നി എന്നീ പ്രദേശങ്ങള്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും അതിലോല പരിസ്ഥിതി പ്രദേശങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഇന്ത്യയില്‍ ഏകദേശം 16,12,297 ച.കി.മീ. പ്രദേശത്ത്‌ 668 ഓളം സംരക്ഷിത മേഖലകളുടെ ഒറ്റ ശൃംഖലയാണുള്ളത്‌. മൊത്തം ഭൂപ്രദേശത്തിന്റെ 94 ശതമാനം വരുന്ന ഈ ശൃംഖലയില്‍ 102 ദേശീയോദ്യാനങ്ങളും 515 വന്യമൃഗസങ്കേതങ്ങളും 47 സംരക്ഷിത റിസര്‍വുകളും നാല്‌ കമ്മ്യൂണിറ്റി റിസര്‍വുകളുമാണുള്ളത്‌. ഇവയില്‍ പലതും പശ്ചിമഘട്ടത്തിലാണുള്ളത്‌. ഇതുകൂടാതെ 38 കടുവാ സംരക്ഷണകേന്ദ്രങ്ങളും 28 ആന സംരക്ഷണ കേന്ദ്രങ്ങളും ഇവിടെ ഉള്‍പ്പെടുന്നു. ദേശീയോദ്യാനങ്ങളിലെ പ്രധാന മേഖലകളില്‍ മനുഷ്യവാസം പാടില്ലാത്തതാണ്‌.

കേരളത്തിന്റെ പശ്ചിമഘട്ടത്തില്‍ ആറ്‌ ദേശീയോദ്യാനങ്ങളും 16 വന്യജീവി സങ്കേതങ്ങളും ഒരു കമ്മ്യൂണിറ്റി റിസര്‍വുമാണുള്ളത്‌.

വികസനത്തിന്റെ തോത്‌ ഒരു മേഖലയ്ക്ക്‌ ഭീഷണിയായി തീരുമ്പോഴോ വികസനം അടിസ്ഥാനപരമായി ഒരു പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിയില്‍ മാറ്റം വരുത്തുകയോ ചെയ്യുമ്പോഴാണ്‌ ആ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നത്‌. ഈ കാര്യത്തില്‍ ആ പ്രദേശത്തെ വഹനക്ഷമതയാണ്‌ ഏറ്റവും പ്രാധാന്യമേറിയത്‌.

2010 മാര്‍ച്ചില്‍ നിയോഗിക്കപ്പെട്ട പ്രൊഫ മാധവ്‌ ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ പാനല്‍ പശ്ചിമഘട്ടത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ 14 പാനല്‍ മീറ്റിംഗുകളും സര്‍ക്കാര്‍ ഏജന്‍സികളുമായി എട്ട്‌ കൂടിയാലോചനകളും സിവില്‍ സമൂഹവുമായി 40 കൂടിയാലോചനകളും നടത്തി 2011 ആഗസ്റ്റില്‍ 300 പേജുകള്‍ വരുന്ന റിപ്പോര്‍ട്ട്‌ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ സമര്‍പ്പിച്ചു.

ഈ റിപ്പോര്‍ട്ട്‌ പ്രകാരം മൂന്ന്‌ സോണുകളായിട്ടാണ്‌ ഋമെെ‍ നെ തിരിച്ചിരിക്കുന്നത്‌. സോണ്‍ ഒന്ന്‌ പൂര്‍ണമായും സംരക്ഷണം വേണ്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു. അവിടെ വികസനപ്രവര്‍ത്തനങ്ങളൊന്നും അനുവദിക്കാന്‍ പാടില്ലാത്തതാണ്‌. പ്രസ്തുത റിപ്പോര്‍ട്ട്‌ പ്രകാരം സോണ്‍ ഒന്ന്‌ സംരക്ഷിക്കപ്പെടുകയാണെങ്കില്‍ കേരളത്തിലെ കാടുകള്‍ സംരക്ഷിക്കപ്പെടും (ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 2001-2003 കാലയളവില്‍ മാത്രം 26000 ച.ക.മീ. നിബിഡ വനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ജൈവസാന്നിധ്യത്തിന്റെ കാര്യത്തിലാകട്ടെ 3000 പുഷ്പിത സസ്യങ്ങളും 200 ജന്തുജാതികളും വംശനാശത്തിലാണ്‌.

അവശേഷിക്കുന്ന വനങ്ങളുടെ സിംഹഭാഗവും (4 ലക്ഷം ച.കി.മീ)187 ആദിവാസി ജില്ലകളിലായി പരമ്പരാഗതമായി അവര്‍ സംരക്ഷിച്ചുപോരുന്ന വനങ്ങളാണ്‌). സോണ്‍ രണ്ടില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെയാകാമെന്ന്‌ പറയുന്നു. സോണ്‍ 3 ല്‍ നിയന്ത്രണങ്ങളില്‍ അല്‍പ്പം ഇളവ്‌ വരുത്തിയിരിക്കുന്നു.

നിബിഡ വനങ്ങളും കടുവ സംരക്ഷണ കേന്ദ്രങ്ങളും നദികളുടെ ഉത്ഭവ സ്ഥാനങ്ങളും സോണ്‍ ഒന്നിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
കേരളത്തില്‍ 23 സ്ഥലങ്ങളാണ്‌ പരിസ്ഥിതി ലോല പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്‌. ഈ പ്രദേശങ്ങളില്‍ അണക്കെട്ടുകള്‍ പ്ലാന്റേഷനുകള്‍ പാറക്വാറികള്‍, ചെങ്കല്‍ കുന്നിടിക്കലുകള്‍ എല്ലാം ഈ പശ്ചിമഘട്ട മലനിരകള്‍ക്ക്‌ ദോഷങ്ങളാണെന്ന്‌ സമിതി കണ്ടെത്തിയിരിക്കുന്നു. ആറ്‌ ലക്ഷം ഹെക്ടറിലധികം വരും കേരളത്തിലെ തോട്ട ഭൂമി. പരമ്പരാഗത നീര്‍ച്ചാലുകളെയെല്ലാം ഇതിനോടകം തോട്ടങ്ങള്‍ നശിപ്പിച്ചു കഴിഞ്ഞു. അതുകൂടാതെ ഇതില്‍നിന്നും അഞ്ച്‌ ശതമാനം വിനോദസഞ്ചാര പദ്ധതികള്‍ക്കായി നീക്കി വെക്കുമെന്നും പറയുന്നു. ഇതും അനുവദനീയമല്ലെന്നും സമിതി പറയുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതോടെയാണ്‌ പാറക്വാറികളുടെ എണ്ണവും വര്‍ധിച്ചത്‌. പാറക്വാറികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. എന്താവശ്യത്തിനാണ്‌ പാറ പൊട്ടിക്കുന്നത്‌ എന്നത്‌ കര്‍ശനമായും പരിശോധിക്കപ്പെടണം. സാധാരണക്കാരന്‌ വീടുവയ്ക്കുവാന്‍ പാറ അനുവദിക്കണം. കേരളത്തിലെ മണ്ണിടിച്ചിലിന്‌ സാധ്യതയുള്ള പ്രദേശങ്ങള്‍ ഏതെല്ലാമാണെന്ന്‌ സെസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ആ സ്ഥലങ്ങളില്‍ ഒരുതരത്തിലുള്ള ഇടപെടലും പാടില്ലാത്തതാകുന്നു.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പൂര്‍ണമായും ജൈവകൃഷി പിന്തുടരുക എന്നതാണ്‌ സമിതിയുടേയും മറ്റൊരു നിര്‍ദ്ദേശം. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിലാണ്‌ ഇളവ്‌ വേണമെന്ന്‌ കേരളം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

പരിസ്ഥിതി ലോല പ്രദേശങ്ങളോട്‌ ചേര്‍ന്ന 24 താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന പാരക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

ഭ്രാന്തന്‍ വികസനത്തിന്റെ പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതങ്ങള്‍ നമ്മള്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. 50 കളില്‍ ജപ്പാനിലെ മിനമതായും 80 കളില്‍ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡായും 60 കളില്‍ വിയറ്റ്നാമിലെ ഏജന്റ്‌ ഒര്‍ച്ചായും 90 കളില്‍ കേരളത്തിലെ കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ രൂപത്തിലും മറ്റ്‌ പ്രകൃതിദുരന്തങ്ങള്‍ക്കൊപ്പം കണ്ണിചേര്‍ത്ത്‌ ഒറ്റ വലിയ ചങ്ങലയായതും നമ്മള്‍ കണ്ടതാണ്‌.

ഫോസ്ഫേറ്റ്‌ നിക്ഷേപങ്ങള്‍ക്കായി ഖാനനം നടത്തി ചന്ദ്രന്റെ പ്രതലംപോലെ ഗര്‍ത്തങ്ങള്‍ നിറഞ്ഞ ഭൂമിയായി മാറിയ ദ്വീപസമൂഹങ്ങള്‍ തെക്കന്‍ പസഫിക്‌ സമുദ്രത്തില്‍ ധാരാളമാണ്‌.
മനുഷ്യവാസം തീരെയില്ലാത്ത ആ പ്രദേശങ്ങളില്‍ ഖാനികളുടെ അടിത്തട്ടില്‍ നിന്നും ഉയരുന്ന ചൂടുപിടിച്ച വായു മഴക്കാറുകളെ തുരത്തുന്നു. എന്നും വരള്‍ച്ച അനുഭവിക്കുന്ന സൂര്യനില്‍ ചുട്ടെടുത്ത ഭൂപ്രദേശങ്ങളായിമാറിയ ആ ദ്വീപ സമൂഹങ്ങളെപ്പോലെ നമ്മുടെ പശ്ചിഘട്ടങ്ങള്‍ ആവാതിരിക്കാന്‍ നമുക്ക്‌ ബോധ്യം വന്ന തിരിച്ചറിവുകളെ സംരക്ഷിക്കേണ്ടതാണ്‌.


അവലംബം: 

Saturday, December 1, 2012

അബ്ദുള്‍ നാസര്‍ മഅദനി


അബ്ദുള്‍ നാസര്‍ മഅദനി ഭരണകൂടഭീകരതയുടേയും പൗരാവകാശ ലംഘനത്തിന്റേയും അടയാളമായിട്ടാണ് അറിയപ്പെടുന്നത്. നീണ്ട ഒമ്പതര വര്‍ഷങ്ങള്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനി 2007ല്‍ കുറ്റവിമുക്തനായി പുറത്തിറങ്ങിയെങ്കിലും 2010ല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു.


പ്രഥമദൃഷ്ട്യാ അന്യായമെന്നുതോന്നാവുന്ന നടപടികളാണ് തമിഴ്‌നാട് – കര്‍ണ്ണാടക പോലീസും കോടതികളും മഅദനിയോടു ചെയ്തത്. എന്നാല്‍ മഅദനി ഈ അവസ്ഥയിലെത്തിയതിന്റെ യഥാര്‍ത്ഥ ചരിത്രം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.
1990 നവംബറിലാണ് ഇസ്‌ലാമിക് സേവാ സംഘം എന്ന ഐ.എസ്.എസ്. മഅദനി രൂപീകരിക്കുന്നത്. 1988ല്‍ തന്നെ മഅദനിയുടെ അന്‍വാറുള്‍ ഇസ്ലാം ചാരിറ്റബിള്‍ സൊസൈറ്റി ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
അയോദ്ധ്യ സംഭവത്തെത്തുടര്‍ന്ന് 1992 ഡിസംബറില്‍ ഐ.എസ്.എസ്. നിരോധിക്കപ്പെടുമ്പോള്‍ മൊത്തം 53 ക്രിമിനല്‍ കേസുകള്‍ മഅദനിക്കും ഐ.എസ്.എസിന്റെ മറ്റംഗങ്ങള്‍ക്കും എതിരായി കേരളത്തിന്റെ പലഭാഗങ്ങളിലായി നിലവില്‍ വന്നുകഴിഞ്ഞിരുന്നു.
മഅദനിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന രണ്ടേക്കറിലധികം വരുന്ന വളപ്പില്‍ നിന്ന് പോലീസുകാര്‍ വന്‍ ആയുധശേഖരവും രാജ്യദ്രോഹപരമായ കത്തിടപാടുകളും മറ്റും കണ്ടെത്തിയിരുന്നു. അതിനുമുമ്പ് 1992 ഓഗസ്റ്റിലാണ് സ്‌ഫോടനത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപ്പെടുന്നത്.
81 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി
ഐ.എസ്.എസിന്റെ നിരോധനത്തെ മഅദനി കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും മേല്‍പ്പറഞ്ഞകാരണങ്ങളാല്‍ ഹൈക്കോടതിയില്‍ മഅദനിയുടെ ഹര്‍ജി തള്ളിപ്പോകുകയാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് മഅദനി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷി രൂപീകരിക്കുകയും തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു.
തീതുപ്പുന്ന പ്രസംഗങ്ങളായിരുന്നു മഅദനിയുടെ പ്രത്യേകത. കേരളത്തിന് പരിചയമില്ലാത്ത ഭാഷയില്‍ മഅദനി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് വ്യാപകമായ കുപ്രശസ്തി ലഭിക്കുകയുണ്ടായി. എന്നാല്‍ മഅദനി ഇതിലൊന്നും ഒരു കൂസലും പ്രകടിപ്പിച്ചില്ല.
സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു.
1998 ഫെബ്രുവരി 14-ാം തീയതിയാണ് കോയമ്പത്തൂരില്‍ 12 സ്ഥലത്തായി ശക്തമായ ബോംബുസ്‌ഫോടനങ്ങള്‍ നടന്നത്. 47പേര്‍ തല്‍ക്ഷണം മരിക്കുകയും 218 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവം ഇന്ത്യയൊട്ടാകെ തന്നെ ഞെട്ടലുണ്ടാക്കി.
കോയമ്പത്തൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ എത്തുമെന്നു കരുതിയ എല്‍.കെ. അദ്വാനി ആയിരുന്നു സ്‌ഫോടനങ്ങളുടെ മുഖ്യ ലക്ഷ്യം. വിമാനം താമസിച്ചതിനാല്‍ എത്താന്‍ വൈകിയതുകൊണ്ട് അദ്വാനിയുടെ ജീവന്‍ രക്ഷപെട്ടു.
തമിഴ്‌നാട് പോലീസ് അന്വേഷിച്ചുതുടങ്ങിയ ഈ സ്‌ഫോടനക്കേസ് ആദ്യം സി.ബി.സി.ഐ.ഡിക്കും പിന്നീട് ഒരു പ്രത്യേകദൗത്യസംഘത്തിനും കൈമാറുകയുണ്ടായി. ഈ സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന കുറ്റം ചുമത്തിയാണ് മഅദനിയെ 1998 ഏപ്രിലില്‍ തമിഴ്‌നാട് പോലീസ് കോയമ്പത്തൂര്‍ ജയിലില്‍ അടക്കുന്നത്.
181 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ഇത്തരം കേസിലകപ്പെട്ടാല്‍ വിചാരണ എങ്ങനെയും വേഗത്തിലാക്കിയെടുക്കാനാണ് സാധാരണയായി പ്രതികള്‍ ശ്രദ്ധിക്കാറുള്ളത്.
എന്നാല്‍ എന്തുകൊണ്ടോ മഅദനി തുടക്കം മുതല്‍ വിചാരണ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. ഏത് കേസിലും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവികമായി ജാമ്യം കിട്ടാനുള്ള അര്‍ഹതയുണ്ട്.
കോയമ്പത്തൂര്‍ കേസില്‍ പോലീസിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ മൂന്ന്മാസം കഴിഞ്ഞ് 1998 ജൂലൈ 24ന് മജിസ്‌ട്രേറ്റ് കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചു.
എന്നാല്‍ ജാമ്യക്കാരെയോ ജാമ്യത്തുകയോ ഹാജരാക്കാന്‍ കൂട്ടാക്കാത്തതിലൂടെ മഅദനി ജയിലില്‍ തന്നെ തുടര്‍ന്നു. മദനിയുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാവണം തമിഴ്‌നാട് പോലീസ് അദ്ദേഹത്തിനെതിരെ ജൂലൈ 7ന് തന്നെ നാഷണല്‍ സെക്യൂരിറ്റി ആക്ട് (N.S.A.) പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു.
ഇത് മദനിയുടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെങ്കിലും താമസിയാതെ തന്നെ എന്‍.എസ്.എ. ഉപദേശകസമിതി മഅദനിയെ ആക്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. എങ്കിലും ഇതൊന്നും മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ പെടുന്നതല്ലാത്തതിനാല്‍ മഅദനിക്ക് ജാമ്യമെടുക്കാമായിരുന്നു.

എന്തുകൊണ്ട് ആ അവസരം മഅദനി ഉപയോഗിച്ചില്ല എന്നത് ദുരൂഹമായി തുടരുന്നു. ഇതാണ് മഅദനിയും അദ്ദേഹത്തിന്റെ വൈതാളികന്മാരും മലയാളികളില്‍ നിന്ന് ഇന്നും മറച്ചുവെച്ചുകൊണ്ടിരിക്കുന്ന സത്യം.
ഈ വീഴ്ചയ്ക്ക് കനത്ത വിലയാണ് മഅദനി കൊടുക്കേണ്ടി വന്നത്. 98 സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം തമിഴ്‌നാട് പോലീസ് മഅദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് സെഷന്‍സ് കോടതിയില്‍ ഹര്‍ജിയും നല്‍കി. അങ്ങനെ 98 ഡിസംബറില്‍ മഅദനിയുടെ ജാമ്യം റദ്ദാക്കപ്പെട്ടു.


ഇതിനെതിരെ മഅദനി മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 99 സെപ്റ്റംബറില്‍ ഈ അപ്പീലും തള്ളപ്പെട്ടു. അങ്ങനെ തനിക്ക് കിട്ടിയ സുവര്‍ണ്ണാവസരം മഅദനി പാഴാക്കിക്കളഞ്ഞു.
അതിനുശേഷവും പോലീസിനോടും നീതിപീഠങ്ങളോടുമുള്ള വെല്ലുവിളി മഅദനി അവസാനിപ്പിച്ചില്ല. ആരാണ് ഇത്തരം നിയമോപദേശങ്ങള്‍ മഅദനിക്ക് നല്‍കിയത് എന്ന കാര്യം ദുരൂഹമായി തുടരുന്നു.
കോയമ്പത്തൂര്‍ കോടതിയില്‍ തനിക്ക് നീതി ലഭിക്കുകയില്ലെന്നും വിചാരണ കേരളത്തിലെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും മഅദനി ആവശ്യപ്പെട്ടു. കീഴ്‌ക്കോടതി ഈ ആവശ്യം നിരാകരിക്കുകയും മഅദനി ഹൈക്കോടതിയിലും സുപ്രീംകോടതി വരെയും പോകുകയും ചെയ്തു. സുപ്രീംകോടതി ഈ ആവശ്യം നിരാകരിക്കുമ്പോഴേക്കും വര്‍ഷം 2 കഴിഞ്ഞിരുന്നു.
പാലക്കാട് നിന്നും വെറും 40 കിലോമീറ്റര്‍ ദൂരത്തിലുള്ള കോയമ്പത്തൂരില്‍ കേരളത്തിലെ വക്കീലന്മാര്‍ ഹാജരാവുകയില്ലെന്നും കോയമ്പത്തൂരിലെ അന്തരീക്ഷം വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും മറ്റുമുള്ള ദുര്‍ബലമായ വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലപ്പെട്ട രണ്ടു വര്‍ഷങ്ങള്‍ മഅദനി പാഴാക്കിയത്.
തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് വിചാരണയ്ക്കായി ഒരു സ്‌പെഷ്യല്‍ കോടതി തന്നെ ഉണ്ടാക്കി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ പ്രത്യേകം വേര്‍തിരിച്ച ഒരു വളപ്പിലായിരുന്നു കോടതി.
ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തി- ക്കളഞ്ഞതാണ്
അതേ വളപ്പില്‍ തന്നെയായിരുന്നു മഅദനി അടക്കമുള്ള 168 പ്രതികളേയും താമസിപ്പിച്ചിരുന്നത്. ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി മുടക്കിയത്. 16480 പേജുകളായിരുന്നു കുറ്റപത്രത്തിനുണ്ടായിരുന്നത്.
ഇത്രയധികം സ്‌ഫോടനങ്ങളും മരണങ്ങളും സാക്ഷികളുമുള്ളപ്പോള്‍ കുറ്റപത്രം അത്രയുംതന്നെ വലുതായിരിക്കുമല്ലോ. സ്വാഭാവികമായും കുറ്റപത്രം തമിഴിലായിരുന്നു. ഇത് തര്‍ജ്ജമ ചെയ്ത് കിട്ടണം എന്ന് മഅദനി ആവശ്യപ്പെട്ടു.
ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് അതാത് സംസ്ഥാനത്തെ ഭാഷകളില്‍ കുറ്റപത്രം നല്‍കേണ്ട ഉത്തരവാദിത്വമേ പോലീസിനുള്ളൂ. അതിനാല്‍ കോടതി ഈ അപേക്ഷ അനുവദിച്ചില്ല എന്നുമാത്രമല്ല വിചാരണ വീണ്ടും താമസിക്കുകയും ചെയ്തു.
അടുത്തകാലത്ത് കടല്‍ വെടിവെയ്പിനെ തുടര്‍ന്നുള്ള കേസില്‍ ഇറ്റാലിയന്‍ പട്ടാളക്കാര്‍ ഇറ്റാലിയന്‍ ഭാഷയില്‍ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ടതും കൊല്ലം സെഷന്‍സ് കോടതി അത് തള്ളിയതും ഓര്‍ക്കുക.
ഇതിനിടയില്‍ മഅദനിക്ക് നീതിനിഷേധിക്കപ്പെടുന്നു എന്നുപറഞ്ഞുകൊണ്ട് കരുനാഗപ്പള്ളിയിലും മറ്റും നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. മഅദനിയുടെ കൂട്ടുപ്രതികളിലൊരാള്‍ ഭാര്യവഴി മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തു.
മഅദനി അടക്കം 116 പേരെ ഹാജരാക്കണമെന്നും അവര്‍ ജയിലില്‍ മര്‍ദ്ദനമനുഭവിക്കുന്നെന്നും ആയിരുന്നു ഹര്‍ജി. വസ്തുതകള്‍ പരിശോധിച്ച കോടതി മഅദനി ജയിലറെ തല്ലിയതായും ജയിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും കണ്ടെത്തി. അങ്ങനെ പേറെടുക്കാന്‍പോയ പതിച്ചി ഇരട്ടപെറ്റു എന്നുപറഞ്ഞതുപോലെയായി.
വിചാരണ കഴിഞ്ഞ 63 സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണം എന്നാവശ്യപ്പെട്ട് മഅദനിയുടെ ഒരു സംഘാംഗം കീഴ്‌ക്കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. അതും വിജയം കണ്ടില്ല. ഇതിനിടയില്‍ വിലപ്പെട്ട വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത് മഅദനിമഅദനി ശ്രദ്ധിച്ചുമില്ല.
രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടുവരാനായി കേരളത്തിലെ നിയമസഭ പാസ്സാക്കിയ ഐകകണ്‌ഠ്യേനയുള്ള പ്രമേയം മഅദനിയുടെ രാഷ്ട്രീയസ്വാധീനത്തിനുള്ള തെളിവായി കലാശിച്ചു. ജാമ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കളമശ്ശേരിയില്‍ തമിഴ്‌നാടിന്റെ ബസ് കത്തിച്ച സംഭവം മഅദനിയുടെ ജാമ്യം കൂടുതല്‍ കുഴപ്പംപിടിച്ചതാക്കി.
സാധാരണഗതിയില്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ തുറന്നുവിട്ടാല്‍ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തുമോ സ്വാധീനിക്കുമോ വിദേശത്തേക്ക് കടന്നുകളയുമോ അക്രമപ്രവര്‍ത്തനങ്ങളിലൂടെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് കളയുമോ എന്നെല്ലാം കോടതികള്‍ പരിശോധിക്കും. ഈ സംശയങ്ങളെ സ്ഥിരീകരിക്കുന്ന രീതിയിലായിപ്പോയി മഅദനിയുടെ ജയിലിനുള്ളിലെ പെരുമാറ്റവും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ജയിലിനു പുറത്തു നടത്തിയ ശ്രമങ്ങളും.

ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞതാണ്.


ബാക്കി അഞ്ചരവര്‍ഷം ഇന്ത്യന്‍ കോടതികളില്‍ സാധാരണഗതിയില്‍ എടുക്കുന്ന കാലതാമസം മാത്രമാണ്. അതില്‍ പ്രത്യേകിച്ച് പരിതപിക്കാനൊന്നുമില്ല. കൊലപാതകക്കേസുകളില്‍ പെട്ടുപോകുന്നവര്‍ നിരപരാധികളാണെങ്കില്‍പോലും അത്രയുംകാലം ജയിലില്‍ കിടന്ന്‌പോകുന്നത് അപൂര്‍വ്വമായ സംഭവവുമല്ല.
കൃത്യമായ നിയമനടപടികളിലൂടെ എത്രയോ നേരത്തെ മഅദനിക്ക് പുറത്തുവരാമായിരുന്നു. പകരം നീതിപീഠത്തെ വെല്ലുവിളിച്ചും ജയിലിലും പുറത്തും കലാപം സൃഷ്ടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും രക്ഷപ്പെടാമെന്ന് മഅദനി കരുതിയത് ആരുടെ പിന്‍ബലത്തിലാണ് എന്നത് ഇനിയും പുറത്തുവരാത്തസത്യമാണ്.
മഅദനിയുടെ ദുരനുഭവങ്ങളുടെ രണ്ടാംഭാഗം തുടങ്ങുന്നത് 2010ലാണ്. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തുമായി നടന്ന സ്‌ഫോടനങ്ങളില്‍ അന്വേഷണവും ആദ്യത്തെ കുറ്റപത്രവും സമര്‍പ്പിച്ചുകഴിഞ്ഞതിന് ശേഷം കര്‍ണ്ണാടക പോലീസ് മദനിയെ കേസിലെ 31-ാം പ്രതിയാക്കി.
കോടതിയില്‍ കീഴടങ്ങി കേസ് വാദിക്കുന്നതിന് പകരം മഅദനി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ഭരണകൂടവും പോലീസും വക്കീലന്മാരും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ് എന്ന് പരാതിപ്പെട്ടു.
സ്‌ഫോടനം കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളില്‍ മുന്‍കൂര്‍ ജാമ്യം കിട്ടുക അത്യപൂര്‍വ്വമാണ്. അതറിഞ്ഞുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ വിവേകമുള്ളവര്‍ മുന്‍കൂര്‍ ജാമ്യവുമായി സമയംകളയാറില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ പോലും പോലീസിന് പ്രതിയെ അറസ്റ്റു ചെയ്യാന്‍ നിയമതടസ്സവും ഇല്ല.
ഏതായാലും മഅദനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ആദ്യം ബാംഗ്ലൂര്‍ സെഷന്‍സ് കോടതിയിലും പിന്നീട് കര്‍ണ്ണാടക ഹൈക്കോടതിയിലും ഒടുവില്‍ സുപ്രീംകോടതിയിലും തള്ളപ്പെട്ടു. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് മഅദനിയെ അറസ്റ്റുചെയ്യാന്‍ കര്‍ണ്ണാടക പോലീസ് കേരളത്തിലെത്തി.
മഅദനി അറസ്റ്റിന് വഴങ്ങിയില്ല. തന്റെ താവളമായ അന്‍വാറശ്ശേരി മദ്രസയില്‍ ഖുറാനുയര്‍ത്തിപ്പിടിച്ച് മഅദനി നിരപരാധിത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രണ്ടാഴ്ചയോളം മലയാളം ചാനലുകള്‍ മഅദനിയുടെ പ്രകടനം ലൈവ് ആയി പ്രക്ഷേപണം ചെയ്തു.
സ്വന്തം അണികള്‍ക്ക് ആവേശം പകരുന്ന ഏര്‍പ്പാടായിരുന്നു ഇതെങ്കിലും ജുഡീഷ്യറിയില്‍ ഇത്തരം പെരുമാറ്റം ഉണ്ടാക്കുന്ന പ്രതിക്രിയ മഅദനിയോ അദ്ദേഹത്തിന്റെ ഉപദേശകരോ മനസ്സില്‍ കണ്ടില്ല. ഒരുപക്ഷെ പ്രത്യാഘാതങ്ങളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടിയതുകൊണ്ടായിരിക്കാം.
ഏതായാലും മഅദനി നിയമത്തിന് വഴങ്ങാത്ത സ്വഭാവക്കാരനാണ് എന്ന് ഈ പെരുമാറ്റം വീണ്ടും വിളിച്ചറിയിച്ചു.
രണ്ടാഴ്ചയോളം കാത്തുനിന്ന കര്‍ണ്ണാടക പോലീസ് 2010 ഓഗസ്റ്റ് പതിനേഴാംതീയതി മഅദനിയെ അറസ്റ്റു ചെയ്ത് ബാംഗ്ലൂരേക്ക് കൊണ്ടുപോയി. അന്നുതന്നെ മഅദനിയുടെ സഹോദരന്‍ മഅദനിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് കൊല്ലം മജിസ്‌ട്രേറ്റിന് പരാതി കൊടുത്ത് അറസ്റ്റുചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് നോട്ടീസയപ്പിച്ചു.
അങ്ങനെ കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരിയും ബാംഗ്ലൂര്‍ സിറ്റി പോലീസ് അസി. കമ്മീഷ്ണര്‍ ഓംകാരയ്യയും താല്ക്കാലികമായെങ്കിലും നിയമവിരുദ്ധ അറസ്റ്റിന്റെ പേരില്‍ കുറ്റക്കാരായിത്തീര്‍ന്നു. കെട്ടിച്ചമച്ച കേസായതിനാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ നീക്കം പരാജയപ്പെടുകയും ചെയ്തു. ഒപ്പം മഅദനിയോട് വളരെ കര്‍ക്കശമായ സമീപനമെടുക്കാന്‍ പോലീസിന് ഇതൊരു കാരണവുമായി.
ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലായ മഅദനി സൗമ്യനായി ജാമ്യത്തിന് ശ്രമിക്കുന്നതിന് പകരം തന്റെ സുഹൃത്തുക്കളെ വെച്ചുകൊണ്ട് സമൂഹമധ്യത്തില്‍ പ്രചരണം സംഘടിപ്പിക്കാനാണ് ശ്രമിച്ചത്. ഇതൊക്കെ മഅദനി അറിഞ്ഞുകൊണ്ടാണോ അതോ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആവേശം കൊണ്ട് ചെയ്യുന്നതാണോ എന്നറിയില്ല.
സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു
രണ്ടായാലും ഇത്തരം നീക്കങ്ങള്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാന്‍ വീണ്ടും തടസ്സമായിത്തീരുന്നു. ഇതിനിടയിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ടറായ ഷാഹിന ഈ കേസിലെ സാക്ഷികളെ കാണുന്നതും അഭിമുഖത്തിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും അത് വിവാദവും കേസുമായിത്തീരുന്നതും.
ഈ സംഭവങ്ങളും കോടതിയില്‍ മഅദനിക്കുണ്ടായ തടസ്സങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
ഏതായാലും ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് മഅദനിക്ക് കിട്ടുമായിരുന്ന സാധാരണ ജാമ്യം പോലും സെഷന്‍സ് കോടതിയും ഹൈക്കോടതിയും നിരസിച്ചു. സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാര്‍ തമ്മില്‍ ഭിന്നാഭിപ്രായമുണ്ടാവുകയും മറ്റൊരു ബെഞ്ചിന് ജാമ്യാപേക്ഷ വിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി.
ഇതൊക്കെയായിട്ടും മഅദനിക്കുവേണ്ടി പൊതുസമൂഹത്തില്‍ നടക്കുന്ന പ്രചരണപദ്ധതികള്‍ക്ക് യാതൊരു കുറവും ഉണ്ടായില്ല. ഈ കഴിഞ്ഞ മാസവും കൊല്ലം പീരങ്കി മൈതാനത്ത് മഅദനിക്കുവേണ്ടി ഒരു മഹാസമ്മേളനം തന്നെ മഅദനിയുടെ സുഹൃത്തുക്കള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതിനുപകരം നിത്യേനയുള്ള വിചാരണയിലൂടെ കേസില്‍ വളരെവേഗം വിധിപ്രഖ്യാപിക്കണം എന്ന ആവശ്യം പ്രശസ്ത വക്കീലന്മാര്‍ വഴി കോടതിയില്‍ ഉന്നയിച്ചിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു!
കോടതിക്ക് പുറത്തും നിയമസഭയ്ക്കുള്ളിലും ബഹളം വെച്ചാല്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലെ തീര്‍പ്പ് കൂടുതല്‍ സങ്കീര്‍ണ്ണമാകും എന്ന് മഅദനിയുടെ സുഹൃത്തുക്കള്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല. മഅദനിയാണെങ്കില്‍ കൃത്യമായ നിയമോപദേശം തേടുന്നുമില്ല. ഇതിനെ സ്വയംകൃതാനര്‍ത്ഥം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?

ടി. ജി. മോഹന്‍ദാസ്
(ലേഖകന്‍ കൊച്ചിയിലെ റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ഫൗണ്ടേഷന്റെ ഡയറക്ടറാണ്)
അബ്ദുള്‍ നാസര്‍ മഅദനി ഭരണകൂടഭീകരതയുടേയും പൗരാവകാശ ലംഘനത്തിന്റേയും അടയാളമായിട്ടാണ് അറിയപ്പെടുന്നത്. നീണ്ട ഒമ്പതര വര്‍ഷങ്ങള്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനി 2007ല്‍ കുറ്റവിമുക്തനായി പുറത്തിറങ്ങിയെങ്കിലും 2010ല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. 

പ്രഥമദൃഷ്ട്യാ അന്യായമെന്നുതോന്നാവുന്ന നടപടികളാണ് തമിഴ്‌നാട് കര്‍ണ്ണാടക പോലീസും കോടതികളും മഅദനിയോടു ചെയ്തത്. എന്നാല്‍ മഅദനി ഈ അവസ്ഥയിലെത്തിയതിന്റെ യഥാര്‍ത്ഥ ചരിത്രം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്. 1990 നവംബറിലാണ് ഇസ്‌ലാമിക് സേവാ സംഘം എന്ന ഐ.എസ്.എസ്. മഅദനി രൂപീകരിക്കുന്നത്. 1988ല്‍ തന്നെ മഅദനിയുടെ അന്‍വാറുള്‍ ഇസ്ലാം ചാരിറ്റബിള്‍ സൊസൈറ്റി ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അയോദ്ധ്യ സംഭവത്തെത്തുടര്‍ന്ന് 1992 ഡിസംബറില്‍ ഐ.എസ്.എസ്. നിരോധിക്കപ്പെടുമ്പോള്‍ മൊത്തം 53 ക്രിമിനല്‍ കേസുകള്‍ മഅദനിക്കും ഐ.എസ്.എസിന്റെ മറ്റംഗങ്ങള്‍ക്കും എതിരായി കേരളത്തിന്റെ പലഭാഗങ്ങളിലായി നിലവില്‍ വന്നുകഴിഞ്ഞിരുന്നു. മഅദനിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന രണ്ടേക്കറിലധികം വരുന്ന വളപ്പില്‍ നിന്ന് പോലീസുകാര്‍ വന്‍ ആയുധശേഖരവും രാജ്യദ്രോഹപരമായ കത്തിടപാടുകളും മറ്റും കണ്ടെത്തിയിരുന്നു. അതിനുമുമ്പ് 1992 ഓഗസ്റ്റിലാണ് സ്‌ഫോടനത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപ്പെടുന്നത്. 81 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി ഐ.എസ്.എസിന്റെ നിരോധനത്തെ മഅദനി കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും മേല്‍പ്പറഞ്ഞകാരണങ്ങളാല്‍ ഹൈക്കോടതിയില്‍ മഅദനിയുടെ ഹര്‍ജി തള്ളിപ്പോകുകയാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് മഅദനി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷി രൂപീകരിക്കുകയും തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു. തീതുപ്പുന്ന പ്രസംഗങ്ങളായിരുന്നു മഅദനിയുടെ പ്രത്യേകത. കേരളത്തിന് പരിചയമില്ലാത്ത ഭാഷയില്‍ മഅദനി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് വ്യാപകമായ കുപ്രശസ്തി ലഭിക്കുകയുണ്ടായി. എന്നാല്‍ മഅദനി ഇതിലൊന്നും ഒരു കൂസലും പ്രകടിപ്പിച്ചില്ല. സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു. 1998 ഫെബ്രുവരി 14-ാം തീയതിയാണ് കോയമ്പത്തൂരില്‍ 12 സ്ഥലത്തായി ശക്തമായ ബോംബുസ്‌ഫോടനങ്ങള്‍ നടന്നത്. 47പേര്‍ തല്‍ക്ഷണം മരിക്കുകയും 218 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവം ഇന്ത്യയൊട്ടാകെ തന്നെ ഞെട്ടലുണ്ടാക്കി. കോയമ്പത്തൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ എത്തുമെന്നു കരുതിയ എല്‍.കെ. അദ്വാനി ആയിരുന്നു സ്‌ഫോടനങ്ങളുടെ മുഖ്യ ലക്ഷ്യം. വിമാനം താമസിച്ചതിനാല്‍ എത്താന്‍ വൈകിയതുകൊണ്ട് അദ്വാനിയുടെ ജീവന്‍ രക്ഷപെട്ടു. തമിഴ്‌നാട് പോലീസ് അന്വേഷിച്ചുതുടങ്ങിയ ഈ സ്‌ഫോടനക്കേസ് ആദ്യം സി.ബി.സി.ഐ.ഡിക്കും പിന്നീട് ഒരു പ്രത്യേകദൗത്യസംഘത്തിനും കൈമാറുകയുണ്ടായി. ഈ സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന കുറ്റം ചുമത്തിയാണ് മഅദനിയെ 1998 ഏപ്രിലില്‍ തമിഴ്‌നാട് പോലീസ് കോയമ്പത്തൂര്‍ ജയിലില്‍ അടക്കുന്നത്. 181 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ഇത്തരം കേസിലകപ്പെട്ടാല്‍ വിചാരണ എങ്ങനെയും വേഗത്തിലാക്കിയെടുക്കാനാണ് സാധാരണയായി പ്രതികള്‍ ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ എന്തുകൊണ്ടോ മഅദനി തുടക്കം മുതല്‍ വിചാരണ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. ഏത് കേസിലും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവികമായി ജാമ്യം കിട്ടാനുള്ള അര്‍ഹതയുണ്ട്. കോയമ്പത്തൂര്‍ കേസില്‍ പോലീസിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ മൂന്ന്മാസം കഴിഞ്ഞ് 1998 ജൂലൈ 24ന് മജിസ്‌ട്രേറ്റ് കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ ജാമ്യക്കാരെയോ ജാമ്യത്തുകയോ ഹാജരാക്കാന്‍ കൂട്ടാക്കാത്തതിലൂടെ മഅദനി ജയിലില്‍ തന്നെ തുടര്‍ന്നു. മദനിയുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാവണം തമിഴ്‌നാട് പോലീസ് അദ്ദേഹത്തിനെതിരെ ജൂലൈ 7ന് തന്നെ നാഷണല്‍ സെക്യൂരിറ്റി ആക്ട് (N.S.A.) പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു. ഇത് മദനിയുടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെങ്കിലും താമസിയാതെ തന്നെ എന്‍.എസ്.എ. ഉപദേശകസമിതി മഅദനിയെ ആക്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. എങ്കിലും ഇതൊന്നും മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ പെടുന്നതല്ലാത്തതിനാല്‍ മഅദനിക്ക് ജാമ്യമെടുക്കാമായിരുന്നു.

എന്തുകൊണ്ട് ആ അവസരം മഅദനി ഉപയോഗിച്ചില്ല എന്നത് ദുരൂഹമായി തുടരുന്നു. ഇതാണ് മഅദനിയും അദ്ദേഹത്തിന്റെ വൈതാളികന്മാരും മലയാളികളില്‍ നിന്ന് ഇന്നും മറച്ചുവെച്ചുകൊണ്ടിരിക്കുന്ന സത്യം. ഈ വീഴ്ചയ്ക്ക് കനത്ത വിലയാണ് മഅദനി കൊടുക്കേണ്ടി വന്നത്. 98 സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം തമിഴ്‌നാട് പോലീസ് മഅദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് സെഷന്‍സ് കോടതിയില്‍ ഹര്‍ജിയും നല്‍കി. അങ്ങനെ 98 ഡിസംബറില്‍ മഅദനിയുടെ ജാമ്യം റദ്ദാക്കപ്പെട്ടു. 

ഇതിനെതിരെ മഅദനി മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 99 സെപ്റ്റംബറില്‍ ഈ അപ്പീലും തള്ളപ്പെട്ടു. അങ്ങനെ തനിക്ക് കിട്ടിയ സുവര്‍ണ്ണാവസരം മഅദനി പാഴാക്കിക്കളഞ്ഞു. അതിനുശേഷവും പോലീസിനോടും നീതിപീഠങ്ങളോടുമുള്ള വെല്ലുവിളി മഅദനി അവസാനിപ്പിച്ചില്ല. ആരാണ് ഇത്തരം നിയമോപദേശങ്ങള്‍ മഅദനിക്ക് നല്‍കിയത് എന്ന കാര്യം ദുരൂഹമായി തുടരുന്നു. കോയമ്പത്തൂര്‍ കോടതിയില്‍ തനിക്ക് നീതി ലഭിക്കുകയില്ലെന്നും വിചാരണ കേരളത്തിലെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും മഅദനി ആവശ്യപ്പെട്ടു. കീഴ്‌ക്കോടതി ഈ ആവശ്യം നിരാകരിക്കുകയും മഅദനി ഹൈക്കോടതിയിലും സുപ്രീംകോടതി വരെയും പോകുകയും ചെയ്തു. സുപ്രീംകോടതി ഈ ആവശ്യം നിരാകരിക്കുമ്പോഴേക്കും വര്‍ഷം 2 കഴിഞ്ഞിരുന്നു. പാലക്കാട് നിന്നും വെറും 40 കിലോമീറ്റര്‍ ദൂരത്തിലുള്ള കോയമ്പത്തൂരില്‍ കേരളത്തിലെ വക്കീലന്മാര്‍ ഹാജരാവുകയില്ലെന്നും കോയമ്പത്തൂരിലെ അന്തരീക്ഷം വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും മറ്റുമുള്ള ദുര്‍ബലമായ വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലപ്പെട്ട രണ്ടു വര്‍ഷങ്ങള്‍ മഅദനി പാഴാക്കിയത്. തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് വിചാരണയ്ക്കായി ഒരു സ്‌പെഷ്യല്‍ കോടതി തന്നെ ഉണ്ടാക്കി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ പ്രത്യേകം വേര്‍തിരിച്ച ഒരു വളപ്പിലായിരുന്നു കോടതി. ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തി- ക്കളഞ്ഞതാണ് അതേ വളപ്പില്‍ തന്നെയായിരുന്നു മഅദനി അടക്കമുള്ള 168 പ്രതികളേയും താമസിപ്പിച്ചിരുന്നത്. ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി മുടക്കിയത്. 16480 പേജുകളായിരുന്നു കുറ്റപത്രത്തിനുണ്ടായിരുന്നത്. ഇത്രയധികം സ്‌ഫോടനങ്ങളും മരണങ്ങളും സാക്ഷികളുമുള്ളപ്പോള്‍ കുറ്റപത്രം അത്രയുംതന്നെ വലുതായിരിക്കുമല്ലോ. സ്വാഭാവികമായും കുറ്റപത്രം തമിഴിലായിരുന്നു. ഇത് തര്‍ജ്ജമ ചെയ്ത് കിട്ടണം എന്ന് മഅദനി ആവശ്യപ്പെട്ടു. ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് അതാത് സംസ്ഥാനത്തെ ഭാഷകളില്‍ കുറ്റപത്രം നല്‍കേണ്ട ഉത്തരവാദിത്വമേ പോലീസിനുള്ളൂ. അതിനാല്‍ കോടതി ഈ അപേക്ഷ അനുവദിച്ചില്ല എന്നുമാത്രമല്ല വിചാരണ വീണ്ടും താമസിക്കുകയും ചെയ്തു. അടുത്തകാലത്ത് കടല്‍ വെടിവെയ്പിനെ തുടര്‍ന്നുള്ള കേസില്‍ ഇറ്റാലിയന്‍ പട്ടാളക്കാര്‍ ഇറ്റാലിയന്‍ ഭാഷയില്‍ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ടതും കൊല്ലം സെഷന്‍സ് കോടതി അത് തള്ളിയതും ഓര്‍ക്കുക. ഇതിനിടയില്‍ മഅദനിക്ക് നീതിനിഷേധിക്കപ്പെടുന്നു എന്നുപറഞ്ഞുകൊണ്ട് കരുനാഗപ്പള്ളിയിലും മറ്റും നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. മഅദനിയുടെ കൂട്ടുപ്രതികളിലൊരാള്‍ ഭാര്യവഴി മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തു. മഅദനി അടക്കം 116 പേരെ ഹാജരാക്കണമെന്നും അവര്‍ ജയിലില്‍ മര്‍ദ്ദനമനുഭവിക്കുന്നെന്നും ആയിരുന്നു ഹര്‍ജി. വസ്തുതകള്‍ പരിശോധിച്ച കോടതി മഅദനി ജയിലറെ തല്ലിയതായും ജയിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും കണ്ടെത്തി. അങ്ങനെ പേറെടുക്കാന്‍പോയ പതിച്ചി ഇരട്ടപെറ്റു എന്നുപറഞ്ഞതുപോലെയായി. വിചാരണ കഴിഞ്ഞ 63 സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണം എന്നാവശ്യപ്പെട്ട് മഅദനിയുടെ ഒരു സംഘാംഗം കീഴ്‌ക്കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. അതും വിജയം കണ്ടില്ല. ഇതിനിടയില്‍ വിലപ്പെട്ട വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത് മഅദനിമഅദനി ശ്രദ്ധിച്ചുമില്ല. രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടുവരാനായി കേരളത്തിലെ നിയമസഭ പാസ്സാക്കിയ ഐകകണ്‌ഠ്യേനയുള്ള പ്രമേയം മഅദനിയുടെ രാഷ്ട്രീയസ്വാധീനത്തിനുള്ള തെളിവായി കലാശിച്ചു. ജാമ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കളമശ്ശേരിയില്‍ തമിഴ്‌നാടിന്റെ ബസ് കത്തിച്ച സംഭവം മഅദനിയുടെ ജാമ്യം കൂടുതല്‍ കുഴപ്പംപിടിച്ചതാക്കി. സാധാരണഗതിയില്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ തുറന്നുവിട്ടാല്‍ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തുമോ സ്വാധീനിക്കുമോ വിദേശത്തേക്ക് കടന്നുകളയുമോ അക്രമപ്രവര്‍ത്തനങ്ങളിലൂടെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് കളയുമോ എന്നെല്ലാം കോടതികള്‍ പരിശോധിക്കും. ഈ സംശയങ്ങളെ സ്ഥിരീകരിക്കുന്ന രീതിയിലായിപ്പോയി മഅദനിയുടെ ജയിലിനുള്ളിലെ പെരുമാറ്റവും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ജയിലിനു പുറത്തു നടത്തിയ ശ്രമങ്ങളും.

ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞതാണ്.

ബാക്കി അഞ്ചരവര്‍ഷം ഇന്ത്യന്‍ കോടതികളില്‍ സാധാരണഗതിയില്‍ എടുക്കുന്ന കാലതാമസം മാത്രമാണ്. അതില്‍ പ്രത്യേകിച്ച് പരിതപിക്കാനൊന്നുമില്ല. കൊലപാതകക്കേസുകളില്‍ പെട്ടുപോകുന്നവര്‍ നിരപരാധികളാണെങ്കില്‍പോലും അത്രയുംകാലം ജയിലില്‍ കിടന്ന്‌പോകുന്നത് അപൂര്‍വ്വമായ സംഭവവുമല്ല. കൃത്യമായ നിയമനടപടികളിലൂടെ എത്രയോ നേരത്തെ മഅദനിക്ക് പുറത്തുവരാമായിരുന്നു. പകരം നീതിപീഠത്തെ വെല്ലുവിളിച്ചും ജയിലിലും പുറത്തും കലാപം സൃഷ്ടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും രക്ഷപ്പെടാമെന്ന് മഅദനി കരുതിയത് ആരുടെ പിന്‍ബലത്തിലാണ് എന്നത് ഇനിയും പുറത്തുവരാത്തസത്യമാണ്. മഅദനിയുടെ ദുരനുഭവങ്ങളുടെ രണ്ടാംഭാഗം തുടങ്ങുന്നത് 2010ലാണ്. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തുമായി നടന്ന സ്‌ഫോടനങ്ങളില്‍ അന്വേഷണവും ആദ്യത്തെ കുറ്റപത്രവും സമര്‍പ്പിച്ചുകഴിഞ്ഞതിന് ശേഷം കര്‍ണ്ണാടക പോലീസ് മദനിയെ കേസിലെ 31-ാം പ്രതിയാക്കി. കോടതിയില്‍ കീഴടങ്ങി കേസ് വാദിക്കുന്നതിന് പകരം മഅദനി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ഭരണകൂടവും പോലീസും വക്കീലന്മാരും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ് എന്ന് പരാതിപ്പെട്ടു. സ്‌ഫോടനം കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളില്‍ മുന്‍കൂര്‍ ജാമ്യം കിട്ടുക അത്യപൂര്‍വ്വമാണ്. അതറിഞ്ഞുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ വിവേകമുള്ളവര്‍ മുന്‍കൂര്‍ ജാമ്യവുമായി സമയംകളയാറില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ പോലും പോലീസിന് പ്രതിയെ അറസ്റ്റു ചെയ്യാന്‍ നിയമതടസ്സവും ഇല്ല.

ഏതായാലും മഅദനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ആദ്യം ബാംഗ്ലൂര്‍ സെഷന്‍സ് കോടതിയിലും പിന്നീട് കര്‍ണ്ണാടക ഹൈക്കോടതിയിലും ഒടുവില്‍ സുപ്രീംകോടതിയിലും തള്ളപ്പെട്ടു. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് മഅദനിയെ അറസ്റ്റുചെയ്യാന്‍ കര്‍ണ്ണാടക പോലീസ് കേരളത്തിലെത്തി. മഅദനി അറസ്റ്റിന് വഴങ്ങിയില്ല. തന്റെ താവളമായ അന്‍വാറശ്ശേരി മദ്രസയില്‍ ഖുറാനുയര്‍ത്തിപ്പിടിച്ച് മഅദനി നിരപരാധിത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രണ്ടാഴ്ചയോളം മലയാളം ചാനലുകള്‍ മഅദനിയുടെ പ്രകടനം ലൈവ് ആയി പ്രക്ഷേപണം ചെയ്തു. സ്വന്തം അണികള്‍ക്ക് ആവേശം പകരുന്ന ഏര്‍പ്പാടായിരുന്നു ഇതെങ്കിലും ജുഡീഷ്യറിയില്‍ ഇത്തരം പെരുമാറ്റം ഉണ്ടാക്കുന്ന പ്രതിക്രിയ മഅദനിയോ അദ്ദേഹത്തിന്റെ ഉപദേശകരോ മനസ്സില്‍ കണ്ടില്ല. ഒരുപക്ഷെ പ്രത്യാഘാതങ്ങളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടിയതുകൊണ്ടായിരിക്കാം. ഏതായാലും മഅദനി നിയമത്തിന് വഴങ്ങാത്ത സ്വഭാവക്കാരനാണ് എന്ന് ഈ പെരുമാറ്റം വീണ്ടും വിളിച്ചറിയിച്ചു. രണ്ടാഴ്ചയോളം കാത്തുനിന്ന കര്‍ണ്ണാടക പോലീസ് 2010 ഓഗസ്റ്റ് പതിനേഴാംതീയതി മഅദനിയെ അറസ്റ്റു ചെയ്ത് ബാംഗ്ലൂരേക്ക് കൊണ്ടുപോയി. അന്നുതന്നെ മഅദനിയുടെ സഹോദരന്‍ മഅദനിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് കൊല്ലം മജിസ്‌ട്രേറ്റിന് പരാതി കൊടുത്ത് അറസ്റ്റുചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് നോട്ടീസയപ്പിച്ചു. അങ്ങനെ കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരിയും ബാംഗ്ലൂര്‍ സിറ്റി പോലീസ് അസി. കമ്മീഷ്ണര്‍ ഓംകാരയ്യയും താല്ക്കാലികമായെങ്കിലും നിയമവിരുദ്ധ അറസ്റ്റിന്റെ പേരില്‍ കുറ്റക്കാരായിത്തീര്‍ന്നു. കെട്ടിച്ചമച്ച കേസായതിനാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ നീക്കം പരാജയപ്പെടുകയും ചെയ്തു. ഒപ്പം മഅദനിയോട് വളരെ കര്‍ക്കശമായ സമീപനമെടുക്കാന്‍ പോലീസിന് ഇതൊരു കാരണവുമായി. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലായ മഅദനി സൗമ്യനായി ജാമ്യത്തിന് ശ്രമിക്കുന്നതിന് പകരം തന്റെ സുഹൃത്തുക്കളെ വെച്ചുകൊണ്ട് സമൂഹമധ്യത്തില്‍ പ്രചരണം സംഘടിപ്പിക്കാനാണ് ശ്രമിച്ചത്. ഇതൊക്കെ മഅദനി അറിഞ്ഞുകൊണ്ടാണോ അതോ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആവേശം കൊണ്ട് ചെയ്യുന്നതാണോ എന്നറിയില്ല. സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു രണ്ടായാലും ഇത്തരം നീക്കങ്ങള്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാന്‍ വീണ്ടും തടസ്സമായിത്തീരുന്നു. ഇതിനിടയിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ടറായ ഷാഹിന ഈ കേസിലെ സാക്ഷികളെ കാണുന്നതും അഭിമുഖത്തിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും അത് വിവാദവും കേസുമായിത്തീരുന്നതും. ഈ സംഭവങ്ങളും കോടതിയില്‍ മഅദനിക്കുണ്ടായ തടസ്സങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഏതായാലും ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് മഅദനിക്ക് കിട്ടുമായിരുന്ന സാധാരണ ജാമ്യം പോലും സെഷന്‍സ് കോടതിയും ഹൈക്കോടതിയും നിരസിച്ചു. സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാര്‍ തമ്മില്‍ ഭിന്നാഭിപ്രായമുണ്ടാവുകയും മറ്റൊരു ബെഞ്ചിന് ജാമ്യാപേക്ഷ വിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി. ഇതൊക്കെയായിട്ടും മഅദനിക്കുവേണ്ടി പൊതുസമൂഹത്തില്‍ നടക്കുന്ന പ്രചരണപദ്ധതികള്‍ക്ക് യാതൊരു കുറവും ഉണ്ടായില്ല. ഈ കഴിഞ്ഞ മാസവും കൊല്ലം പീരങ്കി മൈതാനത്ത് മഅദനിക്കുവേണ്ടി ഒരു മഹാസമ്മേളനം തന്നെ മഅദനിയുടെ സുഹൃത്തുക്കള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതിനുപകരം നിത്യേനയുള്ള വിചാരണയിലൂടെ കേസില്‍ വളരെവേഗം വിധിപ്രഖ്യാപിക്കണം എന്ന ആവശ്യം പ്രശസ്ത വക്കീലന്മാര്‍ വഴി കോടതിയില്‍ ഉന്നയിച്ചിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു! കോടതിക്ക് പുറത്തും നിയമസഭയ്ക്കുള്ളിലും ബഹളം വെച്ചാല്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലെ തീര്‍പ്പ് കൂടുതല്‍ സങ്കീര്‍ണ്ണമാകും എന്ന് മഅദനിയുടെ സുഹൃത്തുക്കള്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല. മഅദനിയാണെങ്കില്‍ കൃത്യമായ നിയമോപദേശം തേടുന്നുമില്ല. ഇതിനെ സ്വയംകൃതാനര്‍ത്ഥം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?

കടപ്പാട്: ടി. ജി. മോഹന്‍ദാസ് (ലേഖകന്‍ കൊച്ചിയിലെ റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ഫൗണ്ടേഷന്റെ ഡയറക്ടറാണ്)

Tuesday, November 20, 2012

പുലിത്തലവനില്ലാത്ത ശ്രീലങ്കയിൽ കൂട്ടമാനഭംഗങ്ങളും കൂട്ടക്കുരുതികളും




ശ്രീലങ്ക പുറമേ ഇപ്പോൾ ശാന്തമാണ്. തമിഴർക്കു വേണ്ടി ജീവിച്ച, പൊരുതി മരിച്ച പുലി ത്തലവൻ വേലുപ്പിള്ള പ്രഭാകരന്റെ വിടവാങ്ങലോടെ അവിടെ കലാപമെല്ലാം ഒടുങ്ങിയെന്നാണ് ലോകത്തിന്റെ വിചാരം. എന്നാൽ ആഭ്യന്തരകലാപം അടിച്ചമർത്താനെന്ന പേരിൽ സർക്കാരുകളുടെ പട്ടാളം നടത്തിയ കൂട്ടക്കുരുതികളുടെയും കിരാതമായ മാനഭംഗങ്ങളുടെയും കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഓർമ്മകൾ ലങ്കൻ ജനതയെ വേട്ടയാടുകയാണ്. കലാപാനന്തരം ആംനസ്റ്റി ഇന്റർനാഷണലും ഐക്യരാഷ്ട്രസംഘടനയുമെല്ലാം ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തമിഴ് സംസ്കാരം തുടച്ചു നീക്കാനുള്ള ഭൂരിപക്ഷ സമൂഹമായ സിംഹളരുടെ നീക്കത്തിന്റെ അന്തിമ ഫലമായിരുന്നു ലങ്കയിൽ പതിറ്റാണ്ടുകൾ നീണ്ടകലാപം. പ്രഭാകരനെ വധിക്കുകയെന്നതായിരുന്നു പരസ്യ അജണ്ട. തമിഴരെ തുരത്തുകയെന്നത് രഹസ്യ അജണ്ടയും.

തേയിലത്തോട്ടങ്ങളിലെ പണിക്കാർ

ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടങ്ങളിൽ പണിയെടുക്കാനാണ് ഇന്ത്യയിൽ നിന്ന് തമിഴരെ ലങ്കയിലെത്തിച്ചത്. ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ലങ്കയുടെ യഥാർത്ഥ പാരന്പര്യമെന്തെന്ന ചോദ്യമായി. അത് ബുദ്ധ മത വിശ്വാസികളായ സിംഹളരും ഹിന്ദു മത വിശ്വാസികളായ തമിഴരും തമ്മിലുള്ള കലാപമായി.

1948 ഫെബ്രുവരി നാലിന് സ്വാതന്ത്ര്യം പ്രാപിച്ചെങ്കിലും 1972 മെയ് 22 നാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. ഡി.എസ് സമരനായക പ്രധാനമന്ത്രിയായ ആദ്യ ക്യാബിനറ്റിൽ തമിഴ് നേതാക്കളായ പൊന്നന്പലം, അരുണാചലം മഹാദേവ എന്നിവ‌ർ മന്ത്രിമാരായിരുന്നു. പിന്നീടുള്ള കാലം തമിഴ‌ർക്ക് അർഹമായ പരിഗണന ലഭിച്ചില്ല. ബ്രിട്ടീഷ് കാലത്ത് സജീവമായിരുന്ന ക്രിസ്ത്യൻ മിഷണറിമാർ ശ്രദ്ധ കേന്ദ്രീകരിച്ചത് തമിഴർക്ക് സ്വാധീനമുള്ള വടക്കു കിഴക്കൻ മേഖലകളിലായിരുന്നു. അതിനാൽ മികച്ച വിദ്യാഭ്യാസവും തൊഴിലും ലഭിച്ചിരുന്നത് തമിഴർക്കാണെന്നും തങ്ങളുടെ അവകാശങ്ങളാണ് ലംഘിച്ചതെന്നും സിംഹളർ വാദിച്ചു. സിവിൽ സർവീസ്, നിയമനിർമ്മാണ മേഖലകളിൽ തമിഴ് വംശജരായിരുന്നു കൂടുതലും.

സിംഹളർക്ക് സംവരണം


1956ൽ എസ്.ഡബ്ല്യു.ആർ.ഡി ബണ്ഡാരനായകെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാസാക്കിയ സിംഹള(സിംഹള ഓൺലി ആക്ട്) നിയമം കലാപം ആളിക്കത്തിച്ചു. ഈ നിയമമനുസരിച്ച് സിംഹളം ഔദ്യോഗിക ഭാഷയാക്കി, സിംഹളർക്ക് തൊഴിൽ സംവരണം നടപ്പാക്കി. സർവകലാശാല പ്രവേശനത്തിന് സിംഹള ഭാഷയിലെ അറിവ് നിർബന്ധവുമാക്കി.

സിംഹളർ അപ്പോഴേക്കും എല്ലാ മേഖലകളിലും ചുവടുറപ്പിച്ചിരുന്നു. ഔദ്യോഗിക ഭാഷ സിംഹളയാക്കിയതോടെ തമിഴ‌ർക്ക് ഉപരിപഠനത്തിനുള്ള അവസരങ്ങളും തൊഴിലവസരങ്ങളും നഷ്ടമായി. സിലോൺ എന്നാണ് അന്ന് ശ്രീലങ്ക അറിയപ്പെട്ടത്. 1972ൽ റിപ്പബ്ലിക്കായപ്പോൾ പേരും മാറ്റി. ബണ്ഡാരനായകെയുടെ വിധവ സിരിമാവോ ബണ്ഡാരനായകെ പ്രധാനമന്ത്രിയായപ്പോഴും തമിഴ് വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. സർവകലാശാലകളിൽ തമിഴ് വിദ്യാർത്ഥികൾ കുറഞ്ഞു. തമിഴരെ സിംഹളർ അടിച്ചമർത്തി. അപ്പോഴാണ് 1983ൽ തമിഴർക്ക് സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യവുമായി പ്രഭാകരന്റെ നേതൃത്വത്തിൽ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം( എൽ.ടി.ടി.ഇ) രംഗത്ത് വന്നത്. തുടർന്നുണ്ടായ കലാപത്തിൽ ഒന്നര ലക്ഷത്തിലേറെ തമിഴർ പല രാജ്യങ്ങളിൽ അഭയം തേടി. ഭരണകൂടത്തിനെതിരെ പ്രഭാകരൻ സായുധ സമരം പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികൾ രൂക്ഷമായി. ലങ്കൻ ഭരണാധികാരികൾ സകലരും പ്രഭാകരനെ ഒതുക്കാൻ ശ്രമിച്ചെങ്കിലും ഇപ്പോഴത്തെ പ്രസിഡന്റ് മഹേന്ദ്ര രാജപക്സെയ്ക്കാണ് വിജയം നേടാൻ സാധിച്ചത്.

ലങ്ക നീറിപ്പുകയുന്നു
ശ്രീലങ്ക ഇപ്പോഴും നീറിപ്പുകയുകയാണ്. രാജ്യം അരാജകത്വത്തിലേയ്ക്ക് പോകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. തമിഴരെ സഹായിക്കാനായി കോടിക്കണക്കിന് രൂപ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിരിച്ചെടുത്തെങ്കിലും അതൊന്നും അർഹരായവർക്ക് ലഭിച്ചിട്ടില്ല. ഒട്ടനവധി തമിഴരെ സർക്കാർ കൊന്നൊടുക്കി. തമിഴ് വംശജർ തിങ്ങിപ്പാർക്കുന്ന കോളനികളിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതും പ്രിയപ്പെട്ടവരെ നഷ്ടമായതിന്റെ വേദനയിൽ വിഷാദ രോഗികളായി തീർന്നവർ ആത്മഹത്യ ചെയ്യുന്നതും തമിഴരെ ഇപ്പോഴും വലയ്ക്കുന്നു.
ചികിത്സയോ ഭക്ഷണമോ ഇവ‌ർക്ക് നൽകാൻ സർക്കാർ ഇനിയും തയ്യാറാകുന്നില്ല. ഇതിനെല്ലാം പുറമെയാണ് ലങ്കൻ പട്ടാളം തമിഴ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കാണിക്കുന്ന ലൈംഗിക അതിക്രമങ്ങൾ. തമിഴ് സ്ത്രീകളെ കാണാതാകുന്നതും അജ്ഞാതമായ കാരണങ്ങളാൽ അവ‌ർ കൊല്ലപ്പെടുന്നതും ഭീകരമായ വിധത്തിൽ വർദ്ധിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്തിടെ ലങ്കയിൽ നിന്ന് പുറത്ത് വന്ന ചില ചിത്രങ്ങൾ ഇക്കാര്യം ശരിവയ്ക്കുന്നു. കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളായിരുന്നു ഇവ. മൃതദേഹങ്ങളെല്ലാം നഗ്നമായിരുന്നു.. ഇത്തരം പീഡനങ്ങൾക്കിരയായി ജീവൻ തിരിച്ചു ലഭിക്കുന്നവർ പിന്നീട് ആത്മഹത്യയിലാണ് അഭയം തേടുന്നത്.

പ്രഭാകരനില്ലാത്ത ലങ്കയിൽ തമിഴർ സുരക്ഷിതരല്ല. മാധ്യമങ്ങളെ ഇപ്പോഴും ഒരുപരിധിക്കപ്പുറത്തേക്ക് അനുവദിക്കാത്ത രാജപക്സെ സർക്കാരിന് തമിഴ് ഉന്മൂലനം മാത്രമായിരുന്നു ലക്ഷ്യം. ടിം കിംഗ് എന്ന മാധ്യമ പ്രവർത്തകനാണ് ലങ്കയിൽ തമിഴർ ഇപ്പോഴും അനുഭവിക്കുന്ന അരാജകാവസ്ഥ പുറത്ത് വിട്ടത്. സൈന്യം തട്ടിക്കൊണ്ട് പോകുന്ന പല സ്ത്രീകളും രാജപക്സെയുടെ കൊട്ടാരത്തിലും എത്തിച്ചേർന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട്. രാജപക്സെയെ കുറിച്ച് പറഞ്ഞ് കേൾക്കുന്ന കഥകൾ ഇത് ശരിവയ്ക്കുന്നു. കഴിഞ്ഞാഴ്ച തമിഴരടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിലുണ്ടായ കലാപവും മരണങ്ങളും ഇതിന്റെയൊക്കെ തുടർച്ചയാണ്


അവലംബം:

Friday, November 9, 2012

ഹിന്ദുക്കള്‍ വര്‍ഗശത്രുക്കളോ?

കുറുക്കന്‍ ചത്താലും കണ്ണ്‌ കോഴിക്കൂട്ടിലാണെന്ന്‌ പറയുന്നതുപോലെയാണ്‌ ക്ഷേത്രങ്ങളോടുള്ള സിപിഎം സമീപനം. എത്ര രാഷ്ട്രീയമായി തിരിച്ചടി നേരിട്ടാലും ഹിന്ദുക്കളെ ദ്രോഹിക്കാതെ സിപിഎം നേതാക്കള്‍ക്ക്‌ ഉറക്കം വരില്ല. നിരീശ്വരവാദികളാണ്‌, ദൈവങ്ങള്‍ ഉപരിവര്‍ഗ്ഗത്തിന്റെ മിഥ്യകളാണ്‌, ക്ഷേത്രങ്ങള്‍ അന്ധവിശ്വാസകേന്ദ്രങ്ങളാണ്‌ എന്നൊക്കെ അവകാശപ്പെടുമെങ്കിലും ക്ഷേത്രഭരണത്തിന്റെയും സ്വത്തിന്റെയും കാര്യം വരുമ്പോള്‍ സിപിഎമ്മിന്റെ മട്ടും ഭാവവും മാറും. അവര്‍ക്ക്‌ ക്ഷേത്രം ഭരിക്കണം, ക്ഷേത്രസ്വത്തില്‍ കയ്യിട്ടുവാരണം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിനെക്കുറിച്ച്‌ അമിക്കസ്ക്യൂറി സുപ്രീംകോടതിയെ ബോധിപ്പിച്ച കാര്യങ്ങളോടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം ഇതിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.
ശ്രീപത്മനാഭസ്വാമി ക്ഷേത്ര സ്വത്ത്‌ ഏതു തരത്തില്‍ ചെലവിടണമെന്ന്‌ ജനാധിപത്യ പരമായി എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നും ഇതിനായി സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നുമാണ്‌ പിണറായി വാദിക്കുന്നത്‌. പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച്‌ അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടിന്‌ പിന്നില്‍ ക്ഷേത്ര ഭരണം വീണ്ടും രാജകുടുംബത്തിന്റെ കയ്യിലെത്തിക്കാനുള്ള നീക്കമാണത്രെ. അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌ സുപ്രീംകോടതി അംഗീകരിക്കരുത്‌. റിപ്പോര്‍ട്ട്‌ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. ക്ഷേത്രം രാജാവിന്റെ സ്വകാര്യ സ്വത്തെന്ന രീതിയിലാണ്‌ അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ട്‌. ക്ഷേത്രത്തില്‍ രാജകുടുംബത്തിന്‌ ചെറിയൊരു അവകാശമേയുള്ളൂ. ക്ഷേത്രം കൊട്ടാരം വകയായിരുന്നില്ല. എട്ടരയോഗക്കാരുടെ ഭരണത്തിലായിരുന്നു ക്ഷേത്രം. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്താണ്‌ കൊട്ടാരത്തിന്റെ ഭരണത്തില്‍ വന്നത്‌. തൃപ്പടി ദാനം നടത്തി ദൈവത്തിന്റെ പ്രതിപുരുഷനായി ഭരണം കയ്യടക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണ്‌ പിണറായിയുടെ കണ്ടുപിടിത്തങ്ങള്‍.

ഭക്തരില്‍നിന്ന്‌ കാണിക്കയായി ലഭിച്ചതും രാജഭരണകാലത്ത്‌ നാട്ടുരാജ്യങ്ങള്‍ കൈവശപ്പെടുത്തിയപ്പോള്‍ ലഭിച്ച സ്വത്തുക്കളുമെല്ലാം പൊതുസ്വത്തായി കണ്ട്‌ രാഷ്ടത്തിന്റെ സമ്പത്താക്കണമെന്നും ക്ഷേത്രകാര്യങ്ങള്‍ക്കുള്ള സ്വത്ത്‌ മാറ്റിവെച്ചിട്ട്‌ ബാക്കി രാഷ്ട്രത്തിന്റെ പുരോഗതിക്ക്‌ വിനിയോഗിക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു. ക്ഷേത്ര ഭരണസംവിധാനം ഉടച്ചുവാര്‍ക്കണമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായിയുടെ മകന്‍ ആദിത്യ വര്‍മയെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറായും എം ജി ശശിഭൂഷണെ ക്ഷേത്രപുനരുദ്ധാരണ സമിതിയംഗമായും ഇദ്ദേഹത്തിന്റെ മകന്‍ ഗൗതമിനെ ജോയിന്റ്‌ എക്സിക്യൂട്ടിവ്‌ ഓഫീസറായും നിയമിക്കണമെന്നും രാഷ്ട്രീയപാര്‍ട്ടികളെ ക്ഷേത്രഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും അമിക്കസ്‌ ക്യൂറി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെയും പിണറായി വിമര്‍ശിക്കുകയാണ്‌. എന്നാല്‍ പിണറായിയുടെ നിലപാടുകളിലെ പൊള്ളത്തരവും ഇരട്ടത്താപ്പും ചരിത്രപണ്ഡിതനായ എം.ജി. ശശിഭൂഷണ്‍ തുറന്നുകാട്ടുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയെ ക്കുറിച്ചുമുള്ള പിണറായി വിജയന്റെ പ്രതികരണം അജ്ഞതയില്‍ നിന്നുണ്ടായതാണെന്ന്‌ ശശിഭൂഷണ്‍ പറയുന്നത്‌ പിണറായിക്ക്‌ ഉചിത മറുപടിയാണ്‌. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണിക്കമാത്രമാണോ പൊതുസ്വത്ത്‌ അതോ വേളാങ്കണ്ണി പള്ളി, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലെ കാണിക്കയും പൊതുസ്വത്താണോ എന്നറിയണം. ഇത്‌ വിശദീകരിക്കാനുള്ള ആര്‍ജവം കാട്ടണമെന്ന്‌ ശശിഭൂഷന്റെ അഭ്യര്‍ത്ഥനയോട്‌ പിണറായിക്ക്‌ എന്ത്‌ മറുപടിയുണ്ടെന്ന്‌ അറിയണം.

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്‌ കോടതിക്ക്‌ കൊടുത്തതേയുള്ളൂ. തീരുമാനം ഉണ്ടായിട്ടില്ല. ഇതില്‍ എന്തെല്ലാം അംഗീകരിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ സുപ്രീം കോടതിയാണ്‌. സുപ്രീം കോടതിയുടെ തീരുമാനം സര്‍ക്കാരും രാജകുടുംബവും അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്‌. എട്ടരയോഗക്കാരായിരുന്നു ക്ഷേത്ര ഉടമകളെന്നാണ്‌ പിണറായി പറയുന്നത്‌. എട്ടരയോഗം എന്നത്‌ രാജകീയ സമിതിയാണ്‌. ഇതിന്റെ മേല്‍ക്കോയ്മ രാജാവിനായിരുന്നു. ഇവര്‍ രാജാവിന്റെ ഉപദേശക സമിതി അംഗങ്ങളായിരുന്നു. ഇവര്‍ ഊരാളന്മാരല്ല. പഴയകാലത്ത്‌ ഇവരെ വിളിച്ചിരുന്നത്‌ സമുദായം എന്നാണ്‌. എട്ട്‌ പേരില്‍ രണ്ട്‌ പേരുടെ സാന്നിധ്യം മാത്രമാണ്‌ എപ്പോഴും ഉണ്ടാവുക. ഇവരുമായിട്ടാണ്‌ രാജാവ്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്‌. ഇവരെ വാരിയം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.
മതിലകം രേഖകളില്‍ ഇത്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാരിന്റെ വരുതിയില്‍ കൊണ്ടുവരാന്‍ പിണറായി വിജയന്‍ വ്യഗ്രത കാട്ടുന്നതെന്തിനെന്നാണ്‌ ബിജെപി അധ്യക്ഷന്‍ മുരളീധരന്‍ ചോദിക്കുന്നത്‌. പദ്മനാഭസ്വാമിയുടെ സമ്പത്ത്‌ ചെലവിടാനുള്ള വഴിയായാണ്‌ ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വാദം പിണറായി മുന്നോട്ടു വച്ചിരിക്കുന്നത്‌. ഇത്‌ അംഗീകരിക്കാനാകില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കയും ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ്‌ സമ്പത്തും ക്ഷേത്രകാര്യങ്ങള്‍ക്കല്ലാതെ മറ്റ്‌ കാര്യങ്ങള്‍ക്ക്‌ ചെലവഴിക്കാന്‍ പല സര്‍ക്കാരുകളും തയ്യാറായ അനുഭവം നമുക്കു മുന്നിലുണ്ട്‌. ഇതിനെതിരായ പ്രതിഷേധം ഉയര്‍ന്നതുമാണ്‌. ക്ഷേത്രത്തിന്റെ സമ്പത്തും കാണിക്കയും എല്ലാം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ്‌ വിനിയോഗിക്കേണ്ടത്‌. അതെടുത്തു ചെലവിടാന്‍ സര്‍ക്കാരിന്‌ അവകാശമില്ല.

മറ്റ്‌ മതസ്ഥരുടെ ആരാധനാലയങ്ങളില്‍ ഇത്തരം ഇടപെടല്‍ രാഷ്ട്രീയക്കാരോ സര്‍ക്കാരോ നടത്തുന്നില്ല. ഇതിന്‌ നേര്‍ക്ക്‌ എന്തുകൊണ്ടാണ്‌ സിപിഎം കണ്ണടക്കുന്നത്‌? ശ്രീപത്മനാഭസ്വാമിക്ഷേത്ര നിലവറകളില്‍ കണ്ടെത്തിയ സ്വത്തുക്കള്‍ തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തിനായി കരുതിയിട്ടുള്ള സ്വത്താണെന്നും ഇത്‌ ശ്രീപത്മനാഭന്റെ സ്വത്തുമാത്രമാണെന്നും എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറയുന്നതിന്റെ സത്യം പിണറായി ഉള്‍ക്കൊള്ളുമോ? ക്ഷേത്രനിലവറകളില്‍ കണ്ടെത്തിയ അപൂര്‍വ്വവും അമൂല്യവുമായ ഈ ശേഖരങ്ങള്‍ പത്മനാഭസ്വാമിയുടേതായി കണക്കാക്കി ക്ഷേത്രത്തില്‍ത്തന്നെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു സംവിധാനമാണ്‌ ഉണ്ടാകേണ്ടത്‌. ഇത്‌ പൊതുമുതലാക്കണമെന്ന്‌ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ഉയര്‍ന്നിട്ടുള്ള അഭിപ്രായങ്ങള്‍ ശരിയല്ലെന്നും എന്‍എസ്‌എസ്‌ നേതാവ്‌ വ്യക്തമാക്കിയിരിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തും ഭരണവും പൊതുവാക്കണമെന്ന പിണറായി വിജയന്റെ അഭിപ്രായം ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന്‌ ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറയുന്നത്‌ സിപിഎമ്മുകാരായ ഹിന്ദുക്കളുടെകൂടി അഭിപ്രായമാണ്‌. പത്മനാഭസ്വാമിക്ഷേത്രം നിലനില്‍ക്കുന്നത്ക്ഷേത്രഭക്തജനങ്ങളും പത്മനാഭസ്വാമിയും പത്മനാഭദാസനായി ഭരിക്കുന്ന രാജാവുമടങ്ങുന്ന ത്രിമാനബിന്ദുവിലാണ്‌. അതില്‍ സര്‍ക്കാരോ ബാഹ്യശക്തികളോ ഇടപെടുന്നത്‌ ശരിയല്ല. മതേതര സര്‍ക്കാര്‍ ഹിന്ദുക്കളുടെ ആരാധനാകേന്ദ്രത്തില്‍ മാത്രം ഇടപെടണമെന്നും ഭരിക്കണമെന്നും ശഠിക്കുന്നത്‌ ദുരുദ്ദേശപരമാണ്‌ എന്ന കുമ്മനത്തിന്റെ മുന്നറിയിപ്പ്‌ മറ്റാരേക്കാളും സിപിഎമ്മിനുള്ളതാണ്‌..............................

കടപ്പാട്: ജന്മഭൂമി 

Wednesday, November 7, 2012




പര്‍ദ്ദ സ്ത്രീ-പുരുഷ ഭേദമില്ലാത്ത അറബ് വസ്ത്രം

മുസ്ലീം സ്ത്രീകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പര്‍ദ്ദ എന്ന് വിശേഷിപ്പിക്കാവുന്ന തോള്‍ മുതല്‍ കാല്‍പ്പാദംവരെ നീളുന്ന വസ്ത്രം മധ്യപൂര്‍വ്വേഷ്യയിലെ ജനങ്ങള്‍ മത-വര്‍ഗ-ഗോത്ര വേര്‍തിരിവില്ലാതെ, സ്ത്രീപുരുഷ ഭേദമില്ലാതെ ധരിച്ചിരുന്ന വസ്ത്രമാണ്. മധ്യപൂര്‍വ്വേഷ്യന്‍ മരുഭൂപ്രദേശത്ത് ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇതല്ലാതെ മറ്റൊരു വസ്ത്രവും ജനങ്ങള്‍ ധരിച്ചിരുന്നില്ല. ജൂതരും ക്രിത്യാനികളും മുസ്ലീങ്ങളും വ്യക്തമായ മതത്തിന്റെ ചട്ടക്കൂടുകളില്ലാത്ത ഗോത്രവര്‍ഗ ജനതകളും ഒക്കെ ഇതായിരുന്നു ധരിച്ചിരുന്നത്. മണല്‍ക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ മുടി നീട്ടി വളര്‍ത്തിയ സ്ത്രീകളും പുരുഷന്മാരും തലമറച്ച് ശിരോവസ്ത്രവും ധരിച്ചിരുന്നു. അത് മധ്യപൂര്‍വ്വേഷ്യക്കാര്‍ ഇന്നും തുടരുന്നുമുണ്ട്. അതവരുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും തുടര്‍ച്ച തന്നെയാണ്. കാലത്തിന്റെയും പരിഷ്‌കരണങ്ങളുടെയും ചെത്തിമിനുപ്പിക്കല്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ നീളന്‍ കുപ്പായത്തിന്റെ അടിസ്ഥാന ഘടനയില്‍ മാറ്റമുണ്ടായിട്ടില്ല. അതാത് ദേശത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയുമൊക്കെയാണ് ഒരു ദേശത്തിന്റെ വസ്ത്രധാരണരീതി നിശ്ചയിക്കുന്നത്. കുടിയേറ്റം, കോളനിവത്ക്കരണം, ഗതാഗതസംവിധാനത്തിലുണ്ടായ മാറ്റങ്ങള്‍, പുതിയ കാലത്തിന്റെ ഫാഷന്‍ തരംഗം എന്നിവ നാടിന്റെ തന്നെ വസ്ത്രരീതിയെ മാറ്റിമറിക്കുന്നുണ്ട്. കേരളം മുണ്ടില്‍ നിന്ന് പാന്റിലേക്ക മാറുന്നത് ഇതിനു നല്ലൊരു ഉദാഹരണമാണ്. കോളനിവത്ക്കരണത്തിലൂടെ പാശ്ചാത്യര്‍ കൊണ്ടുവന്ന സ്യട്ട് പോലെ, ആദ്യകാലത്ത് കച്ചവടബന്ധത്തിലൂടെയും പിന്നീട് പ്രവാസത്തിലൂടെയും മധ്യപൂര്‍വ്വേഷ്യന്‍ വസ്ത്രത്തെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട നീളന്‍ വസ്ത്രം മതത്തിന്റെ ചിഹ്നമായി ഉയര്‍ത്തിക്കാട്ടപ്പെടുകയും മനുഷ്യവര്‍ഗത്തിലെ ഒരു വിഭാഗമായ സ്ത്രീകള്‍ മാത്രം അത് ധരിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നമ്മുടെ നാട്ടില്‍ കാണാനാകുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ ജൂതരും ക്രിസ്ത്യാനികളും വ്യാപകമായി ഉപയോഗിക്കുന്ന ഈ വസ്ത്രം എങ്ങനെയാണ് മുസ്ലീം സ്ത്രീയുടെ മാത്രം മതാചാരപ്രകാരമുള്ള വസ്ത്രമായി മാറുന്നത്? എന്തുകൊണ്ട് ഇവിടുത്തെ സ്ത്രീകളെ പര്‍ദ്ദ ധരിപ്പിക്കാന്‍ ഉത്സാഹിക്കുന്നവര്‍ മധ്യപൂര്‍വ്വേഷ്യയിലെ പുരുഷന്മാര്‍ ധരിക്കുന്ന നീളന്‍ കുപ്പായം ധരിക്കാതെ തങ്ങള്‍ക്ക് സൗകര്യപ്രദമായ മുണ്ടും പാന്റും ഷര്‍ട്ടും ടീഷര്‍ട്ടുമൊക്കെ ഇടുന്നത്? സ്ത്രീകളുടെ മുഖം മറയ്ക്കാന്‍ പ്രബോധനം നടത്തുന്ന പണ്ഡിതന്മാര്‍ പോലും ശിരോവസ്ത്രം ധരിക്കാന്‍ തയ്യാറാകാത്തതെന്ത്? പര്‍ദ്ദ ധരിക്കണോ വേണ്ടയോ എന്നല്ല, വസ്ത്രധാരണ രീതിയില്‍ സാമുദായികമായ ഇടപെടല്‍ നടക്കുന്നതിനെയാണ് അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യേണ്ടത്. കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2009ലെ അവാര്‍ഡ് നേടിയ ഡോ. ഖദീജ മുംതാസിന്റെ ബര്‍സ എന്ന നോവലില്‍ ഇസ്ലാമില്‍ സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും കണ്ടെത്തുകയും പുരുഷനിര്‍മ്മിതമായ മതത്തിന്റെ ചട്ടക്കൂടുകളെ സ്ത്രീയുടെ കാഴ്ചപ്പാടില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന കൃതിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ പ്രഫസര്‍ കൂടിയായ ഡോ. ഖദീജ മുംതാസ് ഒരു അഭിമുഖത്തില്‍ കേരളത്തില്‍ നടക്കുന്ന പര്‍ദ്ദവത്ക്കരണത്തെക്കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്, 'സാരിയെക്കാളും ചുരിദാറിനെക്കാളും സെക്‌സിയായി, ബോഡിഷേപ്പാക്കി പര്‍ദ്ദയെ മാറ്റുന്നവരുണ്ട്. അപ്പോള്‍ കറുപ്പ് വെറും സിംബല്‍ മാത്രമായി മാറുന്നു. തീരെ അനാകര്‍ഷകമായ പ്രതിലോമകരമായ സിംബല്‍. കേരളത്തിന്റെ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയ്ക്ക് ഒട്ടും യോജിച്ചതുമല്ല ഈ വസ്ത്രം. രോഗികളെ നിത്യേന പരിശോധിക്കുന്ന ഡോക്ടര്‍ എന്ന നിലയില്‍ കൂടിയാണ് ഇത് പറയുന്നത്. എ സി കാറില്‍ യാത്ര ചെയ്യുന്ന അപ്പര്‍ക്ലാസ് മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമേ അലോസരമില്ലാതെ ഇത് ധരിക്കാനാവൂ. പിന്നെ, പര്‍ദ്ദ രക്ഷാ കവചമാണെന്നൊക്കെ പറയുമ്പോള്‍ ചിന്തിക്കേണ്ടത്, കവചമിട്ട് നടക്കുന്നത് ആരില്‍ നിന്ന് രക്ഷപ്പെടാന്‍ എന്നതാണ്. പുരുഷ മനസ്സ് ആക്രമണോത്സുകമാണെങ്കില്‍ അതിന്റെ നവീകരണത്തിനല്ലേ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടത്?' ഹിന്ദുതീവ്രവാദ സംഘടനകള്‍ വസ്ത്രധാരത്തിന്റെ കാര്യത്തില്‍ ശാഠ്യം പിടിക്കാന്‍ തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല. എങ്കിലും രാഖി കെട്ടുക, ചുവന്ന കുറിയണിയുക തുടങ്ങിയ കലാപരിപാടികള്‍ക്ക് ഇവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നുണ്ട്. വടക്കേന്ത്യന്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി തന്നെ മുഖവും തലയും മറച്ച് നടക്കാറുണ്ട്. ഇത് ഹൈന്ദവതീവ്രവാദികളുടെ സ്വാധീനത്താലാണെന്ന് പറയുക വയ്യ. മംഗലാപുരത്ത് ശ്രീരാമസേനക്കാര്‍ സദാചാരത്തിന് വേണ്ടി അക്രമം അഴിച്ചുവിട്ടപ്പോള്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീ സമൂഹം സദാചാരവാദികള്‍ക്ക് ചുട്ട മറുപടി നല്‍കുക തന്നെ ചെയ്തു. പിങ്ക് ജട്ടി കാമ്പയിന്‍ എന്ന പേരില്‍ സ്ത്രീകള്‍ തങ്ങളുടെ അടിവസ്ത്രം ശ്രീരാമസേനയുടെ ഓഫീസിലേക്ക് അയച്ചുകൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് സദാചാരവാദികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയത്. ഇതോടെ ശ്രീരാമസേനക്കാരുടെ സദാചാരയുദ്ധത്തിന് ഏറെക്കുറെ ശമനമുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നടത്തിയ ബേണ്‍ ദ ബ്രാ സമരത്തെ പിങ്ക് ജട്ടി കാമ്പയിന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പുരുഷന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ സ്ത്രീ നടക്കണമെന്ന പുരുഷന്റെ ആഗ്രഹത്തിനാണ് യഥാര്‍ത്ഥത്തില്‍ തകരാറ്. ഇതിനുള്ള മരുന്നാണ് മുകളില്‍ പറഞ്ഞതുപോലെയുണ്ടായിട്ടുള്ള സ്ത്രീകളുടെ പ്രതികരണങ്ങള്‍. കേരളത്തില്‍ ഒരു നൂറ്റാണ്ട് മുമ്പ് നടന്ന ചാന്നാന്‍ ലഹള ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ധരിക്കുന്നതിന് വേണ്ടിയായിരുന്നു. അതായത് മാറ് മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു ഈ സമരങ്ങളെല്ലാം. ഇന്ന് സ്ത്രീകളെ കണ്ണൊഴികെ അടിമുടി വസ്ത്രം ധരിപ്പിക്കാനുള്ള പോരാട്ടങ്ങളാണ് സാമുദായിക സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു നൂറ്റാണ്ടിനകത്ത് കേരളം എത്രമാത്രം സാംസ്‌കാരികമായും സാമൂഹികമായും 'മുന്നോട്ടുപോയി' എന്നതിന്റെ സൂചകങ്ങളാണ് ഇതൊക്കെ.

കടപ്പാട്‌ : Oneindia Malayalam

Sunday, October 14, 2012

ഇങ്ങനെ പോയാല്‍

ഹിന്ദുവിന്‌ വര്‍ഗ്ഗീയ വാദിയാകാനാകില്ല, കാരണം ഹിന്ദു സംഹിത പഠിപ്പിക്കുന്നത്‌ മതേതരത്വം, സഹിഷ്ണുത, സാഹോദര്യം, മാനവികത തുടങ്ങിയ ഉന്നത മൂല്യങ്ങളാണ്‌. അന്യമത വിശ്വാസികളെ ഇവിടെ വേരുറപ്പിക്കാനും വളരാനുമുള്ള സാഹചര്യങ്ങള്‍ ലഭ്യമാക്കിയത്‌ ഹിന്ദു സമൂഹം തന്നെയാണ്‌. ആകാശത്തു നിന്നും പതിക്കുന്ന മഴത്തുള്ളികള്‍ വിവിധ കൈവഴി കളിലൂടെ സഞ്ചരിച്ചു മഹാസാഗരത്തില്‍ എത്തിച്ചേരുന്നകണക്ക്‌, വിശ്വാസപ്രമാണ മേതായാലും വിവിധ ചിന്താധാരയിലൂടെ സഞ്ചരിച്ച്‌ സകലരും മഹാസാഗരം കണക്കെ പരബ്രഹ്മത്തില്‍ എത്തിച്ചേരുന്നു. എന്നാണ്‌ ഉപനിഷത്ത്‌ വചനം ഉത്ബോധിപ്പിക്കുന്നത്‌.
അല്ലാതെ സ്വര്‍ഗ്ഗരാജ്യം ഞങ്ങളിലൂടെ മാത്രം അവിടേക്കുള്ള കവാടത്തിന്റെ താക്കോല്‍ ഞങ്ങളുടെ കൈയ്യില്‍ മാത്രം, അതുകൊണ്ട്‌ എല്ലാ പാപികളും വരുവിന്‍ ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കയക്കാം എന്നോ, അവിശ്വാസികളെ കാണുന്നിടത്തുവച്ചു നശിപ്പിക്കണമെന്നോ ഹിന്ദുസംഹിത പഠിപ്പിക്കുന്നില്ല, വിശ്വസിക്കുന്നില്ല പ്രചരിപ്പിക്കുന്നില്ല നാലാള്‍ കൂടുന്നിടത്ത്‌ സൗജന്യ ലഘു ലേഖകളുമായി കടന്നുചെല്ലുന്നില്ല, കവലകള്‍ തോറും ശബ്ദമാലിന്യമുണ്ടാക്കുന്നില്ല, വീടുകള്‍ തോറും കയറിയിറങ്ങി പ്രാര്‍ത്ഥനാഭാസം നടത്തുന്നില്ല, ശാസനകള്‍ അനുസരിക്കാത്തവരെ ഊരുവിലക്കുന്നില്ല, അവരുടെ മൃതശരീരത്തിനോട്‌ അപമര്യാദ കാട്ടുന്നില്ല, തെമ്മാടിക്കുഴിയില്‍ സംസ്കരിക്കുന്നില്ല. മിറച്ച്‌ വ്യത്യസ്ത വിശ്വാസികളെ പോലും ബഹുമാനിക്കുന്നു, അംഗീകരിക്കുന്നു. എന്തിനേറെ നാസ്തികനു പോലും ഹിന്ദു സംസ്കൃതിയില്‍ ഇടമുണ്ട്‌. ഭഗവാന്‍ ശ്രീകൃഷ്ണന്‍, അര്‍ജ്ജുനന്‌ ഗീതോപദേശം നല്‍കി, അവസാനം എന്താണ്‌ പറഞ്ഞതെന്നു നോക്കുക!. ഞാന്‍ പറഞ്ഞ ഈ വസ്തുതകള്‍, അതുകൊണ്ട്‌ മാത്രം നീ അനുസരിക്കണമെന്നില്ല, സ്വയം ചിന്തിച്ച്‌ മനനം ചെയ്തു ഉത്തമമെന്നു തോന്നിയാല്‍ മാത്രം സ്വീകരിച്ചാല്‍ മതി. തീരുമാനം നിന്റേതാണ്‌. വ്യക്തിക്ക്‌ ഇത്രത്തോളം സ്വാതന്ത്ര്യമനുവദിച്ചിട്ടുള്ള, അന്യനെ ഇത്രത്തോളം പരിഗണിച്ചിട്ടുള്ള വിശ്വാസത്തിലെടുത്തിട്ടുള്ള വേറൊരു വിശ്വാസപ്രമാണം ഈ ഭൂമുഖത്തു നിലവിലില്ല, ഇന്നുവരെ ആവിര്‍ഭവിച്ചിട്ടില്ല. ഇതിന്റെ മഹത്വം മനസിലാക്കണമെങ്കില്‍ മറ്റു ചില മതഗ്രന്ഥങ്ങള്‍ സ്വന്തം അനുയായികള്‍ക്ക്‌ നല്‍കുന്ന ഉത്ബോധനങ്ങള്‍ കൂടി അറിയണം. നിലനില്‍പു വേണമെങ്കില്‍ ഇതൊക്കെ നീ ചെയ്യണം. നിങ്ങള്‍ പൊരുതിയില്ലെങ്കില്‍ അവിടുന്നു നിങ്ങളെ കഠിനമായി ശിക്ഷിക്കും. നിങ്ങള്‍ക്കു പകരം വേറെ ആളെ വയ്ക്കും. ഇതൊക്കെ ചെയ്യണം എന്ന്‌ പറഞ്ഞിരിക്കുന്നത്‌ ഏതൊക്കെ എന്നറിയുമ്പോഴാണ്‌ മനുഷ്യ മനസാക്ഷി മരവിക്കുന്നത്‌.

ഇന്നുവരെ ഹിന്ദു, അന്യമത വിശ്വാസി ആണെന്ന കാരണത്താല്‍ സഹജീവിയെ ഉപദ്രവിച്ചിട്ടില്ല. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഗുജറാത്ത്‌ കലാപത്തിനു പോലും തിരികൊളുത്തിയതു ഗോദ്രസംഭവമാണെന്ന വസ്തുത തല്‍പര കക്ഷികള്‍ സൗകര്യ പൂര്‍വ്വം വിസ്മരിക്കുന്നു, എങ്കിലും അതാണു സത്യം. സ്വാമി ലക്ഷ്മണാനന്ദയുടേയും സന്യാസിനികളുടേയും വധമാണ്‌, ഗുജറാത്ത്‌ കലാപത്തിനു പിന്നിലുള്ളതെന്ന്‌ ഇന്ന്‌ പകല്‍ പോലെ വെളിവാകുന്നു. കഴിഞ്ഞകാലങ്ങളില്‍ എത്രയെത്ര ഹിന്ദു ക്ഷേത്രങ്ങളാണ്‌ ആക്രമിക്കപ്പെട്ടത്‌ കൊള്ളയടിക്കപ്പെട്ടത്‌. കൊളള മുതല്‍ കടത്തികൊണ്ടു പോവുക മാത്രമല്ല, വിഗ്രഹങ്ങള്‍ തല്ലിത്തകര്‍ത്ത്‌ നടപ്പാതയില്‍ ചവിട്ടി മെതിക്കാന്‍ ഇട്ടുകൊടുത്ത്‌ ഹിന്ദുവിന്റെ ആത്മാഭിമാനത്തെ ക്ഷതപ്പെടുത്തിയ സന്ദര്‍ഭങ്ങളെത്ര? മൗണ്ട്‌ അബുവില്‍ (രാജസ്ഥാന്‍) 35000 ഹിന്ദു സ്ത്രീകളാണ്‌ അലാവുദ്ദീന്‍ ഖില്‍ജിയില്‍ നിന്നും രക്ഷപ്പെടാനായി തീയില്‍ ചാടി ആത്മാഹുതി ചെയ്തത്‌. ഔറംഗസേബിന്റെ ഭരണ കാലത്ത്‌ ഹിന്ദുക്കള്‍ക്ക്‌ പ്രത്യേക നികുതി പോലും ചുമത്തപ്പെട്ടിരുന്നു.

ശ്രീരാമ ജന്മഭൂമിയിലുണ്ടായിരുന്ന രാമ ക്ഷേത്രം തല്ലിത്തകര്‍ത്തു ബാബര്‍ എന്ന വിദേശ മുസ്ലീം ആക്രമണകാരി, ക്ഷേത്ര വസ്തുക്കള്‍ കൊണ്ട്‌ വൈദേശി മത വിശ്വാസികള്‍ക്ക്‌ ആരാധനാലയം പണിതില്ലേ? ഒരാക്രമണകാരി ഒരിക്കലും ആക്രമണകാരി അല്ലാതാകുന്നില്ല. ഭാരത ജനതയുടെ ആത്മാഭിമാനത്തിനേറ്റ ക്ഷതമായി നിലകൊണ്ട ആ സൗധം, ബാബറുടെ ആക്രമണത്തില്‍ ഏറ്റവും അധികം ക്ഷതമേറ്റ വിഭാഗം സ്വയം മുന്നോട്ടു വന്ന്‌ ഇല്ലായ്മ ചെയ്യുകയായിരുന്നു ഏറ്റവും ഉചിതം. അതിനക്കൂട്ടര്‍ തയ്യാറായിരുന്നു എങ്കില്‍ ഡിസംബര്‍ ആറ്‌ പ്രതിഷേധത്തിന്റ ദിനമാകില്ലായിരുന്നു. അഖണ്ഡതയുടേയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കപ്പെടുമായിരുന്നു. ആരാണ്‌ ബാബറുടെ ആക്രമണത്തില്‍ തിക്താനുഭവങ്ങള്‍ പേറുന്നത്‌. ഒരാളെ ശാരീരികമായി ഇല്ലായ്മ ചെയ്യുക എളുപ്പമായിരിക്കാം എന്നാല്‍ അവനെ മാനസികമായി കീഴ്പ്പെടുത്തുക, അവന്റെ വിശ്വാസ പ്രമാണങ്ങള്‍ തച്ചുടയ്ക്കുക ശ്രമകരമാണ്‌. പരദേശിമത വിശ്വാസി ആക്രമണകാരിയുടെ ആക്രമണത്തിന്റെ രൂക്ഷ ഭാവമനുഭവിക്കുന്നത്‌ അയാളുടെ വിശ്വാസപ്രമാണത്തിനു കീഴ്പ്പെട്ട ഹതഭാഗ്യര്‍ തന്നെയാണ്‌. അവരാണ്‌, ടി അടയാളം എടുത്തു മാറ്റാന്‍ മുന്നോട്ടു വരേണ്ടിയിരുന്നത്‌ ലോക ചരിത്രത്തില്‍ അത്തരം സംഭവങ്ങള്‍ ധാരാള മുണ്ടായിട്ടുണ്ട്‌ .

ഇസ്ലാം സ്നേഹത്തിന്റേയും സാഹോദര്യ ത്തിന്റേയും മതമാണെന്ന്‌ ചില രാഷ്ട്രീയ ഭിക്ഷാന്ദേഹികള്‍ ഇഫ്ത്താര്‍ സല്‍ക്കാരത്തിന്റെ ആലസ്യത്തില്‍ വിളിച്ചുകൂവാറുണ്ട്‌. സെമിറ്റിക്‌ മതങ്ങളുടെ സാഹോദര്യവും സ്നേഹവും സക്കാത്തുമൊക്കെ പൊതു സമൂഹവുമായി പങ്കു വയ്ക്കാനുള്ളതല്ല. മറിച്ച്‌ അത്‌ അവര്‍ തമ്മിലുള്ളതാണ്‌. ഈ വ്യത്യാസം അവസര ത്തിനൊത്ത്‌ മറന്നതു കൊണ്ടാണ്‌ ഇത്തരം വാചക ക്കസ്സര്‍ത്തുകള്‍ നടക്കുന്നത്‌. മറിച്ചു സനാതന ധര്‍മ്മം പ്രഖ്യാപിക്കുന്ന സ്നേഹവും സാഹോദര്യവുമൊക്കെ തികച്ചും വ്യത്യസ്തമാണ്‌.

ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ്‌ ഹിന്ദുവിന്റെ പ്രാര്‍ത്ഥന. ലോകാ ഹിന്ദു സുഖിനോ ഭവന്തു എന്നല്ല. ലോക മനുഷ്യാ സുഖിനോ ഭവന്തു എന്നുമല്ല മറിച്ച്‌ ലോകത്തുള്ള സകല മാന ജീവജാലങ്ങള്‍ക്കും സസ്യ ലതാദികള്‍ക്കും ഈ ഭൂമി മാതാവിനും എല്ലാത്തിനും സൗഖ്യം നേരുകയാണ്‌.

ഇന്നുകാണുന്ന അരുതായ്മകള്‍ക്കെല്ലാം പ്രധാനകാരണം സനാതന ധര്‍മ്മധാരയില്‍ നിന്നും അകന്നതുതന്നെയാണ്‌. ഹിന്ദു സംസ്കൃ തിക്കുസംഭവിച്ച ക്ഷയം തന്നെയാണ്‌ കാരണം. ഉരുള്‍പൊട്ടല്‍, വരള്‍ച്ച, ഓസോണ്‍ പാളികളിലെ വിള്ളല്‍, അന്റാര്‍ട്ടിക്കയിലേയും ഹിമാലയത്തിലേയും ഹിമപാളികള്‍ ഉരുകള്‍, സമുദ്ര നിരപ്പുയരുന്നത്‌, അത്യുഷ്ണം, മാലിന്യം പകര്‍ച്ച വ്യാധികള്‍, ഭീകരവാദം, ഗുണ്ടാവിളയാട്ടം ഇവയൊക്കെയും സനാതന ധര്‍മ്മത്തിനു നേരെ സമൂഹം പുറം തിരിഞ്ഞു നിന്നതു കൊണ്ടു തന്നെയാണ്‌.

ഇത്രയും എഴുതി കഴിഞ്ഞപ്പോഴാണ്‌ ഇബ്രാഹിംകുഞ്ഞിന്‌ മന്ത്രിയായിരിക്കാന്‍ യോഗ്യതയില്ല, അദ്ദേഹത്തെ പുറത്താക്കണമെന്ന്‌ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, കണ്ണില്‍ പെട്ടത്‌. ഇസ്ലാം പ്രമാണമനുസരിച്ച്‌ അവിശ്വാസികളെ കൊള്ള ചെയ്യണമെന്നും കൊല്ലണമെന്നുമൊക്കെയാണ്‌ ഉത്ഘോഷിക്കുന്നത്‌.
ഒരാള്‍ക്ക്‌ ഒരേസമയം ഇസ്ലാം വിശ്വാസിയും മതേതര വാദിയുമാവാന്‍ കഴിയുമോ? ഒരു മതേതര ഭരണഘടനയെ ബഹുമാനിക്കാനാവുമോ? ഭരണ ഘടനയെ മാനിക്കാത്ത ഒരാള്‍ക്ക്‌ ഭരിക്കാന്‍ പോയിട്ട്‌ ഇവിടെ ഇടം നല്‍കാന്‍ ആകുമോ? അറിവുള്ളവര്‍ വ്യക്തമാക്കണം. സഹജീവികളെ കൊല്ലാനും കൊള്ള ചെയ്യാനും വിധിക്കുന്ന വിശ്വാസപ്രമാണത്തില്‍, ഇസ്ലാമില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ മതേതരവാദിയും ദേശസ്നേഹിയുമാകാനാകുമോ? ഇങ്ങനെ പോയാല്‍ ഈ കാണുന്നതിലും വലുത്‌ വരാനിരി ക്കുകയാണെന്നു അറിയണം. അന്ന്‌ ഒരു തിരി ച്ചുപോക്ക്‌ അസാധ്യമായേക്കും.

കടപ്പാട്: ജന്മഭൂമി(ഇങ്ങനെ പോയാല്‍)

Saturday, September 1, 2012

വിളക്ക് കൊളുത്തുമ്പോള്‍




തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ്, പാതിരാത്രിയിലെപ്പോഴോ അമ്മാവന്‍ തട്ടിയുണര്‍ത്തി കഴുത്തിലെ സ്വര്‍ണ്ണമാല ഊരി വാങ്ങി. അമ്മ കാതിലെ റിംഗുകളും ഊരിയെടുത്തു. അനിയത്തിയുടെ, കുഞ്ഞമ്മമാരുടെ കയ്യിലും കഴുത്തിലും കാതിലുമുള്ളതൊക്കെ അമ്മ വാങ്ങി അമ്മാവന് നല്‍കുന്നത് മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ ഞാന്‍ കണ്ടു. എന്താണ്, ഏതാണ് എന്നൊന്നും ചിന്തിക്കാന്‍ കഴിയാത്ത പ്രായമായതിനാല്‍ തിരിഞ്ഞ് കിടന്ന് സ്വസ്ഥമായി ഉറങ്ങി.

ആ സ്വര്‍ണ്ണാഭരണങ്ങളുമായി അമ്മാവന്‍ പോയത് സ്വര്‍ണ്ണപ്പണയെമടുക്കുന്നയാളിന്റെ വീട്ടിലേക്കായിരുന്നു. പാതിരാത്രി അയാളെ ഉണര്‍ത്തി ആഭരണങ്ങള്‍ പണയം വച്ച് രൂപാ വാങ്ങി അഷ്‌റഫിന്റെ വീട്ടിലേക്ക് അമ്മാവന്‍ പോയി.. അഷ്‌റഫിന്റെ അനിയത്തി നദീറയുടെ കല്യാണം പിറ്റേന്ന് നടന്നത് അമ്മാവന്‍ പണയം വച്ച് കൊടുത്ത പണം കൊണ്ടായിരുന്നു. പിന്നീട് കുറെ നാളുകള്‍ കഴിഞ്ഞാണ് ഞങ്ങളുടെ ശരീരങ്ങളിലേക്ക് ആഭരണങ്ങള്‍ മടങ്ങിയെത്തിയത്. (അഷ്‌റഫിന് പണം ഉണ്ടാക്കാന്‍ കഴിഞ്ഞ കാലത്ത്). അന്നൊന്നും മനസ്സിലായില്ല എങ്കിലും ഇന്നറിയുന്നു അന്ന് അഷ്‌റഫിന്റെയും നദീറയുടെയും അവരുടെ വീട്ടുകാരുടെയും കണ്ണുകളില്‍ തെളിഞ്ഞ ആശ്വാസത്തിനും സന്തോഷത്തിനും ആ സ്വര്‍ണ്ണാഭരണങ്ങളെക്കാള്‍ തിളക്കമുണ്ടായിരുന്നു കാണുമെന്ന്, ഏഴ് തിരിയിട്ടു കത്തിച്ച വിളക്ക് പോലെ നദീറ കല്യാണ വേഷത്തില്‍ ജ്വലിച്ച് കാണുമെന്ന്.

മുസ്ലീങ്ങള്‍ വിളക്ക് കത്തിക്കുന്നതിലും ഓണം ആഘോഷിക്കുന്നതിലും തകരാറില്ലെന്ന് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ (കെ.ടി.ജലീല്‍ എം.എല്‍ എ യും )പറയുമ്പോള്‍ ചെറിയ പ്രായത്തില്‍ ജീവിതത്തിലേക്ക് വലിയ ചിന്ത കടന്നുവന്ന സന്ദര്‍ഭം ഓര്‍ത്തു പോയി.

''പ്രപഞ്ചങ്ങളുടെ ചൈതന്യം, വെളിച്ചം - ഇതിനെയാണ് ഞാന്‍ വെളിച്ചമെന്ന് പറയുന്നത്. ഇതാകുന്നു അല്ലാഹു, ഇതാകുന്നു ആദിബ്രഹ്മം. ഒരേയൊരു സത്യമേയുള്ളൂവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതാകുന്നു അനാദി. ഞാന്‍ ഹിന്ദു സന്യാസിമാര്‍ക്കൊപ്പമുണ്ടായിരുന്നു, സൂഫി സന്യാസിമാര്‍ക്കൊപ്പവും. അവരുടെ ദൈവ സങ്കല്‍പ്പത്തിന് രൂപമുണ്ടായിരുന്നില്ല.

ഇസ്ലാം വളരെ ലളിതമായ മതമാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതം. ഈ ഭൂമിയില്‍ ബഹളം വയ്ക്കാത്ത ആരെയും ദ്രോഹിക്കാത്ത, നല്ല മനുഷ്യനായി ജീവിച്ചു മരിക്കാന്‍ ഇസ്ലാം ഉപദേശിക്കുന്നു. മുസ്ലീം വഴക്കാളിയല്ല. ഇസ്ലാം ആരെയും കൊല്ലാന്‍ ഉപദേശിക്കുന്നില്ല. സ്‌നേഹിക്കാനും, സഹായിക്കാനും ഉപദേശിക്കുന്നു... '' (വൈക്കം മുഹമ്മദ് ബഷീര്‍)
.
കുട്ടിക്കാലത്ത് മുസ്ലീം ജീവിതത്തെക്കുറിച്ച് ഏറെ അറിയാന്‍ ഇടവന്നത് ബഷീര്‍ വായനയിലൂടെയായിരുന്നു. പിന്നെ കണ്ടറിഞ്ഞ മുസ്ലീം സുഹൃത്തുക്കളും. സ്‌നേഹത്തിന്റെയും സഹജഭാവത്തിന്റെയും സൗഹൃദത്തിന്റെയും സാന്നിദ്ധ്യമായിട്ടാണ് അവരൊക്കെ നിറഞ്ഞു നിന്നത്, നില്‍ക്കുന്നത്.

കാശിയില്‍, ഗംഗയുടെ തീരത്ത് ബിസ്മില്ലാഖാന്‍ ഷെഹനായി മീട്ടിയിരുന്ന ആരതികള്‍. ആ ഓര്‍മ്മകളില്‍ ബിസ്മില്ലാഖാന്റെ വീടിന് മുന്നില്‍ പ്രണമിച്ച് നിന്ന സന്ധ്യ. ആ സന്ധ്യയ്ക്ക് എത്രയായിരം ദീപങ്ങളുടെ ചാരുതയായിരുന്നു, ഗംഗയിലൂടെ സന്ധ്യാ ആരതി ദീപങ്ങള്‍ ഒഴുകിക്കൊണ്ടേയിരുന്നു. മതത്തിന്റെ ആചാര പരിധികള്‍ക്കപ്പുറത്ത് മാനവികതയുടെ മഹാസാന്നിദ്ധ്യം അറിഞ്ഞു മടങ്ങി. ശബരിമലയില്‍ വാവര് സ്വാമിയുടെ ഇടം. സൗഹൃദത്തിന്റെയും മതാതീതമായ ദൈവികതയുടെയും തിരുനട. ശബരിമലയില്‍ കെട്ടുനിറച്ചെത്തുന്നത് ഹിന്ദുക്കള്‍ മാത്രമോ.

സൗദി അറേബ്യയില്‍ ചടങ്ങുകള്‍ക്ക് വിളക്ക് കൊളുത്താന്‍ അറബികള്‍ മടിക്കുന്നില്ലെന്ന് പത്രപ്രവര്‍ത്തക സുഹൃത്ത്.
ഹിന്ദുസ്ഥാനി സംഗീതത്തില്‍ മതത്തിന്റെ അതിരുകള്‍ ലയിച്ചു ചേരുന്ന മാസ്മരിക അനുഭവം.
കണക്കില്ലാത്തതാണ് മതങ്ങളും മനുഷ്യനും തമ്മിലുള്ള ഒത്തു ചേരലിന്റെ വിസ്മയീ ഭാവങ്ങള്‍.
ജീവിതത്തിലുമതെ.

ബുഷ്‌റയുടെ വീട്ടിലെ ബിരിയാണിച്ചെമ്പില്‍ എനിക്കായി ഓരോഹരി എന്നുമുണ്ടായിരുന്നു. എന്റെ വീട്ടിലെ മാമ്പഴപുളിശ്ശേരിയുടെ സ്വാദ് അവളും മറന്നിട്ടില്ല. ഓരോ റംസാന്‍ കാലത്തും ഇഫ്ത്താര്‍ വിരുന്നൊരുക്കി കാത്തിരിക്കുന്ന എത്രയെത്ര കൂട്ടുകാരികള്‍. റംസാന്‍ പകലുകളുടെ വിശുദ്ധി ഉള്ളില്‍ നിറയുന്നത് പരമമായ പെരുളിനോടുള്ള ആദരവ് കൊണ്ട് മാത്രമല്ല, പ്രിയപ്പെട്ടവരുടെ വിശ്വാസത്തോടുള്ള ബഹുമാനം കൊണ്ട് കൂടിയാണ്: സൂഫിസത്തെ സ്‌നേഹിക്കുന്നത്, സൂഫി സംഗീതം കേള്‍ക്കുന്നത്, സൂഫി സാഹിത്യം വായിക്കുന്നത് - ആ താദാത്മ്യപ്പെടല്‍ മാനവികതയുമായുള്ള സന്ധിക്കലാണ്.

എത്രയോ മുസ്ലീം കൂട്ടുകാരികള്‍ അമ്പലങ്ങളില്‍ പോകാനും, പൊങ്കാലയിടാനുമൊന്നും മടിയില്ലാത്തവരാണ്. ഓണത്തിനവര്‍ പൂക്കളമിടാനും ഊഞ്ഞാലാടാനും സദ്യം ഒരുക്കാനുമൊക്കെ കൂടുന്നത് മതത്തിനെ മറന്നിട്ടല്ല. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിരുന്ന അച്ഛന്‍ അമ്മയോട് പറയുന്നത് കുട്ടിയായിരിക്കുമ്പോഴേ കേട്ടിട്ടുണ്ട്: ''ലോകത്തെവിടെയായാലും മുസ്ലീം കൂട്ടുകാര്‍ സ്‌നേഹമുള്ളവരാണ്, നിഷ്‌ക്കളങ്കരാണ്, .''

എനിക്കും അനുഭവം മറിച്ചല്ല.സ്വഭാവികതയോടെ പെരുമാറാനും, ആത്മാര്‍ത്ഥമായി സ്‌നേഹിക്കാനും ആവശ്യമുള്ളപ്പോള്‍ സഹായിക്കാനുമൊക്കെ സന്നദ്ധതയുള്ളവര്‍. നന്മയുള്ളവര്‍, സ്‌നേഹശീലര്‍. പര്‍ദ്ദക്കുള്ളിലെ നദീറയും നസ്‌റത്തും സുബൈദയുമൊക്കെ സ്‌നേഹത്തിന്റെ മഹാറാണികളാണ്. സഹജമായിത്തന്നെ സ്‌നേഹിക്കാനുള്ള കഴിവുള്ള എത്രയെത്ര പേര്‍. വിളക്ക് കൊളുത്തിയാലും ഇല്ലെങ്കിലും ജീവിതത്തിന് വെളിച്ചം നല്‍കുന്നവര്‍, പ്രതീക്ഷയേകുന്നവര്‍.

പലപ്പോഴും അക്രമപ്രവര്‍ത്തനങ്ങളുമായൊക്കെ ബന്ധപ്പെടുത്തി മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ അറസ്റ്റിലാവുമ്പോള്‍ ആലോചിച്ചു പോകാറുണ്ട്...എന്തു കൊണ്ട് ...എനിക്ക് പരിചയമുള്ള നന്മയുള്ള കൂട്ടുകാര്‍ക്കിടയില്‍ ഇവരും കാണുമോ..
മതം മനുഷ്യന്റെ ജീവിതത്തെ ഗുണകരമായി മുന്നോട്ട് കൊണ്ട് പോകാന്‍ സൃഷ്ടിക്കപ്പെട്ടതാണ്. മാനവികതയ്‌ക്കെതിരെ ഒന്നും ചെയ്യാന്‍ യഥാര്‍ത്ഥ മതത്തിന് കഴിയില്ല. ഭിന്നിപ്പിക്കാനല്ല, ഒരുമിപ്പിക്കാനാണ് മതങ്ങള്‍. 'അനല്‍ഹഖ്' ഉം 'അഹം ബ്രഹ്മാസ്മി' യും 'നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കുക' യും ഒക്കെ അതിന്റെ ഉച്ചൈസ്തരഘോഷങ്ങളാണ്. ഓണവും പെരുന്നാളും ക്രിസ്തുമസ്സും ഒന്നായി ആഘോഷിക്കുന്നതിലൂടെ കൈവരുന്നത് ആരോഗ്യം നിറഞ്ഞ സമൂഹമനസ്സാക്ഷിയാണ്.

അപകടകരമാം വിധം മതത്തിന്റെ ബാഹൃപ്രകടനപരതയില്‍ പെട്ടുപോയ ഒരു കാലത്തിലൂടെ കടന്നു പോവുകയാണ് ... വേഷങ്ങള്‍ക്ക് പോലും മതച്ഛായകള്‍ പേറുന്നത് ശീലമാക്കുന്ന യുവതലമുറ ഉള്ളിലുയര്‍ത്തുന്ന ആളല്‍ ചെറുതല്ല. എന്തിന്റെ പേരിലും വിഘടിക്കപ്പെടുന്നത് മനുഷ്യനന്മയ്ക്ക് ദോഷകരം തന്നെ. സങ്കുചിത ചിന്തകളില്‍ ഒരു സമൂഹത്തിന്റെ മൊത്തം സമാധാനവും സന്തോഷവുമാണ് ബലി കഴിക്കപ്പെടുന്നത്. സ്വാര്‍ത്ഥരായ കുറച്ചുപേരുടെ അജണ്ടകള്‍ ജയിക്കുന്ന കാഴ്ചയാണ് എവിടെയും. രാഷ്ട്രീയവും മതവും ഒന്നിപ്പിക്കുന്നതിനെക്കാള്‍ ഭിന്നിപ്പിക്കുമ്പോള്‍ ഗാന്ധിജിയും ലെനിനും മാര്‍ക്‌സും ക്രിസ്തുവും കൃഷ്ണനും നബിയും നിസ്സഹായരാവുന്നു. മതത്തിന്റെ ഏറ്റവും ദോഷകരവും അപകടകരവുമായ പ്രതിസന്ധികളെ നേരിടാനാവാതെ പൊതുസമൂഹം അമ്പരപ്പിലാണ്.

സാമ്പത്തികതാല്‍പ്പര്യങ്ങളുടെയും അധികാര നിര്‍വ്വചനങ്ങളുടെയും സ്വാര്‍ത്ഥപരമായ ഇടപെടലുകള്‍ വഴി മതത്തെ മനുഷ്യനെ വിഭജിപ്പിക്കാനും, വിരോധിപ്പിക്കാനുള്ള ഉപകരണമായി മാറ്റിയെടുക്കുന്ന പ്രവണതയാണ് സമീപകാല ദുരന്തം എന്ന് കുട്ടികള്‍ക്ക് പോലും അറിയാം. രാഷ്ട്രീയം മതത്തിന്റെ കച്ചവടക്കണക്കു മാത്രമായി എന്നോ മാറിപ്പോയിരിക്കുന്നു.

ആകെ അന്ധകാരം ബാധിച്ച ഈ അവസ്ഥയിലായതിനാലാകണം ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍ക്ക് തെളിച്ച് കൂടുന്നത്. ഇത്തരം ഒരു പ്രസ്താവന പോലും ആവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യമെങ്കിലും നമ്മുടെ പൊതു ജീവിതത്തില്‍ മറ്റെന്നെത്തെക്കാളും മതം സ്വാധീനിക്കുന്നതിനാല്‍ ഇത്തരം ചിന്തകള്‍ക്ക് പ്രസക്തിയേറുന്നു.

സ്വകാര്യ ജീവിതങ്ങളിലും സൗഹൃദ ബന്ധങ്ങളിലും ഒരിക്കലും പ്രാധാന്യം കണ്ടെത്താറില്ലെങ്കിലും പൊതു ജീവിതത്തിന്റെ ഭൂമികയെ വിഷലിപ്തമാക്കിക്കൊണ്ട് എപ്പോഴും മതം കടന്നു വരുന്നുണ്ട്. വിളക്ക് കത്തിക്കുന്നതോ, ഓണം ആഘോഷിക്കുന്നതോ അല്ല യഥാര്‍ത്ഥ പ്രശ്‌നം, മനുഷ്യനും മനുഷ്യനും തമ്മില്‍ മതം സൃഷ്ടിക്കുന്ന അതിര്‍വരമ്പുകള്‍ ഇല്ലാതാവുക എന്നതാണ്.....

സ്‌നേഹം നിറഞ്ഞ എന്റെ മുസ്ലീം കൂട്ടുകാര്‍ എക്കാലവും എന്നോടൊപ്പം ഉണ്ടാവണം എന്നതാണ്. നല്ല നല്ല ചിന്തകളുടെ വിളക്കുകള്‍ തെളിയുമ്പോഴേ മനസ്സുകളുടെ അന്ധകാരം മാറുകയുള്ളു, ഇരുട്ടിനെ ഇല്ലാതാക്കാന്‍ വിളക്കുകള്‍ക്ക് മാത്രമേ കഴിയൂ, പ്രതീകാത്മകമായി അവ കത്തിക്കുകയോ, കത്തിക്കാതിരിക്കുകയോ ചെയ്യാം. മനസ്സില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിളക്കുകള്‍ തെളിഞ്ഞു കത്തുന്നതിനാണ് ആഘോഷ കാലങ്ങള്‍. ആ വികാരങ്ങള്‍ ഒരു മതത്തിനും കുത്തകയല്ല, മനുഷ്യകുലത്തിന്റെ സഹജഭാവങ്ങളാണ്.
ഓണത്തിന്റെ നാളുകളില്‍ നിലവിലുള്ള സമൂഹസമവായങ്ങള്‍ക്ക് പൊളിച്ചെഴുത്ത് സാദ്ധ്യമാവുന്ന ചിന്തകള്‍ ഉണ്ടാവുന്നതില്‍ സന്തോഷം തോന്നുന്നത് എനിക്ക് മാത്രമാവില്ല..

വീടുകളില്‍ നിന്ന് ഓഫീസുകളിലേക്കും റസിഡന്റ്‌സ് ആസോസിയേഷനുകളിലേക്കും, ക്ലബ്ബുകളിലേക്കും മറ്റ് പൊതുഇടങ്ങളിലേക്കുമൊക്കെ ഓണം കടന്നു വന്ന കഴിഞ്ഞ കാലത്ത്, ഒരു മതത്തിന്റെയും പരിധിയിലൊതുങ്ങാതെ ആഘോഷിക്കപ്പെടാനുള്ള ഒരു കേരളീയ ഉത്സവമായി ഓണത്തെ പരിഗണിക്കാനുള്ള ഏതു ശ്രമവും നന്മയുടെ വെട്ടം തെളിക്കും.

ഓണം മാത്രമല്ല പെരുന്നാളുകളും ക്രിസമസും മറ്റ് ആഘോഷങ്ങളുമൊക്കെ ഒരുമിച്ച് ആഘോഷിക്കുന്ന സമൂഹമാണ് യഥാര്‍ത്ഥ മനുഷ്യസമൂഹം..സ്വപ്നം പോലും സുന്ദരമാകുന്നു അത്തരം സന്കല്പങ്ങളില്‍...

വിളക്കുകള്‍ വെളിച്ചമാണ് നല്‍കുന്നത്..വെളിച്ചം വെളിച്ചം മാത്രമാണ്.അത് നിലവിളക്കില്‍ നിന്നോ മെഴുകുതിരിയില്‍ നിന്നോ സൂര്യനില്‍ നിന്നോ ഒരു കുഞ്ഞു മിന്നാമിന്നിയില്‍ നിന്നോ ആകാം..എവിടെ നിന്നായാലും ഏതു വെളിച്ചവും സ്വീകരിക്കാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാകുന്നത്..
 
 കടപ്പാട്: മാതൃഭുമി.