Thursday, December 20, 2012

മദനിക്കുവേണ്ടിയുള്ള മുറവിളി


പിഡിപി ചെയര്‍മാന്‍ മദനിക്കുവേണ്ടി വീണ്ടും മുറവിളി ഉയരുന്നതിന്‌ പിന്നില്‍ ദുരൂഹതയേറുകയാണ്‌. ബാംഗ്ലൂര്‍ ബോംബ്‌ സ്ഫോടനക്കേസില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മദനിയെ വിട്ടുകിട്ടാന്‍ പിഡിപി മാത്രമല്ല ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മനുഷ്യാവകാശത്തിന്റെ പേരിലാണ്‌ ചിലര്‍ വാചാലരാകുന്നതെങ്കില്‍ പിഡിപിക്കാര്‍ മതത്തിന്റെ പേരിലാണ്‌ പ്രചാരണം ആരംഭിച്ചിട്ടുള്ളത്‌. പ്രവാചകനായ നബിയുടെ നേരവകാശിയായ ഇസ്ലാമിക പണ്ഡിതരുടെ ഗണത്തില്‍പ്പെടുന്ന ആളാണ്‌ മദനിയെന്നും മദനിയുടെ മോചനത്തിനായി മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നുമാണ്‌ പിഡിപി ആവശ്യപ്പെടുന്നത്‌. സ്ത്രീപീഡനക്കേസില്‍ ലീഗ്‌ നേതാവ്കുഞ്ഞാലിക്കുട്ടി പ്രതിപട്ടികയില്‍ വന്നപ്പോള്‍ മുസ്ലീംലീഗുകാരുടെ വാദവും ഇതുതന്നെയായിരുന്നു. ഉംറ കഴിഞ്ഞ്‌ കോഴിക്കോട്‌ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടി തന്റെ പേരിലുള്ള ആരോപണം ഇസ്ലാമിനെതിരെയുള്ള പ്രചാരണമെന്ന്‌ വ്യാഖ്യാനിച്ചു. അതുതന്നെയാണ്‌ ഇപ്പോള്‍ മദനിയുടെ കാര്യത്തിലും സ്വീകരിക്കുന്നത്‌. മദനിയുടെ നിലവിലെ സ്ഥിതി ദയനീയമാണെന്നും ജയിലില്‍ അര്‍ഹമായ പരിഗണന ഇല്ലെന്നുമുള്ള വാദമാണ്‌ ഉയര്‍ത്തുന്നത്‌. മദനിയുടെ മോചനമല്ല, പകരം ജയില്‍വാസം കേരളത്തിലേക്ക്‌ മാറ്റുകയാണ്‌ ഏറ്റവും ആദ്യത്തെ ലക്ഷ്യമത്രെ. കേരളത്തില്‍ മദനിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്ന മുസ്ലിം ലീഗും രണ്ടുതവണ മദനിയെ അന്യസംസ്ഥാന പോലീസിന്‌ കൈമാറിയപ്പോള്‍ ഭരണം നടത്തിയ സിപിഎമ്മും ഒരുപോലെ മദനിക്കായി രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാനാകുമെന്നാണ്പിഡിപിയുടെ വിശ്വാസം. ഇസ്ലാമിക രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മതനേതാക്കളുമെല്ലാം പറഞ്ഞിട്ടും മദനി വിഷയത്തില്‍ കേരള മുഖ്യമന്ത്രി നിസ്സംഗത പാലിക്കുകയാണെന്നാണ്‌ പിഡിപിക്കാര്‍ വാദിക്കുന്നത്‌.

കോയമ്പത്തൂരില്‍ ജയിലിലായിരുന്ന മദനിയെ പലതവണ പോയി കണ്ട ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മിണ്ടാതിരിക്കുന്ന സമീപനം എത്രയും വേഗം മാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മദനിയുടെ മോചനത്തിനായി മന്ത്രിസഭ തന്നെ തീരുമാനമെടുക്കാനിരിക്കുകയാണെന്നാണ്‌ കഴിഞ്ഞദിവസം ധനകാര്യമന്ത്രി കെ.എം.മാണി പ്രസ്താവിച്ചത്‌. മുഖ്യമന്ത്രി രണ്ടുതവണ കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്‌ അധികമൊന്നും പുറത്തറിഞ്ഞിട്ടില്ല. നിയമസഭയുടെ നടപ്പ്‌ സമ്മേളനത്തില്‍ ഇരുപക്ഷവും ചേര്‍ന്ന്‌ മദനിക്കുവേണ്ടി പ്രമേയം പാസ്സാക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. കാരണം ഇരുപക്ഷവും മദനിയുടെ കാര്യത്തില്‍ ഓരോ നിലപാടിലെത്തിക്കഴിഞ്ഞു. നിയമം നിയമത്തിന്റെ വഴിയെ, തീവ്രവാദത്തോട്‌ യോജിപ്പില്ലെന്നൊക്കെ പറഞ്ഞ്‌ മദനിയുടെ കാര്യത്തില്‍ ഒഴിഞ്ഞുമാറിയ മുസ്ലീംലീഗ്‌ യഥാര്‍ത്ഥമുഖം കാട്ടിത്തുടങ്ങി. തീവ്രവാദികളെന്ന പേരില്‍ മുസ്ലീം യുവാക്കളെ തടങ്കലില്‍ വയ്ക്കുന്നതില്‍ അവര്‍ വല്ലാതെ വേവലാതിയുള്ളവരാണെന്ന്‌ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. അടുത്തിടെ കോഴിക്കോട്‌ നടന്ന അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയുടെ പ്രമേയങ്ങളും സംസ്ഥാന നേതാക്കളുടെ പ്രസ്താവനകളുമെല്ലാം അത്‌ പ്രകടമാക്കുകയാണ്‌. മദനിയുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ തീരുമാനിച്ചുകഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും മദനിക്കുവേണ്ടി മുറവിളി ഉയര്‍ത്തിയിരിക്കുന്നു. നേരത്തെ വി.എസ്‌.അച്യുതാനന്ദന്‌ അക്കാര്യത്തില്‍ വേറിട്ടൊരു നിലപാടുണ്ടെന്ന്‌ തോന്നിപ്പിച്ചതാണ്‌. എന്നാല്‍ ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ താന്‍ പാര്‍ട്ടിനിലപാടിനൊപ്പമാണെന്ന്‌ പറഞ്ഞ വിഎസ്സും പിണറായിയുടെ വഴിയെ എത്തി. കോയമ്പത്തൂര്‍ ജയിലില്‍ കിടന്നപ്പോള്‍ മദനിക്കുവേണ്ടി സിപിഎം സമ്മര്‍ദ്ദം ചെലുത്തിയത്‌ അനുസ്മരിക്കുകമാത്രമല്ല, മദനിക്കു വയസ്സാകുന്നതിലും ആരോഗ്യം മോശമാകുന്നതിലുമെല്ലാം സിപിഎമ്മിന്‌ വേവലാതിയുണ്ട്‌.

മദനിയെ തമിഴ്‌നാട്‌ പോലീസിനും കര്‍ണാടക പോലീസിനും കൈമാറിയത്‌ സിപിഎം സര്‍ക്കാരാണ്‌. തടവില്‍ കിടക്കാന്‍ വിധിച്ചത്‌ കോടതിയാണ്‌. തീവ്രവാദക്കേസിലെ പ്രതിയ്ക്ക്‌ ലഭിക്കുന്ന ഒരാനുകൂല്യവും കോയമ്പത്തൂരിലായാലും ബാംഗ്ലൂരിലായാലും മദനിക്ക്‌ നിഷേധിച്ചതായി കേട്ടിട്ടില്ല. മരുന്നിന്‌ മരുന്ന്‌, ചികിത്സയ്ക്ക്‌ ചികിത്സ എല്ലാം നല്‍കുന്നു. അലോപ്പതി ചികിത്സ വേണ്ട ആയുര്‍വേദം മതിയെങ്കില്‍ അതും നല്‍കുന്നു. ഏത്‌ ജയിലില്‍ കിടക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ഏതെങ്കിലും സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടിയോ അല്ല. ഇന്ന സ്ഥലത്ത്‌ ചികിത്സ നടത്തിയാലെ തനിക്ക്‌ തൃപ്തിയുള്ളു എന്ന്‌ പറയാന്‍ പ്രതിക്ക്‌ അവകാശമുണ്ട്‌. പക്ഷേ കോടതിയുടെ അംഗീകാരത്തോടെ മാത്രമേ അത്‌ ലഭ്യമാകൂ. അസുഖത്തിന്റെ കാര്യമൊക്കെ കോടതി യഥാവിധി നോക്കുന്നുണ്ട്‌. ആവശ്യമായ ചികിത്സ നിര്‍ദ്ദേശിക്കുന്നുമുണ്ട്‌. അതിന്റെ പേരില്‍ കോലാഹലം ഉയര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നത്‌ നീതിന്യാ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌ മദനിക്ക്‌. ഈ പ്രതിക്ക്‌ സുപ്രീംകോടതിവരെ ജാമ്യം നിഷേധിച്ചെങ്കില്‍ അതിന്‌ മതിയായ കാരണങ്ങളുണ്ട്‌. അതേതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹമോ തീരുമാനപ്രകാരമോ അല്ല. മദനിയുടെ പേരില്‍ ബിജെപിയെ ചീത്തവിളിച്ച്‌ മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ വോട്ടുറപ്പിക്കുകയാണ്‌ ലക്ഷ്യമെങ്കില്‍ അതെല്ലാം തരംതാണ പണിയായിപ്പോയി. രണ്ടരക്കൊല്ലം തടവില്‍ കഴിഞ്ഞ തീവ്രവാദിക്ക്‌ വേണ്ടി വിയര്‍പ്പൊഴുക്കാനും വെയിലുകൊള്ളാനും ഒരുങ്ങിപ്പുറപ്പെടുംമുമ്പ്‌ മദനിയടക്കമുള്ള തീവ്രവാദികള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവരും മനുഷ്യരാണെന്ന്‌ ചിന്തിക്കണം. അവര്‍ക്ക്‌ ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചുകൊടുക്കാന്‍ ഇപ്പറയുന്നവര്‍ക്ക്‌ സാധിക്കുമോ? വിചാരണ തടവുകാരായി കഴിയുന്ന സ്വന്തം സഖാക്കളോടില്ലാത്ത അലിവും ദയയും മദനിക്കുവേണ്ടിസിപിഎം കാട്ടുമ്പോള്‍ ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം വോട്ട്‌എന്ന ന്യായം മാത്രമാണുള്ളത്‌.

അവലംബം: 

Monday, December 3, 2012

പശ്ചിമ ഘട്ടത്തിന്റെ രക്ഷയ്ക്ക്‌


1946 ജോര്‍ജ്ജ്‌ ഓര്‍വെല്‍ ‘നാടന്‍ തവളകളെക്കുറിച്ചുള്ള ചില ചിന്തകള്‍’ എന്ന പ്രബന്ധത്തില്‍ പറയുന്നു. ” പ്രകൃതിയിലെ മറ്റുപലതും പോലെ വസന്തവും ആണ്ടുതോറും പുനര്‍ജനിക്കുന്നു. സമൂഹം എത്ര തന്നെ മര്‍ദ്ദനാത്മകമായി കൊള്ളട്ടെ പ്രകൃതി നന്മയുടേയും ഊര്‍ജ്ജത്തിന്റെയും ഉറവിടമായി തുടരുന്നു. നിങ്ങള്‍ രോഗിയല്ലെങ്കില്‍ വിശന്നിരിക്കുകയല്ലെങ്കില്‍ തടവറയിലൊ, ഒരു ഒഴിവുകാല ക്യാമ്പിലോ അടച്ചിടപ്പെട്ടിരിക്കുകയാണെങ്കിലും വസന്തം തന്നെയായിരിക്കും.

ഫാക്ടറികളില്‍ അണുബോംബുകള്‍ കുന്നുകൂടട്ടെ, നഗരവീഥികളില്‍ പോലീസുകാര്‍ റോന്തുചുറ്റട്ടെ, ഉച്ചഭാഷിണികള്‍ അസത്യങ്ങള്‍ വിളിച്ചുകൂവികൊള്ളട്ടെ, ഭൂമി അപ്പോഴും സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. സ്വേച്ഛാധിപതികള്‍ക്കോ, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ക്കോ അവര്‍ക്ക്‌ എത്ര ഇഷ്ടമല്ലെങ്കില്‍ പോലും ഇത്‌ തടയാന്‍ കഴിയില്ല. ഓരോ വര്‍ഷവും വസന്തം തിരികെ വരുന്നുവെന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. ഓര്‍വെല്‍ ഇത്‌ എഴുതിയിട്ട്‌ അരനൂറ്റാണ്ട്‌ കഴിഞ്ഞിരിക്കുന്നു.

നമ്മള്‍ ഒരുപാട്‌ കാര്യങ്ങള്‍ ആര്‍ജിച്ചിട്ടുണ്ട്‌ ജീവന്റെ നിഗൂഢ രഹസ്യങ്ങള്‍ തേടി കടലിന്റെ അഗാധതയിലും ചൊവ്വയിലെ ഗര്‍ത്തങ്ങളിലും പരതിയിട്ടുണ്ട്‌. കണ്ടെത്തിയ നിരീക്ഷണങ്ങള്‍ അനാവരണം ചെയ്തിട്ടുമുണ്ട്‌. എന്നാല്‍ പ്രകൃതി നിയമങ്ങള്‍ പാലിക്കുന്നതില്‍ നമ്മള്‍ എവിടെയോ പരാജയപ്പെട്ടിരിക്കുന്നു.
1992 ല്‍ റിയോഡി ജനിറോയില്‍ നടന്ന അന്താരാഷ്ട്ര ഭൗമ ഉച്ചകോടി സമ്മേളനത്തില്‍ പരിസ്ഥിതിയേയും വികസനത്തെയും സംബന്ധിച്ച പ്രഖ്യാപനത്തോടൊപ്പം ഒപ്പുവെക്കപ്പെട്ട കാലാവസ്ഥ മാറ്റത്തെയും ജൈവവൈവിധ്യത്തെയും ആസ്പദമാക്കിയ കരാറുകള്‍ 1993 ഡിസംബര്‍ 24 ന്‌ പ്രാബല്യത്തില്‍ വന്നതോടെയാണ്‌ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം നാം കണക്കിലെടുക്കാന്‍ തുടങ്ങിയത്‌.

ഭൂമിയിലെ വിവിധങ്ങളായ എല്ലാ സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മ ജീവികളും ഒക്കെ ചേര്‍ന്ന ജൈവ സമ്പന്നതയുടെ പേരാണ്‌ ജൈവവൈവിധ്യം. ജൈവവൈവിധ്യം മൂന്ന്‌ വ്യത്യസ്ത തലങ്ങളിലുണ്ട്‌. 1) ജനിതക വൈവിധ്യം 2) ജൈവജാതി വൈവിധ്യം 3) ആവാസ വ്യവസ്ഥ വൈവിധ്യം.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം കാണുന്നത്‌ ഇല പൊഴിയുന്ന ഉഷ്ണമേഖലാ വനങ്ങളിലും ഉഷ്ണമേഖലാ മഴക്കാടുകളിലുമാണ്‌. ഇത്തരത്തിലുള്ള പ്രദേശങ്ങള്‍ നിലകൊള്ളുന്നത്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലുമാണ്‌. ഭൂമിയിലെ ഏകദേശം 75 ശതമാനം ജൈവവൈവിധ്യവും ഈ പ്രദേശങ്ങളിലാണ്‌ കാണപ്പെടുന്നത്‌. അതേസമയം ഈ പ്രദേശങ്ങളിലെ ജനത സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലും അര്‍ത്ഥപട്ടിണിയിലുമാണെന്ന യാഥാര്‍ത്ഥ്യം ഒരു വിരോധാഭാസമാണ്‌. ഇത്‌ സൂചിപ്പിക്കുന്നത്‌ പാശ്ചാത്യസമ്പന്നതയുടെ അടിത്തറ ഉഷ്ണമേഖല രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മുകളില്‍ പടുത്തുയര്‍ത്തിയതാണെന്ന സത്യമാണ്‌.

ഉഷ്ണ-ഉപോഷ്ണ മേഖലകളിലാണ്‌ ലോകത്ത്‌ ജൈവവൈവിധ്യ സമ്പന്നത ഏറെയുള്ളത്‌. അതില്‍ ഉഷ്ണമേഖല മഴക്കാടുകള്‍ ജൈവവൈവിധ്യത്തിന്റെ കലവറ തന്നെയാണ്‌. ഭൂമിയുടെ കേവലം ഏഴ്‌ ശതമാനം ഭാഗങ്ങളിലൊതുങ്ങുന്ന വലിപ്പമേ ഉഷ്ണമേഖലാ മഴക്കാടുകള്‍ക്കുള്ളൂ. ലോകത്ത്‌ ആകെയുള്ള 12 മഹാജൈവവൈവിധ്യ രാജ്യങ്ങളില്‍ ഒന്നാണ്‌ ഇന്ത്യ.

ഗുജറാത്തിലെ താപ്തി മുതല്‍ കന്യാകുമാരി വരെ 1600 കി.മീ. നീണ്ടുകിടക്കുന്ന പര്‍വതശൃംഖലയാണ്‌ പശ്ചിമഘട്ടം. ഇതിനൊരു വിടവ്‌ ഉണ്ടാകുന്നത്‌ പാലക്കാട്ടാണ്‌. 30 കി.മീ. വ്യാസമുള്ള ഈ വിടവ്‌ നീലഗിരി കുന്നുകളെ ആനമല പീഠഭൂമിയില്‍നിന്ന്‌ വേര്‍തിരിച്ച്‌ നിര്‍ത്തുന്നു. നിരവധി പര്‍വത ശൃംഗങ്ങളാല്‍ നിര്‍മിതമായ ഈ ഭൂവിഭാഗത്തിന്റെ സമുദ്ര നിരപ്പില്‍നിന്നുള്ള ശരാശരി ഉയരം 1500 മീറ്റര്‍ ആണ്‌. ഇതില്‍ ഏറ്റവും ഉയരം കൂടിയ പര്‍വത ശൃംഗം ആനമുടിയാണ്‌. (ഉയരം 2695 മീറ്റര്‍). ലാറ്ററൈറ്റ്‌ കലര്‍ന്ന ചെമ്മണ്ണും കറുത്ത മണ്ണുമാണ്‌ ഈ പ്രദേശങ്ങളിലെ മണ്ണിനങ്ങള്‍.

പശ്ചിമഘട്ടത്തിന്റെ തന്നെ പശ്ചിമഭാഗത്തു കൂടിയാണ്‌ കിഴക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷം കടന്നുവരുന്നത്‌. 2000-7000 മി.മീ. അളവിലുള്ള കനത്ത വര്‍ഷ പാതം ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ ഇവിടെ ലഭിക്കുന്നു. അതിനാല്‍ ഇടതൂര്‍ന്ന പച്ചപ്പുകള്‍ പശ്ചിമഘട്ടത്തിന്റെ പ്രത്യേകതയാണ്‌.
പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ മേഖലകളില്‍ പൊതുവെ മഴ കുറവായതിനാല്‍ ഈ പ്രാന്തങ്ങളില്‍ കുറ്റിക്കാടുകളും. വരണ്ട ഇല കൊഴിയും വനങ്ങളുമാണ്‌ അധികവും. ഇവിടുത്തെ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌. മഴയുടെ ലഭ്യതയും അനുയോജ്യമായ താപനിലയും ഉയരവും മണ്ണിനങ്ങളുമാണ്‌, പശ്ചിമഘട്ട ജൈവസമ്പന്നതയുടെ അടിസ്ഥാന ഘടകങ്ങള്‍. ഇതിനെ ആശ്രയിച്ച്‌ രൂപംകൊണ്ടിട്ടുള്ള പരിസ്ഥിതീയ ജൈവവനഗേഹങ്ങള്‍ ഇവിടെയുണ്ട്‌. ഇതില്‍ ഉള്‍പ്പെടുന്ന വനമേഖലകളാണ്‌ ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍ അര്‍ധ ഉഷ്ണമേഖലാനിത്യഹരിതവനങ്ങള്‍ ഈര്‍പ്പമുള്ളതും വരണ്ടതുമായ ഇല കൊഴിയും കാടുകള്‍ ഷോല വനങ്ങള്‍, പുല്‍മേടുകള്‍ തുടങ്ങിയവ. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്‌ പശ്ചിമഘട്ടത്തിലെ തെക്കുഭാഗത്ത്‌ 500 മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ മഴക്കാടുകളാണ്‌.

കാലവര്‍ഷക്കാറ്റിന്റെ ഗതിക്ക്‌ തടസ്സമായി നില്‍ക്കുന്ന മഴക്കാടുമൂടിയ പശ്ചിമഘട്ടം മഴ പെയ്യിക്കുന്നതുകൊണ്ട്‌ സമൃദ്ധിയില്‍ വെള്ളമൊഴുകിയിരുന്ന 40 ല്‍ പരം നദികളുണ്ടായിരുന്നു കേരളത്തില്‍ മിക്ക വലിയ നദികളുടേയും പ്രഭവസ്ഥാനം പശ്ചിമഘട്ടത്തിലായിരുന്നതുകൊണ്ട്‌ നിരവധി ജലവൈദ്യുത പദ്ധതികള്‍ക്കും അണക്കെട്ടുകള്‍ക്കും സാധ്യതകള്‍ ഏറെ ഉണ്ടായി.

പെരിയാറിലും ചാലക്കുടിപുഴയിലും പമ്പയിലും കുറ്റ്യാടിപ്പുഴയിലും സ്ഥാപിതമായ ജലവൈദ്യുത പദ്ധതികള്‍ നദികളെ നദികളല്ലാതാക്കിയെന്നുള്ളതാണ്‌ സത്യം. അവ അണക്കെട്ടുകള്‍ക്ക്‌ വേണ്ടി ആവര്‍ത്തിച്ച്‌ മുറിയ്ക്കപ്പെട്ടു. അവ കേവലം ജലനിര്‍ഗമന ചാലുകളാക്കി മാറ്റി പദ്ധതി പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കായി റോഡുകള്‍ നിര്‍മിക്കുന്നതിനുവേണ്ടി ഏക്കറുകള്‍ കണക്കിന്‌ വനഭൂമി കയ്യേറ്റവും വനനശീകരണവും നടന്നു.

ആഗോളവ്യാപകമായ വനനശീകരണം, പ്രത്യേകിച്ച്‌ മനുഷ്യന്‌ പുനര്‍നിര്‍മിക്കാനാകാത്ത ജീവസാന്ദ്രതയുള്ള മഴക്കാടുകളുടെ നാശം ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുനസ്കോയുടെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള സാങ്കേതിക ഉപവിഭാഗമായ ഐയുസിഎന്‍ (International Union for Conservation of Nature)ഉം വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ ശാസ്ത്ര ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും പശ്ചിമഘട്ടത്തിലെ മഴക്കാടിന്റെ പ്രാധാന്യവും അതിന്‌ സംഭവിക്കുന്ന ശോഷണവും. ഇതിനോടനുബന്ധിച്ചാണ്‌ യുനസ്കോ 1970 കളുടെ അവസാന വര്‍ഷങ്ങളില്‍ ‘മനുഷ്യരും ജൈവമണ്ഡലവും’ എന്ന ബൃഹദ്‌ പദ്ധതി രൂപീകരിച്ചത്‌. ഇത്‌ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ തുടക്കകാലം മുതല്‍ ഇന്ത്യയിലും നടപ്പിലാക്കി തുടങ്ങി.

ഇന്ത്യയില്‍ ജൈവസംരക്ഷണ മേഖലയ്ക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥലമായി തെരഞ്ഞെടുത്തത്‌ കര്‍ണാടകം, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നീലഗിരി പര്‍വതത്തിനുചുറ്റുമുള്ള 5500 ല്‍ പരം ച.കി.മീ. വിസ്തൃതിയുള്ള വനപ്രദേശമാണ്‌.

അഥവാ പരിസ്ഥിതി ലോലപ്രദേശം എന്ന വാക്ക്‌ കേരളീയര്‍ ഒരുപക്ഷെ കേട്ടു തുടങ്ങിയത്‌ പ്രൊഫസര്‍ മാധവ്‌ ഗാഡ്ഗില്‍ നയിക്കുന്ന പശ്ചിമഘട്ട വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്തു തുടങ്ങിയപ്പോള്‍ മുതലാണ്‌.

ആറ്‌ പ്രധാന ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ്‌ കേന്ദ്രപരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട വിദഗ്ദ്ധ സമിതിയ്ക്ക്‌ രൂപം നല്‍കിയത്‌. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുക, അതിനെ പുനര്‍ജീവിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, 1986 ലെ നിയമമനുസരിച്ച്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കുക തുടങ്ങിയവയാണ്‌. പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌.

മാത്തേരന്‍, മഹാബലേശ്വര്‍-പഞ്ചാഗ്നി എന്നീ പ്രദേശങ്ങള്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും അതിലോല പരിസ്ഥിതി പ്രദേശങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഇന്ത്യയില്‍ ഏകദേശം 16,12,297 ച.കി.മീ. പ്രദേശത്ത്‌ 668 ഓളം സംരക്ഷിത മേഖലകളുടെ ഒറ്റ ശൃംഖലയാണുള്ളത്‌. മൊത്തം ഭൂപ്രദേശത്തിന്റെ 94 ശതമാനം വരുന്ന ഈ ശൃംഖലയില്‍ 102 ദേശീയോദ്യാനങ്ങളും 515 വന്യമൃഗസങ്കേതങ്ങളും 47 സംരക്ഷിത റിസര്‍വുകളും നാല്‌ കമ്മ്യൂണിറ്റി റിസര്‍വുകളുമാണുള്ളത്‌. ഇവയില്‍ പലതും പശ്ചിമഘട്ടത്തിലാണുള്ളത്‌. ഇതുകൂടാതെ 38 കടുവാ സംരക്ഷണകേന്ദ്രങ്ങളും 28 ആന സംരക്ഷണ കേന്ദ്രങ്ങളും ഇവിടെ ഉള്‍പ്പെടുന്നു. ദേശീയോദ്യാനങ്ങളിലെ പ്രധാന മേഖലകളില്‍ മനുഷ്യവാസം പാടില്ലാത്തതാണ്‌.

കേരളത്തിന്റെ പശ്ചിമഘട്ടത്തില്‍ ആറ്‌ ദേശീയോദ്യാനങ്ങളും 16 വന്യജീവി സങ്കേതങ്ങളും ഒരു കമ്മ്യൂണിറ്റി റിസര്‍വുമാണുള്ളത്‌.

വികസനത്തിന്റെ തോത്‌ ഒരു മേഖലയ്ക്ക്‌ ഭീഷണിയായി തീരുമ്പോഴോ വികസനം അടിസ്ഥാനപരമായി ഒരു പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിയില്‍ മാറ്റം വരുത്തുകയോ ചെയ്യുമ്പോഴാണ്‌ ആ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നത്‌. ഈ കാര്യത്തില്‍ ആ പ്രദേശത്തെ വഹനക്ഷമതയാണ്‌ ഏറ്റവും പ്രാധാന്യമേറിയത്‌.

2010 മാര്‍ച്ചില്‍ നിയോഗിക്കപ്പെട്ട പ്രൊഫ മാധവ്‌ ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ പാനല്‍ പശ്ചിമഘട്ടത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ 14 പാനല്‍ മീറ്റിംഗുകളും സര്‍ക്കാര്‍ ഏജന്‍സികളുമായി എട്ട്‌ കൂടിയാലോചനകളും സിവില്‍ സമൂഹവുമായി 40 കൂടിയാലോചനകളും നടത്തി 2011 ആഗസ്റ്റില്‍ 300 പേജുകള്‍ വരുന്ന റിപ്പോര്‍ട്ട്‌ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ സമര്‍പ്പിച്ചു.

ഈ റിപ്പോര്‍ട്ട്‌ പ്രകാരം മൂന്ന്‌ സോണുകളായിട്ടാണ്‌ ഋമെെ‍ നെ തിരിച്ചിരിക്കുന്നത്‌. സോണ്‍ ഒന്ന്‌ പൂര്‍ണമായും സംരക്ഷണം വേണ്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു. അവിടെ വികസനപ്രവര്‍ത്തനങ്ങളൊന്നും അനുവദിക്കാന്‍ പാടില്ലാത്തതാണ്‌. പ്രസ്തുത റിപ്പോര്‍ട്ട്‌ പ്രകാരം സോണ്‍ ഒന്ന്‌ സംരക്ഷിക്കപ്പെടുകയാണെങ്കില്‍ കേരളത്തിലെ കാടുകള്‍ സംരക്ഷിക്കപ്പെടും (ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 2001-2003 കാലയളവില്‍ മാത്രം 26000 ച.ക.മീ. നിബിഡ വനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ജൈവസാന്നിധ്യത്തിന്റെ കാര്യത്തിലാകട്ടെ 3000 പുഷ്പിത സസ്യങ്ങളും 200 ജന്തുജാതികളും വംശനാശത്തിലാണ്‌.

അവശേഷിക്കുന്ന വനങ്ങളുടെ സിംഹഭാഗവും (4 ലക്ഷം ച.കി.മീ)187 ആദിവാസി ജില്ലകളിലായി പരമ്പരാഗതമായി അവര്‍ സംരക്ഷിച്ചുപോരുന്ന വനങ്ങളാണ്‌). സോണ്‍ രണ്ടില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെയാകാമെന്ന്‌ പറയുന്നു. സോണ്‍ 3 ല്‍ നിയന്ത്രണങ്ങളില്‍ അല്‍പ്പം ഇളവ്‌ വരുത്തിയിരിക്കുന്നു.

നിബിഡ വനങ്ങളും കടുവ സംരക്ഷണ കേന്ദ്രങ്ങളും നദികളുടെ ഉത്ഭവ സ്ഥാനങ്ങളും സോണ്‍ ഒന്നിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
കേരളത്തില്‍ 23 സ്ഥലങ്ങളാണ്‌ പരിസ്ഥിതി ലോല പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്‌. ഈ പ്രദേശങ്ങളില്‍ അണക്കെട്ടുകള്‍ പ്ലാന്റേഷനുകള്‍ പാറക്വാറികള്‍, ചെങ്കല്‍ കുന്നിടിക്കലുകള്‍ എല്ലാം ഈ പശ്ചിമഘട്ട മലനിരകള്‍ക്ക്‌ ദോഷങ്ങളാണെന്ന്‌ സമിതി കണ്ടെത്തിയിരിക്കുന്നു. ആറ്‌ ലക്ഷം ഹെക്ടറിലധികം വരും കേരളത്തിലെ തോട്ട ഭൂമി. പരമ്പരാഗത നീര്‍ച്ചാലുകളെയെല്ലാം ഇതിനോടകം തോട്ടങ്ങള്‍ നശിപ്പിച്ചു കഴിഞ്ഞു. അതുകൂടാതെ ഇതില്‍നിന്നും അഞ്ച്‌ ശതമാനം വിനോദസഞ്ചാര പദ്ധതികള്‍ക്കായി നീക്കി വെക്കുമെന്നും പറയുന്നു. ഇതും അനുവദനീയമല്ലെന്നും സമിതി പറയുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതോടെയാണ്‌ പാറക്വാറികളുടെ എണ്ണവും വര്‍ധിച്ചത്‌. പാറക്വാറികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. എന്താവശ്യത്തിനാണ്‌ പാറ പൊട്ടിക്കുന്നത്‌ എന്നത്‌ കര്‍ശനമായും പരിശോധിക്കപ്പെടണം. സാധാരണക്കാരന്‌ വീടുവയ്ക്കുവാന്‍ പാറ അനുവദിക്കണം. കേരളത്തിലെ മണ്ണിടിച്ചിലിന്‌ സാധ്യതയുള്ള പ്രദേശങ്ങള്‍ ഏതെല്ലാമാണെന്ന്‌ സെസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ആ സ്ഥലങ്ങളില്‍ ഒരുതരത്തിലുള്ള ഇടപെടലും പാടില്ലാത്തതാകുന്നു.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പൂര്‍ണമായും ജൈവകൃഷി പിന്തുടരുക എന്നതാണ്‌ സമിതിയുടേയും മറ്റൊരു നിര്‍ദ്ദേശം. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിലാണ്‌ ഇളവ്‌ വേണമെന്ന്‌ കേരളം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

പരിസ്ഥിതി ലോല പ്രദേശങ്ങളോട്‌ ചേര്‍ന്ന 24 താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന പാരക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

ഭ്രാന്തന്‍ വികസനത്തിന്റെ പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതങ്ങള്‍ നമ്മള്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. 50 കളില്‍ ജപ്പാനിലെ മിനമതായും 80 കളില്‍ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡായും 60 കളില്‍ വിയറ്റ്നാമിലെ ഏജന്റ്‌ ഒര്‍ച്ചായും 90 കളില്‍ കേരളത്തിലെ കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ രൂപത്തിലും മറ്റ്‌ പ്രകൃതിദുരന്തങ്ങള്‍ക്കൊപ്പം കണ്ണിചേര്‍ത്ത്‌ ഒറ്റ വലിയ ചങ്ങലയായതും നമ്മള്‍ കണ്ടതാണ്‌.

ഫോസ്ഫേറ്റ്‌ നിക്ഷേപങ്ങള്‍ക്കായി ഖാനനം നടത്തി ചന്ദ്രന്റെ പ്രതലംപോലെ ഗര്‍ത്തങ്ങള്‍ നിറഞ്ഞ ഭൂമിയായി മാറിയ ദ്വീപസമൂഹങ്ങള്‍ തെക്കന്‍ പസഫിക്‌ സമുദ്രത്തില്‍ ധാരാളമാണ്‌.
മനുഷ്യവാസം തീരെയില്ലാത്ത ആ പ്രദേശങ്ങളില്‍ ഖാനികളുടെ അടിത്തട്ടില്‍ നിന്നും ഉയരുന്ന ചൂടുപിടിച്ച വായു മഴക്കാറുകളെ തുരത്തുന്നു. എന്നും വരള്‍ച്ച അനുഭവിക്കുന്ന സൂര്യനില്‍ ചുട്ടെടുത്ത ഭൂപ്രദേശങ്ങളായിമാറിയ ആ ദ്വീപ സമൂഹങ്ങളെപ്പോലെ നമ്മുടെ പശ്ചിഘട്ടങ്ങള്‍ ആവാതിരിക്കാന്‍ നമുക്ക്‌ ബോധ്യം വന്ന തിരിച്ചറിവുകളെ സംരക്ഷിക്കേണ്ടതാണ്‌.


അവലംബം: 

Saturday, December 1, 2012

അബ്ദുള്‍ നാസര്‍ മഅദനി


അബ്ദുള്‍ നാസര്‍ മഅദനി ഭരണകൂടഭീകരതയുടേയും പൗരാവകാശ ലംഘനത്തിന്റേയും അടയാളമായിട്ടാണ് അറിയപ്പെടുന്നത്. നീണ്ട ഒമ്പതര വര്‍ഷങ്ങള്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനി 2007ല്‍ കുറ്റവിമുക്തനായി പുറത്തിറങ്ങിയെങ്കിലും 2010ല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു.


പ്രഥമദൃഷ്ട്യാ അന്യായമെന്നുതോന്നാവുന്ന നടപടികളാണ് തമിഴ്‌നാട് – കര്‍ണ്ണാടക പോലീസും കോടതികളും മഅദനിയോടു ചെയ്തത്. എന്നാല്‍ മഅദനി ഈ അവസ്ഥയിലെത്തിയതിന്റെ യഥാര്‍ത്ഥ ചരിത്രം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.
1990 നവംബറിലാണ് ഇസ്‌ലാമിക് സേവാ സംഘം എന്ന ഐ.എസ്.എസ്. മഅദനി രൂപീകരിക്കുന്നത്. 1988ല്‍ തന്നെ മഅദനിയുടെ അന്‍വാറുള്‍ ഇസ്ലാം ചാരിറ്റബിള്‍ സൊസൈറ്റി ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
അയോദ്ധ്യ സംഭവത്തെത്തുടര്‍ന്ന് 1992 ഡിസംബറില്‍ ഐ.എസ്.എസ്. നിരോധിക്കപ്പെടുമ്പോള്‍ മൊത്തം 53 ക്രിമിനല്‍ കേസുകള്‍ മഅദനിക്കും ഐ.എസ്.എസിന്റെ മറ്റംഗങ്ങള്‍ക്കും എതിരായി കേരളത്തിന്റെ പലഭാഗങ്ങളിലായി നിലവില്‍ വന്നുകഴിഞ്ഞിരുന്നു.
മഅദനിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന രണ്ടേക്കറിലധികം വരുന്ന വളപ്പില്‍ നിന്ന് പോലീസുകാര്‍ വന്‍ ആയുധശേഖരവും രാജ്യദ്രോഹപരമായ കത്തിടപാടുകളും മറ്റും കണ്ടെത്തിയിരുന്നു. അതിനുമുമ്പ് 1992 ഓഗസ്റ്റിലാണ് സ്‌ഫോടനത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപ്പെടുന്നത്.
81 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി
ഐ.എസ്.എസിന്റെ നിരോധനത്തെ മഅദനി കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും മേല്‍പ്പറഞ്ഞകാരണങ്ങളാല്‍ ഹൈക്കോടതിയില്‍ മഅദനിയുടെ ഹര്‍ജി തള്ളിപ്പോകുകയാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് മഅദനി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷി രൂപീകരിക്കുകയും തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു.
തീതുപ്പുന്ന പ്രസംഗങ്ങളായിരുന്നു മഅദനിയുടെ പ്രത്യേകത. കേരളത്തിന് പരിചയമില്ലാത്ത ഭാഷയില്‍ മഅദനി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് വ്യാപകമായ കുപ്രശസ്തി ലഭിക്കുകയുണ്ടായി. എന്നാല്‍ മഅദനി ഇതിലൊന്നും ഒരു കൂസലും പ്രകടിപ്പിച്ചില്ല.
സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു.
1998 ഫെബ്രുവരി 14-ാം തീയതിയാണ് കോയമ്പത്തൂരില്‍ 12 സ്ഥലത്തായി ശക്തമായ ബോംബുസ്‌ഫോടനങ്ങള്‍ നടന്നത്. 47പേര്‍ തല്‍ക്ഷണം മരിക്കുകയും 218 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവം ഇന്ത്യയൊട്ടാകെ തന്നെ ഞെട്ടലുണ്ടാക്കി.
കോയമ്പത്തൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ എത്തുമെന്നു കരുതിയ എല്‍.കെ. അദ്വാനി ആയിരുന്നു സ്‌ഫോടനങ്ങളുടെ മുഖ്യ ലക്ഷ്യം. വിമാനം താമസിച്ചതിനാല്‍ എത്താന്‍ വൈകിയതുകൊണ്ട് അദ്വാനിയുടെ ജീവന്‍ രക്ഷപെട്ടു.
തമിഴ്‌നാട് പോലീസ് അന്വേഷിച്ചുതുടങ്ങിയ ഈ സ്‌ഫോടനക്കേസ് ആദ്യം സി.ബി.സി.ഐ.ഡിക്കും പിന്നീട് ഒരു പ്രത്യേകദൗത്യസംഘത്തിനും കൈമാറുകയുണ്ടായി. ഈ സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന കുറ്റം ചുമത്തിയാണ് മഅദനിയെ 1998 ഏപ്രിലില്‍ തമിഴ്‌നാട് പോലീസ് കോയമ്പത്തൂര്‍ ജയിലില്‍ അടക്കുന്നത്.
181 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ഇത്തരം കേസിലകപ്പെട്ടാല്‍ വിചാരണ എങ്ങനെയും വേഗത്തിലാക്കിയെടുക്കാനാണ് സാധാരണയായി പ്രതികള്‍ ശ്രദ്ധിക്കാറുള്ളത്.
എന്നാല്‍ എന്തുകൊണ്ടോ മഅദനി തുടക്കം മുതല്‍ വിചാരണ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. ഏത് കേസിലും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവികമായി ജാമ്യം കിട്ടാനുള്ള അര്‍ഹതയുണ്ട്.
കോയമ്പത്തൂര്‍ കേസില്‍ പോലീസിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ മൂന്ന്മാസം കഴിഞ്ഞ് 1998 ജൂലൈ 24ന് മജിസ്‌ട്രേറ്റ് കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചു.
എന്നാല്‍ ജാമ്യക്കാരെയോ ജാമ്യത്തുകയോ ഹാജരാക്കാന്‍ കൂട്ടാക്കാത്തതിലൂടെ മഅദനി ജയിലില്‍ തന്നെ തുടര്‍ന്നു. മദനിയുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാവണം തമിഴ്‌നാട് പോലീസ് അദ്ദേഹത്തിനെതിരെ ജൂലൈ 7ന് തന്നെ നാഷണല്‍ സെക്യൂരിറ്റി ആക്ട് (N.S.A.) പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു.
ഇത് മദനിയുടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെങ്കിലും താമസിയാതെ തന്നെ എന്‍.എസ്.എ. ഉപദേശകസമിതി മഅദനിയെ ആക്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. എങ്കിലും ഇതൊന്നും മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ പെടുന്നതല്ലാത്തതിനാല്‍ മഅദനിക്ക് ജാമ്യമെടുക്കാമായിരുന്നു.

എന്തുകൊണ്ട് ആ അവസരം മഅദനി ഉപയോഗിച്ചില്ല എന്നത് ദുരൂഹമായി തുടരുന്നു. ഇതാണ് മഅദനിയും അദ്ദേഹത്തിന്റെ വൈതാളികന്മാരും മലയാളികളില്‍ നിന്ന് ഇന്നും മറച്ചുവെച്ചുകൊണ്ടിരിക്കുന്ന സത്യം.
ഈ വീഴ്ചയ്ക്ക് കനത്ത വിലയാണ് മഅദനി കൊടുക്കേണ്ടി വന്നത്. 98 സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം തമിഴ്‌നാട് പോലീസ് മഅദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് സെഷന്‍സ് കോടതിയില്‍ ഹര്‍ജിയും നല്‍കി. അങ്ങനെ 98 ഡിസംബറില്‍ മഅദനിയുടെ ജാമ്യം റദ്ദാക്കപ്പെട്ടു.


ഇതിനെതിരെ മഅദനി മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 99 സെപ്റ്റംബറില്‍ ഈ അപ്പീലും തള്ളപ്പെട്ടു. അങ്ങനെ തനിക്ക് കിട്ടിയ സുവര്‍ണ്ണാവസരം മഅദനി പാഴാക്കിക്കളഞ്ഞു.
അതിനുശേഷവും പോലീസിനോടും നീതിപീഠങ്ങളോടുമുള്ള വെല്ലുവിളി മഅദനി അവസാനിപ്പിച്ചില്ല. ആരാണ് ഇത്തരം നിയമോപദേശങ്ങള്‍ മഅദനിക്ക് നല്‍കിയത് എന്ന കാര്യം ദുരൂഹമായി തുടരുന്നു.
കോയമ്പത്തൂര്‍ കോടതിയില്‍ തനിക്ക് നീതി ലഭിക്കുകയില്ലെന്നും വിചാരണ കേരളത്തിലെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും മഅദനി ആവശ്യപ്പെട്ടു. കീഴ്‌ക്കോടതി ഈ ആവശ്യം നിരാകരിക്കുകയും മഅദനി ഹൈക്കോടതിയിലും സുപ്രീംകോടതി വരെയും പോകുകയും ചെയ്തു. സുപ്രീംകോടതി ഈ ആവശ്യം നിരാകരിക്കുമ്പോഴേക്കും വര്‍ഷം 2 കഴിഞ്ഞിരുന്നു.
പാലക്കാട് നിന്നും വെറും 40 കിലോമീറ്റര്‍ ദൂരത്തിലുള്ള കോയമ്പത്തൂരില്‍ കേരളത്തിലെ വക്കീലന്മാര്‍ ഹാജരാവുകയില്ലെന്നും കോയമ്പത്തൂരിലെ അന്തരീക്ഷം വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും മറ്റുമുള്ള ദുര്‍ബലമായ വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലപ്പെട്ട രണ്ടു വര്‍ഷങ്ങള്‍ മഅദനി പാഴാക്കിയത്.
തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് വിചാരണയ്ക്കായി ഒരു സ്‌പെഷ്യല്‍ കോടതി തന്നെ ഉണ്ടാക്കി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ പ്രത്യേകം വേര്‍തിരിച്ച ഒരു വളപ്പിലായിരുന്നു കോടതി.
ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തി- ക്കളഞ്ഞതാണ്
അതേ വളപ്പില്‍ തന്നെയായിരുന്നു മഅദനി അടക്കമുള്ള 168 പ്രതികളേയും താമസിപ്പിച്ചിരുന്നത്. ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി മുടക്കിയത്. 16480 പേജുകളായിരുന്നു കുറ്റപത്രത്തിനുണ്ടായിരുന്നത്.
ഇത്രയധികം സ്‌ഫോടനങ്ങളും മരണങ്ങളും സാക്ഷികളുമുള്ളപ്പോള്‍ കുറ്റപത്രം അത്രയുംതന്നെ വലുതായിരിക്കുമല്ലോ. സ്വാഭാവികമായും കുറ്റപത്രം തമിഴിലായിരുന്നു. ഇത് തര്‍ജ്ജമ ചെയ്ത് കിട്ടണം എന്ന് മഅദനി ആവശ്യപ്പെട്ടു.
ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് അതാത് സംസ്ഥാനത്തെ ഭാഷകളില്‍ കുറ്റപത്രം നല്‍കേണ്ട ഉത്തരവാദിത്വമേ പോലീസിനുള്ളൂ. അതിനാല്‍ കോടതി ഈ അപേക്ഷ അനുവദിച്ചില്ല എന്നുമാത്രമല്ല വിചാരണ വീണ്ടും താമസിക്കുകയും ചെയ്തു.
അടുത്തകാലത്ത് കടല്‍ വെടിവെയ്പിനെ തുടര്‍ന്നുള്ള കേസില്‍ ഇറ്റാലിയന്‍ പട്ടാളക്കാര്‍ ഇറ്റാലിയന്‍ ഭാഷയില്‍ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ടതും കൊല്ലം സെഷന്‍സ് കോടതി അത് തള്ളിയതും ഓര്‍ക്കുക.
ഇതിനിടയില്‍ മഅദനിക്ക് നീതിനിഷേധിക്കപ്പെടുന്നു എന്നുപറഞ്ഞുകൊണ്ട് കരുനാഗപ്പള്ളിയിലും മറ്റും നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. മഅദനിയുടെ കൂട്ടുപ്രതികളിലൊരാള്‍ ഭാര്യവഴി മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തു.
മഅദനി അടക്കം 116 പേരെ ഹാജരാക്കണമെന്നും അവര്‍ ജയിലില്‍ മര്‍ദ്ദനമനുഭവിക്കുന്നെന്നും ആയിരുന്നു ഹര്‍ജി. വസ്തുതകള്‍ പരിശോധിച്ച കോടതി മഅദനി ജയിലറെ തല്ലിയതായും ജയിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും കണ്ടെത്തി. അങ്ങനെ പേറെടുക്കാന്‍പോയ പതിച്ചി ഇരട്ടപെറ്റു എന്നുപറഞ്ഞതുപോലെയായി.
വിചാരണ കഴിഞ്ഞ 63 സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണം എന്നാവശ്യപ്പെട്ട് മഅദനിയുടെ ഒരു സംഘാംഗം കീഴ്‌ക്കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. അതും വിജയം കണ്ടില്ല. ഇതിനിടയില്‍ വിലപ്പെട്ട വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത് മഅദനിമഅദനി ശ്രദ്ധിച്ചുമില്ല.
രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടുവരാനായി കേരളത്തിലെ നിയമസഭ പാസ്സാക്കിയ ഐകകണ്‌ഠ്യേനയുള്ള പ്രമേയം മഅദനിയുടെ രാഷ്ട്രീയസ്വാധീനത്തിനുള്ള തെളിവായി കലാശിച്ചു. ജാമ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കളമശ്ശേരിയില്‍ തമിഴ്‌നാടിന്റെ ബസ് കത്തിച്ച സംഭവം മഅദനിയുടെ ജാമ്യം കൂടുതല്‍ കുഴപ്പംപിടിച്ചതാക്കി.
സാധാരണഗതിയില്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ തുറന്നുവിട്ടാല്‍ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തുമോ സ്വാധീനിക്കുമോ വിദേശത്തേക്ക് കടന്നുകളയുമോ അക്രമപ്രവര്‍ത്തനങ്ങളിലൂടെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് കളയുമോ എന്നെല്ലാം കോടതികള്‍ പരിശോധിക്കും. ഈ സംശയങ്ങളെ സ്ഥിരീകരിക്കുന്ന രീതിയിലായിപ്പോയി മഅദനിയുടെ ജയിലിനുള്ളിലെ പെരുമാറ്റവും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ജയിലിനു പുറത്തു നടത്തിയ ശ്രമങ്ങളും.

ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞതാണ്.


ബാക്കി അഞ്ചരവര്‍ഷം ഇന്ത്യന്‍ കോടതികളില്‍ സാധാരണഗതിയില്‍ എടുക്കുന്ന കാലതാമസം മാത്രമാണ്. അതില്‍ പ്രത്യേകിച്ച് പരിതപിക്കാനൊന്നുമില്ല. കൊലപാതകക്കേസുകളില്‍ പെട്ടുപോകുന്നവര്‍ നിരപരാധികളാണെങ്കില്‍പോലും അത്രയുംകാലം ജയിലില്‍ കിടന്ന്‌പോകുന്നത് അപൂര്‍വ്വമായ സംഭവവുമല്ല.
കൃത്യമായ നിയമനടപടികളിലൂടെ എത്രയോ നേരത്തെ മഅദനിക്ക് പുറത്തുവരാമായിരുന്നു. പകരം നീതിപീഠത്തെ വെല്ലുവിളിച്ചും ജയിലിലും പുറത്തും കലാപം സൃഷ്ടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും രക്ഷപ്പെടാമെന്ന് മഅദനി കരുതിയത് ആരുടെ പിന്‍ബലത്തിലാണ് എന്നത് ഇനിയും പുറത്തുവരാത്തസത്യമാണ്.
മഅദനിയുടെ ദുരനുഭവങ്ങളുടെ രണ്ടാംഭാഗം തുടങ്ങുന്നത് 2010ലാണ്. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തുമായി നടന്ന സ്‌ഫോടനങ്ങളില്‍ അന്വേഷണവും ആദ്യത്തെ കുറ്റപത്രവും സമര്‍പ്പിച്ചുകഴിഞ്ഞതിന് ശേഷം കര്‍ണ്ണാടക പോലീസ് മദനിയെ കേസിലെ 31-ാം പ്രതിയാക്കി.
കോടതിയില്‍ കീഴടങ്ങി കേസ് വാദിക്കുന്നതിന് പകരം മഅദനി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ഭരണകൂടവും പോലീസും വക്കീലന്മാരും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ് എന്ന് പരാതിപ്പെട്ടു.
സ്‌ഫോടനം കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളില്‍ മുന്‍കൂര്‍ ജാമ്യം കിട്ടുക അത്യപൂര്‍വ്വമാണ്. അതറിഞ്ഞുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ വിവേകമുള്ളവര്‍ മുന്‍കൂര്‍ ജാമ്യവുമായി സമയംകളയാറില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ പോലും പോലീസിന് പ്രതിയെ അറസ്റ്റു ചെയ്യാന്‍ നിയമതടസ്സവും ഇല്ല.
ഏതായാലും മഅദനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ആദ്യം ബാംഗ്ലൂര്‍ സെഷന്‍സ് കോടതിയിലും പിന്നീട് കര്‍ണ്ണാടക ഹൈക്കോടതിയിലും ഒടുവില്‍ സുപ്രീംകോടതിയിലും തള്ളപ്പെട്ടു. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് മഅദനിയെ അറസ്റ്റുചെയ്യാന്‍ കര്‍ണ്ണാടക പോലീസ് കേരളത്തിലെത്തി.
മഅദനി അറസ്റ്റിന് വഴങ്ങിയില്ല. തന്റെ താവളമായ അന്‍വാറശ്ശേരി മദ്രസയില്‍ ഖുറാനുയര്‍ത്തിപ്പിടിച്ച് മഅദനി നിരപരാധിത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രണ്ടാഴ്ചയോളം മലയാളം ചാനലുകള്‍ മഅദനിയുടെ പ്രകടനം ലൈവ് ആയി പ്രക്ഷേപണം ചെയ്തു.
സ്വന്തം അണികള്‍ക്ക് ആവേശം പകരുന്ന ഏര്‍പ്പാടായിരുന്നു ഇതെങ്കിലും ജുഡീഷ്യറിയില്‍ ഇത്തരം പെരുമാറ്റം ഉണ്ടാക്കുന്ന പ്രതിക്രിയ മഅദനിയോ അദ്ദേഹത്തിന്റെ ഉപദേശകരോ മനസ്സില്‍ കണ്ടില്ല. ഒരുപക്ഷെ പ്രത്യാഘാതങ്ങളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടിയതുകൊണ്ടായിരിക്കാം.
ഏതായാലും മഅദനി നിയമത്തിന് വഴങ്ങാത്ത സ്വഭാവക്കാരനാണ് എന്ന് ഈ പെരുമാറ്റം വീണ്ടും വിളിച്ചറിയിച്ചു.
രണ്ടാഴ്ചയോളം കാത്തുനിന്ന കര്‍ണ്ണാടക പോലീസ് 2010 ഓഗസ്റ്റ് പതിനേഴാംതീയതി മഅദനിയെ അറസ്റ്റു ചെയ്ത് ബാംഗ്ലൂരേക്ക് കൊണ്ടുപോയി. അന്നുതന്നെ മഅദനിയുടെ സഹോദരന്‍ മഅദനിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് കൊല്ലം മജിസ്‌ട്രേറ്റിന് പരാതി കൊടുത്ത് അറസ്റ്റുചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് നോട്ടീസയപ്പിച്ചു.
അങ്ങനെ കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരിയും ബാംഗ്ലൂര്‍ സിറ്റി പോലീസ് അസി. കമ്മീഷ്ണര്‍ ഓംകാരയ്യയും താല്ക്കാലികമായെങ്കിലും നിയമവിരുദ്ധ അറസ്റ്റിന്റെ പേരില്‍ കുറ്റക്കാരായിത്തീര്‍ന്നു. കെട്ടിച്ചമച്ച കേസായതിനാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ നീക്കം പരാജയപ്പെടുകയും ചെയ്തു. ഒപ്പം മഅദനിയോട് വളരെ കര്‍ക്കശമായ സമീപനമെടുക്കാന്‍ പോലീസിന് ഇതൊരു കാരണവുമായി.
ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലായ മഅദനി സൗമ്യനായി ജാമ്യത്തിന് ശ്രമിക്കുന്നതിന് പകരം തന്റെ സുഹൃത്തുക്കളെ വെച്ചുകൊണ്ട് സമൂഹമധ്യത്തില്‍ പ്രചരണം സംഘടിപ്പിക്കാനാണ് ശ്രമിച്ചത്. ഇതൊക്കെ മഅദനി അറിഞ്ഞുകൊണ്ടാണോ അതോ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആവേശം കൊണ്ട് ചെയ്യുന്നതാണോ എന്നറിയില്ല.
സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു
രണ്ടായാലും ഇത്തരം നീക്കങ്ങള്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാന്‍ വീണ്ടും തടസ്സമായിത്തീരുന്നു. ഇതിനിടയിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ടറായ ഷാഹിന ഈ കേസിലെ സാക്ഷികളെ കാണുന്നതും അഭിമുഖത്തിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും അത് വിവാദവും കേസുമായിത്തീരുന്നതും.
ഈ സംഭവങ്ങളും കോടതിയില്‍ മഅദനിക്കുണ്ടായ തടസ്സങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
ഏതായാലും ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് മഅദനിക്ക് കിട്ടുമായിരുന്ന സാധാരണ ജാമ്യം പോലും സെഷന്‍സ് കോടതിയും ഹൈക്കോടതിയും നിരസിച്ചു. സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാര്‍ തമ്മില്‍ ഭിന്നാഭിപ്രായമുണ്ടാവുകയും മറ്റൊരു ബെഞ്ചിന് ജാമ്യാപേക്ഷ വിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി.
ഇതൊക്കെയായിട്ടും മഅദനിക്കുവേണ്ടി പൊതുസമൂഹത്തില്‍ നടക്കുന്ന പ്രചരണപദ്ധതികള്‍ക്ക് യാതൊരു കുറവും ഉണ്ടായില്ല. ഈ കഴിഞ്ഞ മാസവും കൊല്ലം പീരങ്കി മൈതാനത്ത് മഅദനിക്കുവേണ്ടി ഒരു മഹാസമ്മേളനം തന്നെ മഅദനിയുടെ സുഹൃത്തുക്കള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതിനുപകരം നിത്യേനയുള്ള വിചാരണയിലൂടെ കേസില്‍ വളരെവേഗം വിധിപ്രഖ്യാപിക്കണം എന്ന ആവശ്യം പ്രശസ്ത വക്കീലന്മാര്‍ വഴി കോടതിയില്‍ ഉന്നയിച്ചിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു!
കോടതിക്ക് പുറത്തും നിയമസഭയ്ക്കുള്ളിലും ബഹളം വെച്ചാല്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലെ തീര്‍പ്പ് കൂടുതല്‍ സങ്കീര്‍ണ്ണമാകും എന്ന് മഅദനിയുടെ സുഹൃത്തുക്കള്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല. മഅദനിയാണെങ്കില്‍ കൃത്യമായ നിയമോപദേശം തേടുന്നുമില്ല. ഇതിനെ സ്വയംകൃതാനര്‍ത്ഥം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?

ടി. ജി. മോഹന്‍ദാസ്
(ലേഖകന്‍ കൊച്ചിയിലെ റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ഫൗണ്ടേഷന്റെ ഡയറക്ടറാണ്)
അബ്ദുള്‍ നാസര്‍ മഅദനി ഭരണകൂടഭീകരതയുടേയും പൗരാവകാശ ലംഘനത്തിന്റേയും അടയാളമായിട്ടാണ് അറിയപ്പെടുന്നത്. നീണ്ട ഒമ്പതര വര്‍ഷങ്ങള്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനി 2007ല്‍ കുറ്റവിമുക്തനായി പുറത്തിറങ്ങിയെങ്കിലും 2010ല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. 

പ്രഥമദൃഷ്ട്യാ അന്യായമെന്നുതോന്നാവുന്ന നടപടികളാണ് തമിഴ്‌നാട് കര്‍ണ്ണാടക പോലീസും കോടതികളും മഅദനിയോടു ചെയ്തത്. എന്നാല്‍ മഅദനി ഈ അവസ്ഥയിലെത്തിയതിന്റെ യഥാര്‍ത്ഥ ചരിത്രം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്. 1990 നവംബറിലാണ് ഇസ്‌ലാമിക് സേവാ സംഘം എന്ന ഐ.എസ്.എസ്. മഅദനി രൂപീകരിക്കുന്നത്. 1988ല്‍ തന്നെ മഅദനിയുടെ അന്‍വാറുള്‍ ഇസ്ലാം ചാരിറ്റബിള്‍ സൊസൈറ്റി ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അയോദ്ധ്യ സംഭവത്തെത്തുടര്‍ന്ന് 1992 ഡിസംബറില്‍ ഐ.എസ്.എസ്. നിരോധിക്കപ്പെടുമ്പോള്‍ മൊത്തം 53 ക്രിമിനല്‍ കേസുകള്‍ മഅദനിക്കും ഐ.എസ്.എസിന്റെ മറ്റംഗങ്ങള്‍ക്കും എതിരായി കേരളത്തിന്റെ പലഭാഗങ്ങളിലായി നിലവില്‍ വന്നുകഴിഞ്ഞിരുന്നു. മഅദനിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന രണ്ടേക്കറിലധികം വരുന്ന വളപ്പില്‍ നിന്ന് പോലീസുകാര്‍ വന്‍ ആയുധശേഖരവും രാജ്യദ്രോഹപരമായ കത്തിടപാടുകളും മറ്റും കണ്ടെത്തിയിരുന്നു. അതിനുമുമ്പ് 1992 ഓഗസ്റ്റിലാണ് സ്‌ഫോടനത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപ്പെടുന്നത്. 81 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി ഐ.എസ്.എസിന്റെ നിരോധനത്തെ മഅദനി കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും മേല്‍പ്പറഞ്ഞകാരണങ്ങളാല്‍ ഹൈക്കോടതിയില്‍ മഅദനിയുടെ ഹര്‍ജി തള്ളിപ്പോകുകയാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് മഅദനി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷി രൂപീകരിക്കുകയും തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു. തീതുപ്പുന്ന പ്രസംഗങ്ങളായിരുന്നു മഅദനിയുടെ പ്രത്യേകത. കേരളത്തിന് പരിചയമില്ലാത്ത ഭാഷയില്‍ മഅദനി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് വ്യാപകമായ കുപ്രശസ്തി ലഭിക്കുകയുണ്ടായി. എന്നാല്‍ മഅദനി ഇതിലൊന്നും ഒരു കൂസലും പ്രകടിപ്പിച്ചില്ല. സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു. 1998 ഫെബ്രുവരി 14-ാം തീയതിയാണ് കോയമ്പത്തൂരില്‍ 12 സ്ഥലത്തായി ശക്തമായ ബോംബുസ്‌ഫോടനങ്ങള്‍ നടന്നത്. 47പേര്‍ തല്‍ക്ഷണം മരിക്കുകയും 218 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവം ഇന്ത്യയൊട്ടാകെ തന്നെ ഞെട്ടലുണ്ടാക്കി. കോയമ്പത്തൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ എത്തുമെന്നു കരുതിയ എല്‍.കെ. അദ്വാനി ആയിരുന്നു സ്‌ഫോടനങ്ങളുടെ മുഖ്യ ലക്ഷ്യം. വിമാനം താമസിച്ചതിനാല്‍ എത്താന്‍ വൈകിയതുകൊണ്ട് അദ്വാനിയുടെ ജീവന്‍ രക്ഷപെട്ടു. തമിഴ്‌നാട് പോലീസ് അന്വേഷിച്ചുതുടങ്ങിയ ഈ സ്‌ഫോടനക്കേസ് ആദ്യം സി.ബി.സി.ഐ.ഡിക്കും പിന്നീട് ഒരു പ്രത്യേകദൗത്യസംഘത്തിനും കൈമാറുകയുണ്ടായി. ഈ സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന കുറ്റം ചുമത്തിയാണ് മഅദനിയെ 1998 ഏപ്രിലില്‍ തമിഴ്‌നാട് പോലീസ് കോയമ്പത്തൂര്‍ ജയിലില്‍ അടക്കുന്നത്. 181 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ഇത്തരം കേസിലകപ്പെട്ടാല്‍ വിചാരണ എങ്ങനെയും വേഗത്തിലാക്കിയെടുക്കാനാണ് സാധാരണയായി പ്രതികള്‍ ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ എന്തുകൊണ്ടോ മഅദനി തുടക്കം മുതല്‍ വിചാരണ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. ഏത് കേസിലും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവികമായി ജാമ്യം കിട്ടാനുള്ള അര്‍ഹതയുണ്ട്. കോയമ്പത്തൂര്‍ കേസില്‍ പോലീസിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ മൂന്ന്മാസം കഴിഞ്ഞ് 1998 ജൂലൈ 24ന് മജിസ്‌ട്രേറ്റ് കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ ജാമ്യക്കാരെയോ ജാമ്യത്തുകയോ ഹാജരാക്കാന്‍ കൂട്ടാക്കാത്തതിലൂടെ മഅദനി ജയിലില്‍ തന്നെ തുടര്‍ന്നു. മദനിയുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാവണം തമിഴ്‌നാട് പോലീസ് അദ്ദേഹത്തിനെതിരെ ജൂലൈ 7ന് തന്നെ നാഷണല്‍ സെക്യൂരിറ്റി ആക്ട് (N.S.A.) പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു. ഇത് മദനിയുടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെങ്കിലും താമസിയാതെ തന്നെ എന്‍.എസ്.എ. ഉപദേശകസമിതി മഅദനിയെ ആക്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. എങ്കിലും ഇതൊന്നും മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ പെടുന്നതല്ലാത്തതിനാല്‍ മഅദനിക്ക് ജാമ്യമെടുക്കാമായിരുന്നു.

എന്തുകൊണ്ട് ആ അവസരം മഅദനി ഉപയോഗിച്ചില്ല എന്നത് ദുരൂഹമായി തുടരുന്നു. ഇതാണ് മഅദനിയും അദ്ദേഹത്തിന്റെ വൈതാളികന്മാരും മലയാളികളില്‍ നിന്ന് ഇന്നും മറച്ചുവെച്ചുകൊണ്ടിരിക്കുന്ന സത്യം. ഈ വീഴ്ചയ്ക്ക് കനത്ത വിലയാണ് മഅദനി കൊടുക്കേണ്ടി വന്നത്. 98 സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം തമിഴ്‌നാട് പോലീസ് മഅദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് സെഷന്‍സ് കോടതിയില്‍ ഹര്‍ജിയും നല്‍കി. അങ്ങനെ 98 ഡിസംബറില്‍ മഅദനിയുടെ ജാമ്യം റദ്ദാക്കപ്പെട്ടു. 

ഇതിനെതിരെ മഅദനി മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 99 സെപ്റ്റംബറില്‍ ഈ അപ്പീലും തള്ളപ്പെട്ടു. അങ്ങനെ തനിക്ക് കിട്ടിയ സുവര്‍ണ്ണാവസരം മഅദനി പാഴാക്കിക്കളഞ്ഞു. അതിനുശേഷവും പോലീസിനോടും നീതിപീഠങ്ങളോടുമുള്ള വെല്ലുവിളി മഅദനി അവസാനിപ്പിച്ചില്ല. ആരാണ് ഇത്തരം നിയമോപദേശങ്ങള്‍ മഅദനിക്ക് നല്‍കിയത് എന്ന കാര്യം ദുരൂഹമായി തുടരുന്നു. കോയമ്പത്തൂര്‍ കോടതിയില്‍ തനിക്ക് നീതി ലഭിക്കുകയില്ലെന്നും വിചാരണ കേരളത്തിലെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും മഅദനി ആവശ്യപ്പെട്ടു. കീഴ്‌ക്കോടതി ഈ ആവശ്യം നിരാകരിക്കുകയും മഅദനി ഹൈക്കോടതിയിലും സുപ്രീംകോടതി വരെയും പോകുകയും ചെയ്തു. സുപ്രീംകോടതി ഈ ആവശ്യം നിരാകരിക്കുമ്പോഴേക്കും വര്‍ഷം 2 കഴിഞ്ഞിരുന്നു. പാലക്കാട് നിന്നും വെറും 40 കിലോമീറ്റര്‍ ദൂരത്തിലുള്ള കോയമ്പത്തൂരില്‍ കേരളത്തിലെ വക്കീലന്മാര്‍ ഹാജരാവുകയില്ലെന്നും കോയമ്പത്തൂരിലെ അന്തരീക്ഷം വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും മറ്റുമുള്ള ദുര്‍ബലമായ വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലപ്പെട്ട രണ്ടു വര്‍ഷങ്ങള്‍ മഅദനി പാഴാക്കിയത്. തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് വിചാരണയ്ക്കായി ഒരു സ്‌പെഷ്യല്‍ കോടതി തന്നെ ഉണ്ടാക്കി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ പ്രത്യേകം വേര്‍തിരിച്ച ഒരു വളപ്പിലായിരുന്നു കോടതി. ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തി- ക്കളഞ്ഞതാണ് അതേ വളപ്പില്‍ തന്നെയായിരുന്നു മഅദനി അടക്കമുള്ള 168 പ്രതികളേയും താമസിപ്പിച്ചിരുന്നത്. ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി മുടക്കിയത്. 16480 പേജുകളായിരുന്നു കുറ്റപത്രത്തിനുണ്ടായിരുന്നത്. ഇത്രയധികം സ്‌ഫോടനങ്ങളും മരണങ്ങളും സാക്ഷികളുമുള്ളപ്പോള്‍ കുറ്റപത്രം അത്രയുംതന്നെ വലുതായിരിക്കുമല്ലോ. സ്വാഭാവികമായും കുറ്റപത്രം തമിഴിലായിരുന്നു. ഇത് തര്‍ജ്ജമ ചെയ്ത് കിട്ടണം എന്ന് മഅദനി ആവശ്യപ്പെട്ടു. ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് അതാത് സംസ്ഥാനത്തെ ഭാഷകളില്‍ കുറ്റപത്രം നല്‍കേണ്ട ഉത്തരവാദിത്വമേ പോലീസിനുള്ളൂ. അതിനാല്‍ കോടതി ഈ അപേക്ഷ അനുവദിച്ചില്ല എന്നുമാത്രമല്ല വിചാരണ വീണ്ടും താമസിക്കുകയും ചെയ്തു. അടുത്തകാലത്ത് കടല്‍ വെടിവെയ്പിനെ തുടര്‍ന്നുള്ള കേസില്‍ ഇറ്റാലിയന്‍ പട്ടാളക്കാര്‍ ഇറ്റാലിയന്‍ ഭാഷയില്‍ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ടതും കൊല്ലം സെഷന്‍സ് കോടതി അത് തള്ളിയതും ഓര്‍ക്കുക. ഇതിനിടയില്‍ മഅദനിക്ക് നീതിനിഷേധിക്കപ്പെടുന്നു എന്നുപറഞ്ഞുകൊണ്ട് കരുനാഗപ്പള്ളിയിലും മറ്റും നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. മഅദനിയുടെ കൂട്ടുപ്രതികളിലൊരാള്‍ ഭാര്യവഴി മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തു. മഅദനി അടക്കം 116 പേരെ ഹാജരാക്കണമെന്നും അവര്‍ ജയിലില്‍ മര്‍ദ്ദനമനുഭവിക്കുന്നെന്നും ആയിരുന്നു ഹര്‍ജി. വസ്തുതകള്‍ പരിശോധിച്ച കോടതി മഅദനി ജയിലറെ തല്ലിയതായും ജയിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും കണ്ടെത്തി. അങ്ങനെ പേറെടുക്കാന്‍പോയ പതിച്ചി ഇരട്ടപെറ്റു എന്നുപറഞ്ഞതുപോലെയായി. വിചാരണ കഴിഞ്ഞ 63 സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണം എന്നാവശ്യപ്പെട്ട് മഅദനിയുടെ ഒരു സംഘാംഗം കീഴ്‌ക്കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. അതും വിജയം കണ്ടില്ല. ഇതിനിടയില്‍ വിലപ്പെട്ട വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത് മഅദനിമഅദനി ശ്രദ്ധിച്ചുമില്ല. രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടുവരാനായി കേരളത്തിലെ നിയമസഭ പാസ്സാക്കിയ ഐകകണ്‌ഠ്യേനയുള്ള പ്രമേയം മഅദനിയുടെ രാഷ്ട്രീയസ്വാധീനത്തിനുള്ള തെളിവായി കലാശിച്ചു. ജാമ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കളമശ്ശേരിയില്‍ തമിഴ്‌നാടിന്റെ ബസ് കത്തിച്ച സംഭവം മഅദനിയുടെ ജാമ്യം കൂടുതല്‍ കുഴപ്പംപിടിച്ചതാക്കി. സാധാരണഗതിയില്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ തുറന്നുവിട്ടാല്‍ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തുമോ സ്വാധീനിക്കുമോ വിദേശത്തേക്ക് കടന്നുകളയുമോ അക്രമപ്രവര്‍ത്തനങ്ങളിലൂടെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് കളയുമോ എന്നെല്ലാം കോടതികള്‍ പരിശോധിക്കും. ഈ സംശയങ്ങളെ സ്ഥിരീകരിക്കുന്ന രീതിയിലായിപ്പോയി മഅദനിയുടെ ജയിലിനുള്ളിലെ പെരുമാറ്റവും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ജയിലിനു പുറത്തു നടത്തിയ ശ്രമങ്ങളും.

ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞതാണ്.

ബാക്കി അഞ്ചരവര്‍ഷം ഇന്ത്യന്‍ കോടതികളില്‍ സാധാരണഗതിയില്‍ എടുക്കുന്ന കാലതാമസം മാത്രമാണ്. അതില്‍ പ്രത്യേകിച്ച് പരിതപിക്കാനൊന്നുമില്ല. കൊലപാതകക്കേസുകളില്‍ പെട്ടുപോകുന്നവര്‍ നിരപരാധികളാണെങ്കില്‍പോലും അത്രയുംകാലം ജയിലില്‍ കിടന്ന്‌പോകുന്നത് അപൂര്‍വ്വമായ സംഭവവുമല്ല. കൃത്യമായ നിയമനടപടികളിലൂടെ എത്രയോ നേരത്തെ മഅദനിക്ക് പുറത്തുവരാമായിരുന്നു. പകരം നീതിപീഠത്തെ വെല്ലുവിളിച്ചും ജയിലിലും പുറത്തും കലാപം സൃഷ്ടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും രക്ഷപ്പെടാമെന്ന് മഅദനി കരുതിയത് ആരുടെ പിന്‍ബലത്തിലാണ് എന്നത് ഇനിയും പുറത്തുവരാത്തസത്യമാണ്. മഅദനിയുടെ ദുരനുഭവങ്ങളുടെ രണ്ടാംഭാഗം തുടങ്ങുന്നത് 2010ലാണ്. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തുമായി നടന്ന സ്‌ഫോടനങ്ങളില്‍ അന്വേഷണവും ആദ്യത്തെ കുറ്റപത്രവും സമര്‍പ്പിച്ചുകഴിഞ്ഞതിന് ശേഷം കര്‍ണ്ണാടക പോലീസ് മദനിയെ കേസിലെ 31-ാം പ്രതിയാക്കി. കോടതിയില്‍ കീഴടങ്ങി കേസ് വാദിക്കുന്നതിന് പകരം മഅദനി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ഭരണകൂടവും പോലീസും വക്കീലന്മാരും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ് എന്ന് പരാതിപ്പെട്ടു. സ്‌ഫോടനം കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളില്‍ മുന്‍കൂര്‍ ജാമ്യം കിട്ടുക അത്യപൂര്‍വ്വമാണ്. അതറിഞ്ഞുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ വിവേകമുള്ളവര്‍ മുന്‍കൂര്‍ ജാമ്യവുമായി സമയംകളയാറില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ പോലും പോലീസിന് പ്രതിയെ അറസ്റ്റു ചെയ്യാന്‍ നിയമതടസ്സവും ഇല്ല.

ഏതായാലും മഅദനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ആദ്യം ബാംഗ്ലൂര്‍ സെഷന്‍സ് കോടതിയിലും പിന്നീട് കര്‍ണ്ണാടക ഹൈക്കോടതിയിലും ഒടുവില്‍ സുപ്രീംകോടതിയിലും തള്ളപ്പെട്ടു. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് മഅദനിയെ അറസ്റ്റുചെയ്യാന്‍ കര്‍ണ്ണാടക പോലീസ് കേരളത്തിലെത്തി. മഅദനി അറസ്റ്റിന് വഴങ്ങിയില്ല. തന്റെ താവളമായ അന്‍വാറശ്ശേരി മദ്രസയില്‍ ഖുറാനുയര്‍ത്തിപ്പിടിച്ച് മഅദനി നിരപരാധിത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രണ്ടാഴ്ചയോളം മലയാളം ചാനലുകള്‍ മഅദനിയുടെ പ്രകടനം ലൈവ് ആയി പ്രക്ഷേപണം ചെയ്തു. സ്വന്തം അണികള്‍ക്ക് ആവേശം പകരുന്ന ഏര്‍പ്പാടായിരുന്നു ഇതെങ്കിലും ജുഡീഷ്യറിയില്‍ ഇത്തരം പെരുമാറ്റം ഉണ്ടാക്കുന്ന പ്രതിക്രിയ മഅദനിയോ അദ്ദേഹത്തിന്റെ ഉപദേശകരോ മനസ്സില്‍ കണ്ടില്ല. ഒരുപക്ഷെ പ്രത്യാഘാതങ്ങളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടിയതുകൊണ്ടായിരിക്കാം. ഏതായാലും മഅദനി നിയമത്തിന് വഴങ്ങാത്ത സ്വഭാവക്കാരനാണ് എന്ന് ഈ പെരുമാറ്റം വീണ്ടും വിളിച്ചറിയിച്ചു. രണ്ടാഴ്ചയോളം കാത്തുനിന്ന കര്‍ണ്ണാടക പോലീസ് 2010 ഓഗസ്റ്റ് പതിനേഴാംതീയതി മഅദനിയെ അറസ്റ്റു ചെയ്ത് ബാംഗ്ലൂരേക്ക് കൊണ്ടുപോയി. അന്നുതന്നെ മഅദനിയുടെ സഹോദരന്‍ മഅദനിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് കൊല്ലം മജിസ്‌ട്രേറ്റിന് പരാതി കൊടുത്ത് അറസ്റ്റുചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് നോട്ടീസയപ്പിച്ചു. അങ്ങനെ കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരിയും ബാംഗ്ലൂര്‍ സിറ്റി പോലീസ് അസി. കമ്മീഷ്ണര്‍ ഓംകാരയ്യയും താല്ക്കാലികമായെങ്കിലും നിയമവിരുദ്ധ അറസ്റ്റിന്റെ പേരില്‍ കുറ്റക്കാരായിത്തീര്‍ന്നു. കെട്ടിച്ചമച്ച കേസായതിനാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ നീക്കം പരാജയപ്പെടുകയും ചെയ്തു. ഒപ്പം മഅദനിയോട് വളരെ കര്‍ക്കശമായ സമീപനമെടുക്കാന്‍ പോലീസിന് ഇതൊരു കാരണവുമായി. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലായ മഅദനി സൗമ്യനായി ജാമ്യത്തിന് ശ്രമിക്കുന്നതിന് പകരം തന്റെ സുഹൃത്തുക്കളെ വെച്ചുകൊണ്ട് സമൂഹമധ്യത്തില്‍ പ്രചരണം സംഘടിപ്പിക്കാനാണ് ശ്രമിച്ചത്. ഇതൊക്കെ മഅദനി അറിഞ്ഞുകൊണ്ടാണോ അതോ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആവേശം കൊണ്ട് ചെയ്യുന്നതാണോ എന്നറിയില്ല. സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു രണ്ടായാലും ഇത്തരം നീക്കങ്ങള്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാന്‍ വീണ്ടും തടസ്സമായിത്തീരുന്നു. ഇതിനിടയിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ടറായ ഷാഹിന ഈ കേസിലെ സാക്ഷികളെ കാണുന്നതും അഭിമുഖത്തിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും അത് വിവാദവും കേസുമായിത്തീരുന്നതും. ഈ സംഭവങ്ങളും കോടതിയില്‍ മഅദനിക്കുണ്ടായ തടസ്സങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഏതായാലും ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് മഅദനിക്ക് കിട്ടുമായിരുന്ന സാധാരണ ജാമ്യം പോലും സെഷന്‍സ് കോടതിയും ഹൈക്കോടതിയും നിരസിച്ചു. സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാര്‍ തമ്മില്‍ ഭിന്നാഭിപ്രായമുണ്ടാവുകയും മറ്റൊരു ബെഞ്ചിന് ജാമ്യാപേക്ഷ വിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി. ഇതൊക്കെയായിട്ടും മഅദനിക്കുവേണ്ടി പൊതുസമൂഹത്തില്‍ നടക്കുന്ന പ്രചരണപദ്ധതികള്‍ക്ക് യാതൊരു കുറവും ഉണ്ടായില്ല. ഈ കഴിഞ്ഞ മാസവും കൊല്ലം പീരങ്കി മൈതാനത്ത് മഅദനിക്കുവേണ്ടി ഒരു മഹാസമ്മേളനം തന്നെ മഅദനിയുടെ സുഹൃത്തുക്കള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതിനുപകരം നിത്യേനയുള്ള വിചാരണയിലൂടെ കേസില്‍ വളരെവേഗം വിധിപ്രഖ്യാപിക്കണം എന്ന ആവശ്യം പ്രശസ്ത വക്കീലന്മാര്‍ വഴി കോടതിയില്‍ ഉന്നയിച്ചിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു! കോടതിക്ക് പുറത്തും നിയമസഭയ്ക്കുള്ളിലും ബഹളം വെച്ചാല്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലെ തീര്‍പ്പ് കൂടുതല്‍ സങ്കീര്‍ണ്ണമാകും എന്ന് മഅദനിയുടെ സുഹൃത്തുക്കള്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല. മഅദനിയാണെങ്കില്‍ കൃത്യമായ നിയമോപദേശം തേടുന്നുമില്ല. ഇതിനെ സ്വയംകൃതാനര്‍ത്ഥം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?

കടപ്പാട്: ടി. ജി. മോഹന്‍ദാസ് (ലേഖകന്‍ കൊച്ചിയിലെ റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ഫൗണ്ടേഷന്റെ ഡയറക്ടറാണ്)